ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് 10 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഉപാധികളോടെ ജാമ്യം ലഭിച്ചു. രഞ്ജിത്തിൻ്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്.

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായി. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിൻ്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അറസ്റ്റിലായി 10 ദിവസത്തിന് ശേഷം സംവിധായകൻ രഞ്ജിത്ത് പുറത്തേക്ക്. സബ് ജയിലിന് പുറത്തേക്കിറങ്ങിയ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറിൽ കയറി. യുവനടിയുടെ അഭിനയം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാൽ താൻ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റിൽ എല്ലാവരും അറിഞ്ഞു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്‍റെ വാദം. എന്നാൽ, രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകൾ ശേഖരിച്ചുവെന്നാണ് പ്രേസിക്യൂഷന്‍റെ അവകാശവാദം. രഞ്ജിത്തിന്‍റെ സിനിമയിൽ നിന്നുള്ളവരാണ് പ്രധാന സാക്ഷികൾ എന്നതിനാൽ ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല.

താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാം. ഫോർട്ട് കൊച്ചിയിലെ സിനിമ സെറ്റിൽ വച്ച് യുവനടിയോട് ലൈംഗിക് അതിക്രമം കാട്ടിയെന്ന പാരാതിയിൽ ഏപ്രിൽ ഒന്നിനാണ് ര‍‍ഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തലന്ന് രാത്രി തൊടുപുഴയിൽ വച്ച് രഞ്ജിത്ത് സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

YouTube video player