കനത്ത മഴ: ആകെ മരണം 60 ആയി, ക്യാമ്പുകളിൽ ഒന്നേമുക്കാൽ ലക്ഷം പേർ - Live Updates

heavy rain and landslide in kerala live updates

മഴക്കെടുതികളിൽ മരിച്ചവരുടെ ആകെ എണ്ണം 60 ആയി. തിങ്കളാഴ്ച മുതൽ മഴ വീണ്ടും കനക്കും. നാളെയും മഴ അൽപം കുറഞ്ഞേക്കും. തത്സമയ വിവരങ്ങൾ ...

10:11 PM IST

രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും നിലമ്പൂരിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും നിലമ്പൂരിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു. കവളപ്പാറയില്‍ മരിച്ചവരുടെ ബന്ധുക്കളയും ഇരുവരും കണ്ടു.

10:08 PM IST

തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍

മഴക്കെടുതി മൂലം നേരിട്ട ഗതാഗതപ്രശ്‍നം പരിഹരിക്കുന്നതിനായി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ തൃശൂരിൽ നിന്ന് ഇന്ന് (ആഗസ്റ്റ്  10) തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തും. രാത്രി 10.30 ന് ആലപ്പുഴ വഴിയും 10.45 ന് കോട്ടയം വഴിയും 11 .30 ന് കോട്ടയം വഴിയുമാണ് സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തുക.

9:54 PM IST

യുവാവ് കുളത്തില്‍ വീണ് മരിച്ചു

വൈക്കം തലയാഴത്ത് 25 കാരൻ വീട്ടിലെ കുളത്തിൽ വീണ് മരിച്ചു. കണ്ടംതുരുത്ത് ഉള്ളാട്ടിൽ അരവിന്ദ് ആണ് മരിച്ചത്.

9:52 PM IST

രാഹുല്‍ ഗാന്ധി നാളെ കവളപ്പാറ സന്ദര്‍ശിക്കും

വയനാട് എംപി രാഹുൽ ഗാന്ധി നാളെ കവളപ്പാറ സന്ദർശിക്കും. നാളെ വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തിച്ചേരും. തുടർന്ന് ആദ്യം നിലമ്പൂർ സന്ദർശിക്കും. പിന്നീട് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും.
 

9:45 PM IST

നിലമ്പൂർ വരെയുളള തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചു

രാജ്യറാണി എക്സ്പ്രസ് വടക്കാഞ്ചേരി വരെയും അമൃത എക്സ്പ്രസ് ഷൊർണൂർ വരെയും സർവ്വീസ് നടത്തും

9:42 PM IST

കേരളത്തിന് ഉദാരമായ സഹായം നല്‍കുമെന്ന് അമിത് ഷാ

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാപ്രവർത്തനങ്ങളെയും നിലവിലെ പ്രളയസ്ഥിതിയെയും കുറിച്ച് ഗവർണർ സദാശിവം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, ഗവർണർ അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾപൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തിരുന്നു.

9:31 PM IST

ചാലിയാർ പുഴയ്ക്ക് അക്കരെ നാല് ഊരുകളിലായി 220 ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു

ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതോടെയാണ് മറുകരയിലുള്ള 4 ആദിവാസി കോളനികളിലുള്ളവർ ഒറ്റപ്പെട്ടത്. വാണിയമ്പുഴ, കുമ്പളപ്പാറ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കോളനികളിലുള്ള 220 പേരാണ് നിലവില്‍ ഒറ്റപ്പെട്ട് കഴിയുന്നത്. ഇവര്‍ കാട് വിട്ട് വരില്ലെന്നാണ് പറയുന്നത്. ഇവര്‍ക്ക് ഭക്ഷണം കയറില്‍ കെട്ടിയാണ് എത്തിക്കുന്നത്.

9:15 PM IST

കേരളത്തിന് 52. 27കോടി അനുവദിച്ചെന്ന് മുരളീധരന്‍

കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കഴിഞ്ഞ തവണ നല്‍കിയതില്‍ പകുതി തുക ഇപ്പോഴും സംസ്ഥാനം ചെലവാക്കിയിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍

9:09 PM IST

തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ തൊട്ടിപ്പാൾ കാരുകുറ്റി വീട്ടിൽ ദേവദാസ് (70) എന്നയാളാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

9:04 PM IST

കവളപ്പാറയിൽ മരണം ഒമ്പത്, സംസ്ഥാനത്ത് ആകെ മരണം 60

കവളപ്പാറയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഒരു മൃതദേഹം കൂടി കിട്ടി. ഇതോടെ ഇവിടെ മാത്രം മരണം ഒമ്പതായി. ഇന്നലെ ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് കിട്ടിയത് ആറ് മൃതദേഹങ്ങളും. ഇനി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഇതിൽ 20 പേർ കുട്ടികളാണ്. 

വിശദമായ വാർത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

7:06 PM IST

വെള്ളരിക്കുണ്ടിൽ വീട്ടിൽ കുടുങ്ങിയവരെ രക്ഷിച്ചു

കാസര്‍കോട് വെള്ളരിക്കുണ്ട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി. 58 വയസ്സുള്ള സരോജിനിയെ അൽപസമയം മുൻപാണ് രക്ഷപ്പെടുത്തിയത്. ഇവർക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി.

6:20 PM IST

കോഴിക്കോട് മരണം 14 ആയി, രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

വടകര മേമുണ്ട തിരുവള്ളൂരിൽ കരുവണ്ടിയിൽ ബാലന്‍റെ മകൻ ലിബീഷ് (32), വേളം കുറിച്ചക്കം പുത്തൻപുരയിൽ നാണുവിന്‍റെ മകൻ അനീഷ് എന്നിവരാണ് മുങ്ങി മരിച്ചത്.

6:15 PM IST

കാസർകോട് വെള്ളരിക്കുണ്ട് വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു

കാസർകോട് വെള്ളരിക്കുണ്ട് വീട്ടിനുള്ളിലേക്ക് മണ്ണിടിഞ്ഞു വീണു. ബളാൽ കോട്ടക്കുന്ന് ചെട്ടി അമ്പുവിന്‍റെ വീട്ടിലേക്ക് ആണ് മണ്ണിടിഞ്ഞ് വീണത്. വീടിനകത്ത് ആളുണ്ടോ എന്ന് സംശയം ഉണ്ട്. തെരച്ചിൽ നടക്കുന്നു. 58 വയസ്സുള്ള സരോജിനി വീടിനകത്തു കുടുങ്ങി എന്നാണ് വിവരം. 

