Asianet News MalayalamAsianet News Malayalam

കേൾവി ശക്തിയില്ലാത്ത കുരുന്നുകൾ ദുരിതത്തിൽ; കോടികളുടെ ഫണ്ട് കൈപ്പറ്റിയിട്ടും സഹായമെത്തിക്കാതെ ആരോഗ്യവകുപ്പ്


കേൾവി ശക്തിയില്ലാത്ത കുരുന്നുകൾ ദുരിതത്തിൽ; ജില്ലാ പഞ്ചായത്തിൽ നിന്ന് പദ്ധതി ആരോഗ്യവകുപ്പ് ഏറ്റെടുത്ത് ഒരു വർഷമായിട്ടും സഹായമെത്തിയില്ല

Deaf children in distress health department not provide assistance despite receiving crores from district panchayats
Author
Kerala, First Published Aug 17, 2020, 10:45 AM IST

തിരുവനന്തപുരം: കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയുടെ തുടർചികിത്സക്കും കേടുവന്ന ഉപകരണങ്ങൾ മാറ്റുന്നതിനുമുള്ള സർക്കാർ സഹായം കിട്ടാത്തതിനാൽ സംസ്ഥാനത്തെ കേൾവി ശക്തിയില്ലാത്ത നിരവധി കുരുന്നുകൾ ദുരിതത്തിൽ. പദ്ധതിക്കായി ജില്ലാ പഞ്ചായത്തുകളിൽ നിന്നടക്കം കൈപ്പറ്റിയ കോടികൾ കെട്ടിക്കിടക്കുമ്പോഴാണ് ആരോഗ്യവകുപ്പിന്റെ ഈ നിസംഗത. 

സ്വന്തം നിലയിൽ പദ്ധതി നടപ്പാക്കാൻ ഒരുക്കാമായിരുന്ന ജില്ലാ പഞ്ചായത്തുകൾ പണവും വകയിരുത്തിയിരുന്നതാണ്. എന്നാൽ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ ചെയ്യാമെന്ന് പറഞ്ഞ് ഈ പണം ആരോഗ്യവകുപ്പ് ഏറ്റെടുത്തു. എന്നാൽ വർഷമൊന്ന് കഴിഞ്ഞിട്ടും കുട്ടികൾക്ക് ആനുകൂല്യം കിട്ടിയില്ല.

സർക്കാരിൽ നിന്ന് പദ്ധതി മാർഗനിർദ്ദേശം കിട്ടിയത് ഫെബ്രുവരിയിലെന്നും കൊവിഡ് ആയതിനാൽ തുടർനടപടികൾ വൈകിയെന്നുമാണ്  പദ്ധതിയുടെ നടത്തിപ്പുകാരായ സാമൂഹ്യസുരക്ഷാമിഷന്റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios