സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയ സ്വഭാവം നിലനിർത്തിയ മണ്ഡലമാണ് ഹരിപ്പാട്. കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് ചെന്നിത്തലയാണ് വിജയിച്ചത്.

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 68184 വോട്ടുകൾ രമേശ് ചെന്നിത്തല നേടി. പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി.

സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയ സ്വഭാവം നിലനിർത്തിയ മണ്ഡലമാണ് ഹരിപ്പാട്. കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. അദ്ദേഹത്തിന് 72,768 വോട്ടുകൾ ലഭിച്ചപ്പോൾ, സിപിഐ സ്ഥാനാർഥിയായ അഡ്വ. ആർ. സജിലാൽ 59,102 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥിയായ കെ. സോമൻ 17,890 വോട്ടുകൾ നേടി. ഇതോടെ 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ തവണ നിയമസഭയിൽ എത്തിയത്.

2011 മുതൽ രമേശ് ചെന്നിത്തലയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ആലപ്പുഴ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഹരിപ്പാട് നിയോജകമണ്ഡലം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയ്ക്ക് 67,379 വോട്ടുകൾ ലഭിച്ചപ്പോൾ, സിപിഐയുടെ ജി. കൃഷ്ണപ്രസാദ് 61,858 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥിയായ അജിത് ശങ്കർക്ക് അന്ന് 3,145 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

2016ലെ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല 75,980 വോട്ടുകൾ നേടി വിജയിച്ചു. സിപിഐയുടെ പി പ്രസാദ് 57,359 വോട്ടുകൾ നേടി. അതേസമയം, ബിജെപി സ്ഥാനാർഥിയായ ഡി. അശ്വിനി ദേവിന് 12,985 വോട്ടുകൾ ലഭിക്കുകയും, അത് ആകെ വോട്ടുകളുടെ 8.72 ശതമാനമായി രേഖപ്പെടുത്തുകയും ചെയ്തു.

ഹരിപ്പാട് നഗരസഭയും ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോളി, കാർത്തികപ്പള്ളി, കരുവാറ്റ, മുതുകുളം, കുമാരപുരം, പള്ളിപ്പാട്, തൃക്കുന്നപുഴ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. ഹരിപ്പാട് നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും എൽഡിഎഫാണ് ഭരണം നടത്തുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഹരിപ്പാട് നഗരസഭയുൾപ്പെടെ ഏഴ് പഞ്ചായത്തുകളിൽ യുഡിഎഫ് അധികാരത്തിലെത്തി. ശേഷിക്കുന്ന രണ്ടിടങ്ങളിൽ എൽഡിഎഫും ഒരിടത്ത് എൻഡിഎയും ഭരണം നടത്തുന്നു.