വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണമെന്ന് സർക്കാർ. ഇക്കാര്യം ലോക്ഭവനോട് ആവശ്യപ്പെട്ടു. വിജയ് മോഡൽ സത്യപ്രതിജ്ഞക്കായാണ് അനുമതി തേടിയത്.
തിരുവനന്തപുരം: വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണമെന്ന് സർക്കാർ. ഇക്കാര്യം ലോക്ഭവനോട് ആവശ്യപ്പെട്ടു. വിജയ് മോഡൽ സത്യപ്രതിജ്ഞക്കായാണ് അനുമതി തേടിയത്. ഗവർണ്ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയിൽ മതി എന്നായിരുന്നു ലോക് ഭവൻ നിർദേശം. ഇന്നലെയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവൻ നിർദേശം. ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർദേശം നൽകിയത്. തമിഴ്നാട്ടിൽ എതിർപ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.