ഇവിടേക്കുള്ള റോഡും ഇടിഞ്ഞ അവസ്ഥയാണ്. കാസർഗോഡ് ബളാൽ കണ്ടം റോഡിന്‍റെ ചിത്രമാണിത്.

6:08 PM IST

ന്യൂസ് 18 റിപ്പോർട്ടറടക്കം ഒഴുക്കിൽ പെട്ടു, രക്ഷപ്പെടുത്തി

ഒളവണ്ണ വെള്ളപ്പൊക്ക ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ്‌ 18 റിപ്പോർട്ടർ ഷഹീദ് ഉൾപ്പെടെയുള്ള 3 പേർ ഒഴുക്കിൽ പെട്ടു. ചെറുവഞ്ചിയിൽ ക്യാമ്പ്‌ നടക്കുന്ന സഫയർ സ്‌കൂളിലേക്ക് വരികയായിരുന്നു. അത് വഴി വന്ന മെഷീൻ ഘടിപ്പിച്ച മത്സ്യ ബന്ധന ബോട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.

6:00 PM IST

പാലക്കാട് ഡാമുകളിൽ ഷട്ടറുകളുടെ ഉയരം കുറച്ചു

പാലക്കാട്ടെ മൂന്ന്  അണക്കെട്ടുകളിലെ ഉയർത്തിയ ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തി വെള്ളം ഒഴുക്കി കളയുന്ന തോത് കുറച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ മഴയുടെ തോത് കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ ഡാമുകളാണ് തുറന്നത്. കാഞ്ഞിരപ്പുഴ ഡാം ഷട്ടർ ഉയർത്തിയത് 60 സെൻറീമീറ്ററാക്കി കുറച്ചു. മംഗലം ഡാം ഷട്ടർ ഉയർത്തിയിരുന്നത് 30 സെൻറിമീറ്ററാക്കി താഴ്ത്തിയിട്ടുണ്ട്. വാളയാർ ഡാം ഷട്ടർ 7 സെൻറീമീറ്ററാണ് ഉയർത്തിയത്. ഇവിടെ തൽസ്ഥിതി തുടരുന്നു.

കൂടുതൽ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5:10 PM IST

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിൽ

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു.

4:55 PM IST

കോഴിക്കോട് മരണം 12 ആയി

വേങ്ങേരിയിൽ തമിഴ്‍നാട് നീലഗിരി പന്തലൂർ സ്വദേശി ഹംസ (50 വയസ്സ്) വെള്ളത്തിൽ വീണ് മരിച്ചു. ഇതോടെ ജില്ലയിൽ മരണം 12 ആയി. 

4:53 PM IST

കാലിക്കറ്റ് സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ 130-8-19 ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും, വൈവ ഉൾപ്പടെ മാറ്റി വച്ചതായി റജിസ്ട്രാർ അറിയിച്ചു. തീയതികൾ പിന്നീട് തീരുമാനിച്ച് അറിയിക്കും. 

4:51 PM IST

റദ്ദാക്കിയ തീവണ്ടികൾക്ക് പകരം പ്രത്യേക സർവീസുകൾ

കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക തീവണ്ടികൾ:

1. 02640 - എറണാകുളം - ചെന്നൈ എഗ്മോർ എറണാകുളത്ത് നിന്ന് വൈകിട്ട് 5 മണിക്ക് പുറപ്പെടും. സ്റ്റോപ്പുകൾ: ripunithura, Kottayam, Changanassery, Tiruvalla, Chenganur, Kayankulam, Kollam, Varkala, Trivandrum, Nagercoil Town, Tirunelveli, Madurai, Dindigul, Tiruchirappalli,Villupuram and Tambaram.

2. 02623 - ചെന്നൈ സെൻട്രൽ - കൊല്ലം ട്രെയിൻ വൈകിട്ട് 8 മണിക്ക് പുറപ്പെടും. സ്റ്റോപ്പുകൾ: Chennai Egmore, Tambaram, Villupuram, Tiruchirappalli, Dindigul, Madurai, Tirunelveli, Nagercoil Town, Trivandrum Central, Varkala and Kollam.

3. 06526 - ബെംഗളുരു - കൊല്ലം സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 8 മണിക്ക് പുറപ്പെടും. സ്റ്റോപ്പുകൾ: Jolarpet, Salem, Namakkal, Karur, Dindigul, Madurai, Tirunelveli, Nagercoil Town and Trivandrum. 

4:48 PM IST

ആകെ ഒന്നേമുക്കാൽ ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ

കേരളത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരുടെ എണ്ണം കൂടി. ഇത് വരെ 1,45,928 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആകെ 1221 ക്യാമ്പുകളാണുള്ളത്. 

4:45 PM IST

കണ്ണൂരിൽ ഇന്ന് മാത്രം മരണം മൂന്നായി

മഴക്കെടുതിയിൽ കണ്ണൂർ ജില്ലയില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 2 മരണം കൂടി റിപ്പോർട്ട് ചെയ്തു. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്‍റെ മകന്‍ ആര്‍ബിന്‍ ആണ് മരിച്ച രണ്ടുവയസ്സുകാരന്‍. വീട്ടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം. വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ (62)യും വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഇതോടെ ഇന്നത്തെ മരണം മൂന്നായി. 

4:35 PM IST

മാവേലി, മലബാർ, മംഗളൂരു ഉൾപ്പടെ 10 ട്രെയിനുകൾ കൂടി റദ്ദാക്കി

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന മാവേലി, മലബാർ, മംഗളൂരു എസ്പ്രസ്സുകൾ റദ്ദാക്കി. കൊച്ചുവേളി - ബെംഗളൂരു എക്സ്പ്രസ് വൈകിട്ട് 4.45-ന് പുറപ്പെടും. 

4:30 PM IST

വടകരയിൽ യുവാവിനെ കാണാതായി

വടകര തറോപൊയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ഫാസിൽ (25) എന്ന യുവാവിനെയാണ് കാണാതായത്. 

4:29 PM IST

മലപ്പുറം - വേങ്ങര റോഡ് ഗതാഗതം തടസ്സപ്പെട്ടു

മലപ്പുറം കാരാത്തോട് മണ്ണിടിഞ്ഞ് മലപ്പുറം - വേങ്ങര റോഡ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. 

4:28 PM IST

ചെന്നൈ എക്സ്പ്രസ് വഴി തിരിച്ചു വിടും, അഞ്ചേകാലിന് പുറപ്പെടും

തിരുവനന്തപുരം - ചെന്നൈ എക്സ്പ്രെസ് വൈകിട്ട് 5.15-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. കേരളം തൊടാതെ നാഗർകോവിൽ, തിരുനെൽവേലി വഴിയാണ് സർവീസ് നടത്തുക.

4:15 PM IST

കവളപ്പാറയിൽ കാണാതായത് 63 പേരെ, ഇതിൽ 20 കുട്ടികളും

ഇതുവരെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 59 പേരെ കണ്ടെത്താനുള്ളത്. ഇതിൽ 20 കുട്ടികളുമുണ്ട്. 

തത്സമയവിവരങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക. 

കവളപ്പാറയിൽ നിന്നുള്ള വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4:10 PM IST

കവളപ്പാറയിൽ രക്ഷാ പ്രവർത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

രക്ഷപ്രവ‍ർത്തനത്തിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. പ്രദേശവാസികൾക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണവിടെ. മണ്ണ് മാറ്റുന്നതിനിടെ ഉരുൾപൊട്ടിയപ്പോൾ നാട്ടുകാർ ഓടിരക്ഷപ്പെടുകയായിരുന്നു.

4:02 PM IST

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ ഉച്ചയോടെ തുറക്കും

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ ഉച്ചയ്ക്ക് 12 മണിയോടെ തുറക്കുമെന്ന് സിയാലിന്‍റെ അറിയിപ്പ്. മഴ ശക്തമായതോടെ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. നേരത്തേ ഉച്ചയ്ക്ക് 2 മണിക്ക് തുറക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ വെള്ളം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയതും, മഴ കുറഞ്ഞതുമാണ് വിമാനത്താവളം നേരത്തേ തുറക്കാൻ കാരണം.

4:00 PM IST

കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി

മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. നേരത്തേ ഉരുള്‍പൊട്ടി കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 

വിശദമായ വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

3:53 PM IST

ഇടുക്കി: മൂന്നാറില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി, സുരക്ഷിതര്‍

ഇടുക്കി, മൂന്നാറിലെ എംആർഎസ് റസിഡൻഷ്യൽ സ്കൂളിൽ നിന്ന്  കാണാതായ മുഴുന്‍ കുട്ടികളും സുരക്ഷിതരെന്ന് മൂന്നാര്‍ ഡിവൈഎസ്‍പി. ഇടമലക്കുടി, മറയൂര്‍, മാങ്കുളം എന്നീ ആദിവാസി കുടികളിലെ കുട്ടികളെയാണ് കാണാതായിരുന്നത്. മറയൂര്‍, മാങ്കുളം എന്നിവിടങ്ങളിലെ  11 കുട്ടികൾ അവരുടെ കുടികളിലെത്തിയിട്ടുണ്ട്. ഇടമലക്കുടിയില്‍ നിന്നുള്ള  12 കുട്ടികളെ രാവിലെ കണ്ടെത്തിയിരുന്നു.

Read More: മൂന്നാര്‍; കാണാതായ മുഴുവന്‍ കുട്ടികളും സുരക്ഷിതരെന്ന് പൊലീസ്

3:49 PM IST

ആശ്വാസം: മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കില്ല

കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നെങ്കിലും മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. പാലക്കാട് മഴയ്ക്ക് ഒരൽപ്പം ശമനമുണ്ട്. മാത്രമല്ല രണ്ട് അടികൂടി ജലനിരപ്പ് ഉയര്‍ന്നാലും പ്രശ്നമാകില്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. 

Read More: മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കില്ല: പാലക്കാട്ട് ആശ്വാസം

3:48 PM IST

ആലപ്പുഴയില്‍ ആകെ 13 ക്യാമ്പുകള്‍

ആലപ്പുഴ ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം 13 ആയി. ഇതിൽ ഒമ്പതെണ്ണം ചെങ്ങന്നൂരിൽ

3:47 PM IST

കായംകുളം പത്തിയൂർ ക്ഷേത്രകുളത്തിൽ ഒരാൾ മുങ്ങി മരിച്ചു

കായംകുളം പത്തിയൂർ ക്ഷേത്രകുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. മുഖം കഴുകാനായി കുളത്തിന് സമീപം എത്തിയ ആൾ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. പത്തിയൂർ സ്വദേശി ബാലൻ (55) ആണ് മരിച്ചത്. 

3:34 PM IST

കാസര്‍കോട് മഴ ശക്തം: ദുരന്തസാധ്യാത മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത സാധ്യതകളുള്ള ഒരു ഭാഗത്തും ആളുകൾ ഇനിയും താമസിക്കുന്നല്ല എന്ന് ഉറപ്പ് വരുത്താൻ ആണ് ശ്രമിക്കുന്നതെന്ന് കാസര്‍കോട് ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലയുടെ തെക്കൻ മേഖലകളിൽ വെള്ളപ്പൊക്കവും കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുമാണുള്ളത്. കലക്ടറേറ്റ് ക്യാമ്പ് ഓഫിസ് കാഞ്ഞങ്ങാടേക്ക് മാറ്റിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

3:25 PM IST

കോഴിക്കോട്ടേക്കുള്ള സര്‍വീസ് പെരിന്തല്‍മണ്ണയില്‍ അവസാനിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി

പാലക്കാട് ഡിപ്പോയിൽ നിന്ന് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കും. മലപ്പുറം ജില്ലയിൽ ഉരുൾപൊട്ടലുള്ളതിനാലും പാലങ്ങളിൽ വെള്ളം കയറിയതിനാലും പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുമെന്നതിനാലാണ് പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കുന്നതെന്ന് പാലക്കാട് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റര്‍ അറിയിച്ചു.

Read More: കോഴിക്കോട്ടേക്കുള്ള സര്‍വീസ് പെരിന്തല്‍മണ്ണയില്‍ അവസാനിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി

 

3:20 PM IST

കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി

കോഴിക്കോട് ആവളയിൽ നാല് പേർ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു.

3:15 PM IST

മലപ്പുറം: കോട്ടക്കുന്നില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ വീണ്ടും തുടങ്ങി

മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ വീണ്ടും തുടങ്ങി. മഴ കുറഞ്ഞതോടെയാണ് തെരച്ചിൽ തുടങ്ങിയത്. നേരത്തേ മഴ ശക്തമായപ്പോള്‍ തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.

3:10 PM IST

ബാണാസുര സാഗര്‍ ഡാം തുറന്നു

വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Read More: ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; ജാഗ്രതയില്‍ വയനാട്

3:08 PM IST

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 47 ആയി

സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 47 ആയി. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മഴ കനക്കുന്നത് പുത്തുമലയിലും കളപ്പാറയിലുമടക്കമുള്ള ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്. വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

3:05 PM IST

ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട്

ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട്. സെക്കൻഡിൽ പുറത്തെക്ക് ഒഴുക്കുക 8500 ലിറ്റർ അഥവാ 8.5 കുസെക്‌സ് വെള്ളം. ഘട്ടം ഘട്ടമായി 10 cm വീതം 4 ഷട്ടറുകൾ തുറക്കും.

3:01 PM IST

ജാഗ്രത: ചാലിയാര്‍ കരകവിഞ്ഞു

ചാലിയാര്‍ കരകവിഞ്ഞു. കോഴിക്കോട് പന്തീരങ്കാവ് ടൗണില്‍ വെള്ളം കയറി. 

2:58 PM IST

കോഴിക്കോട് ഒരു മരണം കൂടി

കല്ലായി പാലത്തിന് മുകളിലേക്ക് മരം വീണ് പരിക്കേറ്റ മുഹമ്മദ് സാലു (52) മരിച്ചു. ഒപ്പുണ്ടായിരുന്ന 17 വയസുകാരിയായ മകൾ നിബയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

2:56 PM IST

രക്ഷാപ്രവര്‍ത്തനത്തിന് വാഹനങ്ങള്‍ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിൽ ലോറികളും ബസുകളും അടക്കമുള്ള സ്വകാര്യ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന്  ആവശ്യമുണ്ട്. ബോട്ടുടമകളും വാഹന ഉടമകളും സഹകരിക്കണമെന്ന് ജില്ലാ കലക്ടർ. 

2:52 PM IST

നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

നാളെ(ഓഗസ്റ്റ് 11) സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 
 

2:47 PM IST

എല്‍ഐസി പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ എല്‍ഐസി (എഡിഒ) ഞായറാഴ്‌ച(11-08-19)  നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

2:41 PM IST

അച്ചൻ‌കോവിലാറിലെ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

അച്ചൻ‌കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. 
വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണം. ഇത് വീടിന്‍റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് സൂക്ഷിക്കേണ്ടതെന്നും കളക്ടർ അറിയിച്ചു.

2:16 PM IST

കോഴിക്കോട്: കല്ലായ് പാലത്തിൽ ബൈക്കിന് മുകളിൽ മരം വീണു

കോഴിക്കോട് കല്ലായ് പാലത്തിൽ ബൈക്കിന് മുകളിൽ മരം വീണ് രണ്ടു പേർക്ക് പരിക്ക്

2:13 PM IST

പുത്തുമല ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍

പുത്തുമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ലഭ്യമായ വിവരം. 

  • ഹാജിറ (23) w/o നൗഷാദ്, കുന്നത്ത് പുത്തുമല
  • മുഹമ്മദ് മിഹിസിബ് (4) s/o ഷൗക്കത്ത്, പുത്തുമല
  • കാർത്തിക് (27) s/o ശെൽവകുമാർ, പൊള്ളാച്ചി
  • അയ്യൂബ്(44) s/o മുഹമ്മദ്, എടക്കണ്ടത്തിൽ പുത്തുമല
  • ഇബ്രാഹീം (38) ചോലശ്ശേരി പുത്തുമല
  • ഖാലിദ് (42) s/o കുഞ്ഞുമുഹമ്മദ്, കക്കോത്ത് പറമ്പിൽ പുത്തുമല
  • ജൂനൈദ് (20) s/o ഖാലിദ്, കക്കോത്ത് പറമ്പിൽ പുത്തുമല
  • സെൽവൻ ( കൂടുതൽ വിവരം ലഭ്യമല്ല)

2:11 PM IST

മഴ ശക്തമാകുന്നു

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. 

2:07 PM IST

കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി

കോഴിക്കോട് കുറ്റ്യാടി പുഴയിൽ വേളത്തിന് സമീപം ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. 

2:02 PM IST

പാലക്കാട്: ‍ഡാം തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

പാലക്കാട് മലവമ്പുഴ ഡാം തുറക്കുന്നതിന് മുന്നോടിയായി കോട്ടത്തറ പഞ്ചായത്തിലെ 175 കുടുംബങ്ങള മാറ്റി താമസിപ്പിച്ചു. എട്ട് ക്യാമ്പുകളിലായാണ് ഇവരെ താമസിപ്പിക്കുന്നത്. അപകട സാധ്യതാ മേഖലയിൽ നിന്ന് എല്ലാവരെയും മാറ്റി പാർപ്പിച്ചെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വർഷം ഡാം തുറന്നപ്പോൾ ഏറ്റവുമധികം നാശനഷ്ടം കോട്ടത്തറയിലായിരുന്നു. 

1:58 PM IST

ചാലക്കുടിക്ക് സമീപം ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

ചാലക്കുടിയ്ക്ക് സമീപം പരിയാരത്ത് ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു. പരിയാരം സ്വദേശിയായ 17 വയസ്സുള്ള ജോജോ ആണ് മരിച്ചത്. 

1:47 PM IST

ഇടുക്കി: എംആർഎസ് റസിഡൻഷ്യൽ സ്കൂളിൽ നിന്ന് 11 ആദിവാസികുട്ടികളെ കാണാനില്ല

മൂന്നാര്‍ എംആർഎസ് റസിഡൻഷ്യൽ സ്കൂളിൽ നിന്ന് 11 ആദിവാസികുട്ടികളെ കാണാതായി. മഴ ശക്തമായതോടെ കുട്ടികൾ വീടുകളിലേക്ക് പോയെന്ന് സംശയം. ഇവർക്കൊപ്പം കാണാതായ 12 കുട്ടികളെ ഇടമലക്കുടിയിലെ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. കുട്ടികൾ പോയ വിവരം ആദ്യം അറിഞ്ഞില്ലെന്ന് എംആർഎസ് സ്കൂൾ അധികൃതർ. പൊലീസും വനംവകുപ്പും കുട്ടികൾക്കായി അന്വേഷണം തുടങ്ങി. 

1:44 PM IST

മലപ്പുറം: വാണിയമ്പുഴയില്‍ ദേശീയ ദുരന്തനിവാരണ സേന എത്തി

വാണിയമ്പുഴയിൽ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം എത്തിയതായി ജില്ലാ ഭരണകൂടം. കുടുങ്ങിക്കിടക്കുന്നവർ എല്ലാവരും ഇതുവരെ സുരക്ഷിതർ. പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നും ജില്ലാ ഭരണകൂടം

1:40 PM IST

ഇതരസംസ്ഥാലതൊഴിലാളികള്‍ക്ക് സഹായമായത് മത്സ്യത്തൊഴിലാളികള്‍

കണ്ണൂർ ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിൽ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ മൽസ്യ തൊഴിലാളികൾ എത്തി രക്ഷിച്ചു. ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഫയർ ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യമാണ് മൽസ്യ തൊഴിലാളികൾ പൂർത്തിയാക്കിയത്. മൊത്തം ഏഴ് പേരെ ഇന്ന് രക്ഷിച്ചു. ശ്രീകണ്ഠാപുരത്ത് ശക്തമയ മഴ തുടരുകയാണ്.  

1:35 PM IST

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി രണ്ടിരട്ടി, വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി രണ്ട് ഇരട്ടിയായി വർദ്ധിച്ചു. അപകട സാധ്യത കണക്കിലെടുത്ത് വിനോദ സഞ്ചാരികൾക്ക് അടുത്ത ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

1:32 PM IST

കാസര്‍കോട്: 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1500 പേര്‍

മഴ ശക്തമായി പെയ്യുന്നതോടെ വെള്ളം പൊങ്ങിയ കാസര്‍കോട് 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1500 പേരാണ് കഴിയുന്നത്. ഇതിൽ 12 ക്യാമ്പുകളും തുറന്നത് ഇന്ന് മാത്രമാണ്. സന്നദ്ധ സംഘടനകളും ജില്ലാഭരണകൂടവുമാണ് ക്യാമ്പുകൾ നടത്തുന്നത്. രാത്രിയാകുന്നതോടെ ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.

 

1:28 PM IST

മലപ്പുറം: ആനമറിയിലെ ഉരുള്‍പൊട്ടല്‍, ഒരു മൃതദേഹം കൂടി കിട്ടി

മലപ്പുറം ഉരുൾപൊട്ടിയ ആനമറിയില്‍ നിന്ന്  ഒരു മൃതദേഹം കൂടി കിട്ടി. മൈമൂനയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇവരുടെ സഹോദരിയുടെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. 

1:26 PM IST

ചങ്ങനാശ്ശേരി - ആലപ്പുഴ കെഎസ് ആർടിസി സർവീസ് നിർത്തിവെച്ചു

ചങ്ങനാശ്ശേരി നിന്ന് ആലപ്പുഴയിലേക്കുള്ള കെഎസ്ആർടിസിയുടെ എല്ലാ സർവീസുകളും നിർത്തിവെച്ചു. കുട്ടനാട് തഹസിൽദാരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി നടപടി സ്വീകരിച്ചത്. കനത്ത മഴയോടൊപ്പം കിഴക്കൻ വെള്ളം ഒഴുകിയെത്തുകയും കുടി ചെയ്തതോടെ ശനിയാഴ്ച രാവിലെ മുതൽ എസി റോഡിൽ വെള്ളം കയറി. 

വെള്ളമെത്തിയതോടെ വലിയ വാഹനങ്ങൾ റോഡിലൂടെ കടന്നു പോകുമ്പോൾ ഓളം തല്ലി റോഡിനിരുവശവുമുള്ള  വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി തഹസിൽദാർ റിപ്പോർട്ട് നല്‍കിയതിനെ തുടർന്നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കെഎസ്ആർടിസി സർവ്വീസ് നിർത്തിയത്.

1:20 PM IST

ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് മാറുന്നതിനോട് സഹകരിച്ചില്ലെങ്കില്‍ നടപടി

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ റവന്യു, പൊലീസ് ഉദ്യോഗസ്ഥർ നിരന്തരം അഭ്യർത്ഥിച്ചിട്ടും ചില കുടുംബങ്ങൾ മാറാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.  ഇനിയും ദുരന്ത സാഹചര്യമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറുന്നതിന് സഹകരിക്കാതിരുന്നാൽ ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടർ

1:17 PM IST

ജാഗ്രത: ബാണാസുര സാഗര്‍ അണക്കെട്ട് മൂന്ന് മണിക്ക് തുറക്കും

ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്കും. ആരും പരിഭ്രാന്തരാവേണ്ട. കരമാൻ കനാലിന്റെ ഇരുകരകളിലും  താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കനാലിന്റെ കരകളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാൻ നടപടി എടുത്തിട്ടുണ്ട്. ഇനിയും മാറാത്തവർ ഉടൻ മാറണം.

1:15 PM IST

ഇടുക്കി: അട്ടപ്പള്ളത്ത് ഉരുൾ പൊട്ടി

ഇടുക്കിയിലെ കുമളിക്ക് സമീപം അട്ടപ്പള്ളത്ത് ഉരുൾ പൊട്ടി. രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ആളപായം ഇല്ല

1:12 PM IST

മലപ്പുറം മുണ്ടകൈയില്‍ വീണ്ടും ഉരുള്‍പൊട്ടി

മലപ്പുറം - വയനാട് അതിർത്തിയിൽ മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടി. നിലമ്പൂർ മേഖലയിലെ ചാലിയാർ പുഴയിലേക്ക് കടുതൽ വെള്ളം വരുന്നു. 

1:09 PM IST

വടക്കൻ കേരളത്തിൽ ഇന്ന് കൂടി മഴ കനക്കും

വടക്കൻ കേരളത്തിൽ ഇന്നു കൂടി കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യഞ്ജയ് മഹോപത്ര ഏഷ്യാനെറ്റ് ന്യൂസിനോട്. 20 സെന്‍റിമീറ്റര്‍ വരെ മഴ ഇന്ന് പലയിടങ്ങളിലും ലഭിക്കും.എന്നാൽ കഴിഞ്ഞ രണ്ടു ദിവസം കണക്കാക്കുമ്പോൾ മഴയുടെ അളവ് കുറവാണ്.

നാളെ മുതൽ വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും. ഈ മാസം 12 മുതൽ 14 വരെ  മധ്യ- തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല ജില്ലകളിലും അലർട്ട് തുടരണം. കഴിഞ്ഞ വർഷം ഈ സമയത്ത് അധിക മഴയാണ് ലഭിച്ചത്.അത് ഇത്തവണ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

1:05 PM IST

മലപ്പുറം: വാണിയമ്പുഴയിൽ ആദിവാസികളടക്കമുള്ള 200 ഓളം കുടുങ്ങിക്കിടക്കുന്നു

മലപ്പുറം മുണ്ടേരിക്കടുത്ത് വാണിയമ്പുഴയിൽ ആദിവാസികളടക്കമുള്ള 200 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസങ്ങളായി ഇവർ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തിന് പോയ ദേശീയ ദുരന്തസേനയടക്കമുള്ളവർക്ക് അവിടേക്ക് എത്താനായിട്ടില്ല. വാണിയമ്പുഴയിലെ പാലം ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

1:02 PM IST

നാളെ മൂന്ന് മണിക്ക് തന്നെ സർവ്വീസ് പുനരാരംഭിക്കാൻ കഴിയുമെന്ന് സിയാൽ ഡയറക്ടർ

നിലവിലെ സാഹചര്യത്തിൽ നാളെ മൂന്ന് മണിക്ക് തന്നെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സർവ്വീസ് പുനരാരംഭിക്കാൻ കഴിയുമെന്ന് സിയാൽ ഡയറക്ടർ. കാലാവസ്ഥ അനുകൂലമായാൽ മൂന്ന് മണിക്ക് മുൻപെ സർവ്വീസ് തുടങ്ങാനും ആലോചനയുണ്ട്. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞതിനാൽ ആശങ്കയില്ല. 

കുടങ്ങിക്കിടന്ന വിമാനങ്ങളിൽ അഞ്ച് എണ്ണം നെടുമ്പാശ്ശേരിയിൽ നിന്ന് തിരിച്ചയച്ചതായും ഡയറക്ടർ എസി കെ നായർ പറഞ്ഞു.വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മഴ ശക്തമായാലും സർവ്വീസിനെ ബാധിക്കില്ല. വിമാനത്താവളത്തിലെ ഡ്രൈനേജ് സംവിധാനം അവ നീക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

12:55 AM IST

കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ക്ക് കണ്ണൂരിലിറങ്ങാന്‍ അനുമതി

കൊച്ചിയിലേക്കുള്ള രാജ്യാന്തര വിമാനങ്ങൾക്ക് കണ്ണൂരിലും ഇറങ്ങാൻ അനുമതി. കണ്ണൂരിലേക്ക് വഴിതിരിച്ചു വിടാൻ ഇനി സാങ്കേതിക തടസ്സമില്ല. ഡിജിസിഎ ആണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലും ഈ വിമാനങ്ങൾക്ക് ഇറങ്ങാം. സർവ്വീസുകൾ റദ്ദാകുന്നത് ഒഴിവാക്കാനാണ് ഈ നീക്കം

12:52 PM IST

വയനാട്: 25511 പേര്‍ ക്യാമ്പില്‍

വയനാട് ജില്ലയില്‍ മാത്രം കാൽ ലക്ഷം പേർ ക്യാമ്പിൽ. 186 ക്യാമ്പുകളിലായി 25511 പേരാണ് ഉള്ളത്. 

12:49 PM IST

കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തം; ആശങ്കയോടെ കുട്ടനാട്

കുട്ടനാട്ടിലേക്ക് കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ചെറിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം, കഴിഞ്ഞ പ്രളയകാലത്തേതു പോലെ  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

12:47 PM IST

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ നാളെ സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ നാളെ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി. കേരളത്തിലെ സ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

12:45 PM IST

കാസര്‍കോട് കനത്ത മഴ; തേജസ്വിനി പുഴ കര കവിഞ്ഞു, പ്രദേശങ്ങള്‍ വെള്ളത്തില്‍

കാസര്‍കോട് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയർന്നു. തേജസ്വിനി പുഴ കരകവിഞ്ഞ് നീലേശ്വരം, കയ്യൂർ, പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി.

12:41 PM IST

മാനന്തവാടി: ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു

മാനന്തവാടിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. ചില ഇടങ്ങളിലേക്ക് ജീപ്പ് സര്‍വീസുകള്‍ മാത്രമാണുള്ളത്.റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. 

12:38 AM IST

മലബാറിൽ വൈദ്യുതി ബന്ധം താറുമാര്‍

മലബാറിൽ വൈദ്യുതി ബന്ധം താറുമാറായി. അവധി ദിവസങ്ങളിലും ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. പുനഃസ്ഥാപിക്കാനുള്ള നടപടികൾ നടക്കുകയാണ്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് വൈദ്യുതി മന്ത്രി. 

12:36 PM IST

കോഴിക്കോട്: വെള്ളം കയറി മാവൂർ ഭാഗം ഒറ്റപ്പെട്ടു

കോഴിക്കോട് മാവൂർ ഭാഗത്ത് പ്രളയം അതിരൂക്ഷം. ചുറ്റിലും വെള്ളം കയറി പ്രദേശം ഒറ്റപ്പെട്ടു.  ക്യാമ്പുകളിൽ 3000ത്തിലേറെ പേർ കഴിയുന്നു. ആയരത്തിലേറെ പേരുള്ള പെരുവയൽ സെന്റ് സേവിയേഴ്സ് സ്കൂളിൽ വെള്ളം കയറുമോയെന്ന് ആശങ്ക. രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങി

12:33 PM IST

ഇടുക്കി അടക്കമുള്ള ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി

ഇടുക്കി അടക്കമുള്ള ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല. മുന്ന് നിലയങ്ങളിൽ വൈദ്യുതി ഉത്പാദനം നിർത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി. 

12:30 PM IST

കാസര്‍കോട്: ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിച്ചു

കാസര്‍കോട് ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിച്ചു. പുഴയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇവര്‍ കുടുങ്ങിയിരുന്നത്. ശ്രീകണ്ഠാപുരത്ത് ശക്തമായ മഴ തുടരുകയാണ്. 

12:26 PM IST

വയനാട്ടില്‍ രക്ഷാദൗത്യം ദുഷ്കരം; എയർ ലിഫ്റ്റിങ് സാധ്യത തേടി സൈന്യം

വയനാട്ടിൽ രക്ഷാദൗത്യം ദുഷ്ക്കരമെന്ന് മുഖ്യമന്ത്രി. മോശം കാലാവസ്ഥയാണ് പ്രധാന തടസ്സം. ഉരുള്‍പൊട്ടിയ നിലമ്പുരിലെ കവളപ്പാറ, വയനാട് പുത്തുമല എന്നിവിടെ എത്ര പേർ കുടുങ്ങിയെന്ന് പറയാൻ പറ്റാൻ ആകാത്ത സ്ഥിതി. എയർ ലിഫ്റ്റിങ് സാധ്യത സൈന്യം തേടുന്നുണ്ടെന്നും മുഖ്യമന്ത്രി. 

12:20 PM IST

ഗര്‍ഭിണിയായ യുവതിയെ അട്ടപ്പാടിയില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി

നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ അട്ടപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി. ദേശീയദുരന്തനിവാരണസേന, ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ എന്നിങ്ങനെ എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഒറ്റപ്പെട്ട അട്ടപ്പാടിയില്‍ നിന്നും  ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഗര്‍ഭിണിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ റോപ്പ് കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു. 

 

12:18 PM IST

'മിഷന്‍ കവളപ്പാറ' ആരംഭിച്ചു

കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായി രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ ടീം കവളപ്പാറയിൽ എത്തി രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഒപ്പമുണ്ട്. കരരസേനയുടെ എഞ്ചിനീയറിംഗ്‌ വിംഗിലെ 50 അംഗങ്ങൾ നിലമ്പൂരിൽ നിന്ന് കവളപ്പാറയിലെ ദുരന്ത ഭൂമിയിലേക്ക്‌ തിരിച്ചിട്ടുണ്ടെന്നും പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.

12:15 PM IST

റെയില്‍വെ പാലങ്ങളുടെ അപകടാവസ്ഥ; സൈന്യത്തിന്‍റെ സഹായെ തേടി

റെയിൽവേ പാലങ്ങളുടെ അപകടസ്ഥിതി മാറ്റാൻ സൈന്യത്തിന്‍റെ സഹായം തേടിയെന്ന് മുഖ്യമന്ത്രി

12:12 PM IST

കാസര്‍കോട്: ശ്രീകണ്ഠാപുരത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി

കാസര്‍കോട് ശ്രീകണ്ഠാപുരം നഗരത്തിൽ മൂന്ന് ദിവസമായി ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു. രക്ഷിക്കാൻ ശ്രമം തുടങ്ങി. പുഴയോട് ചേർന്ന കെട്ടിടത്തിലാണ് ഇവരുള്ളത്. മൽസ്യ തിഴിലാളികൾ പുറപ്പെട്ടു. 

12:11 PM IST

കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി

കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടൽ. ആളയപാമില്ല. 

12:09 AM IST

വ്യാജപ്രചരണം: നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തെറ്റായ സന്ദേശം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു. എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. 

12:06 PM IST

സ്പെഷ്യൽ ട്രെയിൻ സർവീസ്

ഇന്ന് 12.45 ന്  മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക്  സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

12:05 PM IST

ചാലിയാര്‍ കരകവിഞ്ഞു, ഫറോക്ക് റെയില്‍വെ പാളത്തിന് മുകളില്‍ വെള്ളം

ഫറോക്ക് റെയിൽവേ പാളം സ്ലാബിന് മുകളിലേക്ക് ചാലിയാർ കരകവിഞ്ഞു. വിദഗ്ധ സംഘം ഫറോക്കിലെത്തി പാളത്തിന്റെ തകരാർ പരിശോധിക്കുന്നു.

12:03 PM IST

കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കിട്ടി: മുഖ്യമന്ത്രി

കവളപാറയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കിട്ടി. മേപ്പാടിയിൽ ഫയർ ഫോഴ്‌സിന്‍റെ 40 അംഗ സംഘം എത്തിയിട്ടുണ്ട്. പുത്തുമലയുടെ മറു ഭാഗത്തു കുറെ പേർ കുടുങ്ങിയിട്ടുണ്ട്. വയനാട്ടിൽ ഉച്ചക്ക് ശേഷം മഴ കനക്കും. 22999 പേരെ വയനാട്ടിൽ ക്യാമ്പിലേക്ക് മാറ്റി. ബാണാസുരസാഗർ വൃഷ്‌ടി പ്രദേശത്തു മഴ തുടരുന്നതിനാല്‍  മൂന്നുമണി മുതൽ ബാണാസുര സാഗർ ഷട്ടർ തുറക്കും

12:01 PM IST

കോഴിക്കോട്: മാവൂരില്‍ നേവി ടീം ഉടനെത്തും

കോഴിക്കോട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഭക്ഷണ കിറ്റുകളുടെ വിതരണത്തിനുമായി മാവൂരിൽ ഒൻപത് പേരടങ്ങുന്ന നേവി ടീം ഉടനെത്തും

11:59 AM IST

ഔദ്യോഗിക കണക്ക്: ഇതുവരെ മരിച്ചത് 42 പേര്‍, ക്യാമ്പിൽ 108138 പേർ

ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍. വയനാട്ടില്‍ മാത്രം 11 പേര്‍ മരിച്ചുവെന്നും മുഖ്യമന്ത്രി. ഇതുവരെ വിവിധ ജില്ലകളിലെ ക്യാമ്പുകളിലായി 108138 പേർ കഴിയുന്നുണ്ട്. 

