'കരുണാനിധിയുടെ മരണത്തിൽ അന്വേഷണം നടത്തും', നാടകീയ പ്രഖ്യാപനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി

ചെന്നൈ: നാടകീയ പ്രഖ്യാപനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എഐഎഡിഎംകെ അധികാരത്തിൽ എത്തിയാൽ കരുണാനിധിയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപനം. ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തിയതിന് സമാനമായ അന്വേഷണം നടത്തുമെന്നും അവസാനകാലത്ത് കരുണാനിധിയോട് സ്റ്റാലിൻ മോശമായി പെരുമാറി, അഴഗിരിയും എ രാജയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കരുണാനിധി മരിച്ചത് 2018 ഓഗസ്റ്റിലാണ്, അദ്ദേഹത്തെ സ്റ്റാലിൻ വീട്ടുതടങ്കലിൽ ആക്കി എന്നുൾപ്പെടെയുള്ള വിവാദ പരാമർശങ്ങളാണ് പളനിസ്വാമി നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

നിയംസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു വിവാദ പ്രസ്താവന പളനിസ്വാമി നടത്തിയത്. തമിഴ്‌നാട്ടിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ ധാരണയായിട്ടുണ്ട്. 27 സീറ്റിൽ ബിജെപി മത്സരിക്കും. പിഎംകെ (അൻപുമണി )-18, എഎംഎംകെ ( ടി.ടി.വി.ദിനകരൻ )-11. തമിഴ്നാട്‌ എൻഡിഎയിൽ ബിജെപി രണ്ടാമത്തെ വലിയ കക്ഷി ആകുന്നത് ഇതാദ്യമാണ്. 2021ൽ പിഎംകെ -23ഉം ബിജെപി-20ഉം ആയിരുന്നു.

YouTube video player