നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. അമ്പലപ്പുഴ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി സുധാകരനെതിരെ വിമർശനമുയർന്നതോടെ സംസ്ഥാന നേതൃത്വത്തിന്റെ തുടർ നടപടിയാണ് പ്രധാനം.
വിമർശനങ്ങളിൽ സുധാകരനോട് വിശദീകരണം തേടുന്നതിനപ്പുറം ഉടൻ പാർട്ടി അന്വേഷണം ഉണ്ടാകുമോ എന്നതാണ് നിർണായകം പാലാ, കൽപറ്റ തോൽവികളും ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ റിവ്യു റിപ്പോർട്ടിനും ഇന്ന് അംഗീകാരം നൽകും.
അമ്പലപ്പുഴയിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ വീഴ്ചയിൽ അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏത് തലത്തിൽ പരിശോധന വേണമെന്ന് ഇന്നത്തെ സംസ്ഥാന സമിതി തീരുമാനിക്കും. അതേസമയം യോഗത്തിൽ ജി സുധാകരൻ പങ്കെടുത്തില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
