Asianet News MalayalamAsianet News Malayalam

ജാതി വിവേചനം; കോട്ടയം കലക്ടർ എംജി സർവകലാശാല വിസിയുമായി ഇന്ന് ചർച്ച നടത്തും;സമരം തുടർന്ന് ദീപ പി.മോഹൻ

നാനോ സായൻസസിൽ ഗവേഷക വിദ്യാർത്ഥി ആയ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരിൽ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. നാനോ സയൻസസ് ഡയറക്ടർ ഡോ. നന്ദകുമാർ കാളരിക്കലിനെതിരെയാണ് ദീപയുടെ ആരോപണം. കഴിഞ്ഞ അഞ്ചു വർഷത്തോളമായി നിയമ പോരാട്ടത്തിൽ ആണ് ദീപ. നിരാഹാര സമരം തുടങ്ങിയപ്പോൾ ദീപയെ ചർച്ചയ്ക്ക് വിളിച്ച വിസി സാബു തോമസ് ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും താൻ ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തിൽ ദീപ ഉറച്ചു നിന്നു. തുടർന്നാണ് താഹിസിൽദാർ എത്തി ചർച്ച നടത്തിയത്

deepa p mohan's strike against caste discrimination , kottayam collector will hold discussion with mg university vc
Author
Kottayam, First Published Nov 3, 2021, 7:04 AM IST

കോട്ടയം: എംജി സർവകാലശാലയ്ക്കെതിരായ(mg university) ജാതി വിവേചന(caste discrimination) ആരോപണത്തിൽ ഇന്ന് ജില്ലാ കലക്ടർ പി.കെ.ജയശ്രീ, വൈസ് ചാൻസലർ സാബു തോമസുമായി ചർച്ച നടത്തും. നിരാഹാര സമരത്തിൽ ആയിരുന്ന ദളിത് വിദ്യാർത്ഥി ദീപ പി.മോഹനനു കോട്ടയം താഹിസിൽദാർ ഇക്കാര്യത്തിൽ ഇന്നലെ രാത്രി ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് ദീപ ആശുപത്രിയിലേക്ക് മാറാൻ തയ്യാറായത്. ചികിത്സയ്ക്ക് ശേഷം ദീപ സമര പന്തലിലേക്ക് മടങ്ങി. 

നാനോ സായൻസസിൽ ഗവേഷക വിദ്യാർത്ഥി ആയ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരിൽ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. നാനോ സയൻസസ് ഡയറക്ടർ ഡോ. നന്ദകുമാർ കാളരിക്കലിനെതിരെയാണ് ദീപയുടെ ആരോപണം. കഴിഞ്ഞ അഞ്ചു വർഷത്തോളമായി നിയമ പോരാട്ടത്തിൽ ആണ് ദീപ. നിരാഹാര സമരം തുടങ്ങിയപ്പോൾ ദീപയെ ചർച്ചയ്ക്ക് വിളിച്ച വിസി സാബു തോമസ് ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും താൻ ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തിൽ ദീപ ഉറച്ചു നിന്നു. തുടർന്നാണ് താഹിസിൽദാർ എത്തി ചർച്ച നടത്തിയത്

കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള സൗകര്യം പോലും സർവകലാശാല അധികൃതർ നിഷേധിക്കുകയാണ്. ദീപയ്ക്ക് അനുകൂലമായ കോടതി വിധികൾക്കും അധികൃതർ ചെവി കൊടുത്തില്ല. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കോടതി  വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സർവ്വകലാശാല കവാടത്തിന് മുന്നിൽ നിരാഹാര സമരം തുടങ്ങയിത്. 

2011-12ലാണ് കണ്ണൂരിൽ നിന്നുള്ള ദീപ പി മോഹനൻ എന്ന ദളിത് വിദ്യാർഥി  മഹാത്മാഗാന്ധി സർവകാലാശാലയിലെത്തുന്നത്. ഇന്‍റർനാഷണൽ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസസ് ആന്‍ഡ് ടെക്നോളജിയിൽ ദീപ എംഫിൽ പ്രവേശനം നേടി. അന്നുമുതൽ താൻ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് ദീപ പറയുന്നു. 2 ദളിത് വിദ്യാർത്ഥികളും ദീപയ്ക്കൊപ്പം എംഫിലിൽ പ്രവേശനം നേടിയിരുന്നു. പക്ഷേ നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേർ കോഴ്സ് ഉപേക്ഷിച്ചു. ദീപ മാത്രം നിശ്ചയദാർഢ്യത്തോടെ പോരാടി. സമാനതകളില്ലാത്ത പീഡനങ്ങളെ അതിജീവിച്ചു. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സർവകലാശാല അധികൃതർ ആവുന്നത്ര ദീപയെ ദ്രോഹിച്ചു. നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്ന് ദീപ പറയുന്നു.

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നത് കൊണ്ട് ദീപയുടെ അർഹതയെ തടയാൻ കഴിഞ്ഞില്ല. 2012ൽ പൂർത്തിയാക്കിയ എംഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ദീപയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015ലാണ്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിന്നീട് അതേ ഡാറ്റ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചതും ഈ ദളിത് വിദ്യാർത്ഥിക്ക് വേദനയോടെ കാണേണ്ടി വന്നു.

പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാര നടപടികളുണ്ടായി. 2015ൽ ദീപയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകാശാല നിയോഗിച്ചിരുന്നു. ഡോ എൻ ജയകുമാറും ശ്രീമതി ഇന്ദു കെഎസും അടങ്ങുന്ന സമിതി കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങളാണ്. ഒരു സർവകാലശാലയിൽ നടക്കാൻ പാടില്ലാത്തത്. 

2018 ഡിസംബറിലും 2019ലെ ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയായി ദീപയ്ക്ക് അനുകൂലമായ കോടതി ഉത്തരവുകളുണ്ടായി. പക്ഷേ അതെല്ലാം സർവകലാശാല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവഗണിച്ചു. ഒടുവിൽ  ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും ഒന്നുമുണ്ടായില്ല. 

ഒരു ചർച്ച നടന്നെങ്കിലും പഴയ ഉറപ്പുകൾ ആവർത്തിക്കപ്പെട്ടു. സമരം അവസാനിപ്പിക്കാൻ മാത്രമുള്ള ഉറപ്പുകൾ നൽകി. പക്ഷേ ദീപ വഴങ്ങിയിട്ടില്ല. ഇല്ലാത്ത കോടതി ഉത്തരവിന്‍റെ പേരിൽ ഇപ്പോഴും ആരോപണ വിധേയനെ, ജാതി വിവേചനത്തിന് നേതൃത്വം നൽകിയ ആളെ  സംരക്ഷിക്കുകയാണ് സർവകലാശാലയെന്ന് ദീപ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios