ധാർമ്മികത കാണിക്കാത്തതിനുള്ള തെളിവാണ് പാലാരിവട്ടത്തും കൽക്കത്തയിലും കണ്ടതെന്ന് ഇ ശ്രീധരൻ. കൽക്കത്തയിൽ മേൽപ്പാലം തകർന്ന് നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്
കോഴിക്കോട്: പാലാരിവട്ടം പാലം പൊളിച്ച് പണിയേണ്ടിവന്നതിന് കാരണം എൻജിനീയര്‍മാരുടെ ധാര്‍മ്മികത ഇല്ലായ്മയാണെന്ന് തുറന്നടിച്ച് ഇ ശ്രീധരൻ. എഞ്ചിനീയർമാർ തൊഴിലിൽ ധാർമ്മികത കാണിക്കാത്തതിനുള്ള തെളിവാണ് പാലാരിവട്ടത്തും കൊൽക്കത്തയിലും കണ്ടത്. കൊൽക്കത്തയിൽ മേൽപ്പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് ജീവൻ നഷ്ടമാകുന്ന അവസ്ഥ കൂടി ഉണ്ടായി. ധാര്‍മ്മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എൻജിനീയര്‍മാരാണ് രാജ്യത്തിന് മുതൽകൂട്ടാകുകയെന്നും ഇ ശ്രീധരൻ കോഴിക്കോട്ട് പറഞ്ഞു.
നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അഴിമതിയും കാരണം ഉദ്ഘാടനം കഴിഞ്ഞ ഉടനെ അപകടാവസ്ഥയിലായ പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇ ശ്രീധരന്‍റെ നേതൃത്വത്തിലാണ് പാലം പുനര്‍നിര്‍മ്മാണ നടപടികൾ നടക്കുന്നത്. ഒക്ടോബറിൽ പണി തുടങ്ങി ഒരു വര്‍ഷത്തിനകം പാലം ഗതാഗത യോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ സാങ്കേതിക മികവുള്ള സംഘം ഇതിനായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Sep 17, 2019, 9:59 AM IST
Post your Comments