11:57 AM IST

ഡ്യൂട്ടിക്കിടെ മരിച്ച അസിസ്റ്റന്‍റ് എഞ്ചിനീയർ ബൈജുവിനെ സ്മരിച്ച് മുഖ്യമന്ത്രി

അസിസ്റ്റന്‍റ് എഞ്ചിനീയർ ബൈജുവിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. ഇന്നലെ മഴക്കെടുതിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയായിരുന്നു ബൈജു മരിച്ചത്. സ്വന്തം ജീവൻ മറന്നാണ് പലരും പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

11:54 AM IST

കണ്ണൂര്‍: പൊന്യം പുഴ കരകവിഞ്ഞു, വീടുകളില്‍ വെളളം കയറുന്നു

കണ്ണൂര്‍ ജില്ലയിലെ പൊന്യം പുഴ കരകവിഞ്ഞ് തലശ്ശേരി താലൂക്കിന് കീഴിലെ ന്യൂ മാഹി, കോടിയേരി, പട്ടാനൂർ, കതീരുർ വില്ലേജുകളിലെ വീടുകളിൽ വെള്ളം കയറുന്നു. 

11:51 AM IST

കാസര്‍കോട് ചന്ദ്രഗിരി പുഴയിൽ വെള്ളം ഉയരുന്നു

കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി പുഴയിൽ വെള്ളം ഉയരുന്നു. പെരുമ്പള ഭാഗങ്ങളിലും വെള്ളം ഉയരുന്നുണ്ട്.

11:48 AM IST

കോഴിക്കോട്: കൺട്രോൾ റൂം നമ്പര്‍

കോഴിക്കോട് ജില്ലയിൽ മഴക്കെടുതിയിൽ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ  കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടുക. കണ്‍ട്രോള്‍ റൂം നമ്പര്‍: 9633197502

11:45 AM IST

എട്ട് ജില്ലകളില്‍ 80 ഓളം ഉരുള്‍പൊട്ടലുണ്ടായെന്ന് മുഖ്യമന്ത്രി

സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന പ്രധാനപ്രശ്നം ഉരുള്‍പൊട്ടലെന്ന് മുഖ്യമന്ത്രി. എട്ട് ജില്ലകളിൽ 80 ഓളം ഉരുൾപൊട്ടലുണ്ടായി. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ അപകടം ഉണ്ടാകുന്നു. നാടൊന്നിച്ചു കാലവർഷക്കെടുതിയെ നേരിടുന്നു. മലപ്പുറം വാണിയമ്പുഴ മുണ്ടേരിയില്‍ 200 പേർ കുടുങ്ങി. ഹെലികോപ്റ്റർ ഉപയോഗിച്ചു ഭക്ഷണം എത്തിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

11:42 AM IST

മലപ്പുറം: കോട്ടക്കുന്നില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തി

മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞുവീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ താൽക്കാലികമായി നിർത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. സമീപ പ്രദേശങ്ങളിലും മണ്ണിടിയാൻ സാധ്യത. 

11:39 AM IST

അട്ടപ്പാടിയിലേക്ക് എ കെ ബാലന്‍; ആശങ്ക വേണ്ടെന്ന് മന്ത്രി

അട്ടപ്പാടിയിൽ രക്ഷാപ്രവർത്തനം വിലയിരുത്താൻ മന്ത്രി എ കെ ബാലന്‍ പോകും. ആശങ്ക വേണ്ടെന്ന് മന്ത്രി. 

11:37 AM IST

അതീവജാഗ്രത: മലപ്പുറം കടലുണ്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നു

മലപ്പുറം കടലുണ്ടി പുഴയിൽ ജലനിരപ്പ് ക്രമാധീതമായി ഉയരുന്നു. പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം

11:34 AM IST

കോഴിക്കോട് രൂക്ഷമായ മഴക്കെടുതിയില്‍

കോഴിക്കോട് ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.  മാവൂർ, പന്തീരാങ്കാവ്, ചാത്തമംഗലം, നല്ലളം, അരീക്കോട്, കുണ്ടായിത്തോട്, വേങ്ങേരി, ഒളവണ്ണ,  പെരുവയൽ, പൂളക്കോട് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട്  ഉള്ളത്. ഇതിൽ  മാവൂർ, വേങ്ങേരി, ഒളവണ്ണ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴ തുടരുമ്പോഴും പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയ്ക്കൊപ്പം മത്സ്യത്തൊഴിലാളികളും സജീവമായ രക്ഷാപ്രവർത്തനം തുടരുകയാണ്.

11:29 AM IST

നെടുമ്പാശേരി വിമാനത്താവളത്തിലെ മൂന്ന് വിമാനങ്ങള്‍ മടങ്ങി

നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന മൂന്ന് വിമാനങ്ങൾ മടങ്ങിപ്പോയി. അഞ്ചെണ്ണം കൂടി ഇനി ഇവിടെയുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. നാളെ വൈകിട്ട് മൂന്നിന് തന്നെ വിമാനത്താവളം തുറക്കാൻ ശ്രമം. 

11:25 AM IST

കാസര്‍കോട്: വരക്കാട് പറമ്പ റോഡിൽ എളേരിയിൽ മണ്ണിടിഞ്ഞ നിലയിൽ

11:18 AM IST

പുത്തുമല ദുരന്തം: മരണം ഒമ്പതായി

പുത്തുമലയിൽ മരണം ഒമ്പത് ആയി. ഫയർഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലിൽ അവസാനം ലഭിച്ചത് സ്ത്രീയുടെ മൃതദേഹം

10:10 PM IST:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും നിലമ്പൂരിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു. കവളപ്പാറയില്‍ മരിച്ചവരുടെ ബന്ധുക്കളയും ഇരുവരും കണ്ടു.

10:07 PM IST:

മഴക്കെടുതി മൂലം നേരിട്ട ഗതാഗതപ്രശ്‍നം പരിഹരിക്കുന്നതിനായി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ തൃശൂരിൽ നിന്ന് ഇന്ന് (ആഗസ്റ്റ്  10) തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തും. രാത്രി 10.30 ന് ആലപ്പുഴ വഴിയും 10.45 ന് കോട്ടയം വഴിയും 11 .30 ന് കോട്ടയം വഴിയുമാണ് സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തുക.

9:53 PM IST:

വൈക്കം തലയാഴത്ത് 25 കാരൻ വീട്ടിലെ കുളത്തിൽ വീണ് മരിച്ചു. കണ്ടംതുരുത്ത് ഉള്ളാട്ടിൽ അരവിന്ദ് ആണ് മരിച്ചത്.

9:50 PM IST:

വയനാട് എംപി രാഹുൽ ഗാന്ധി നാളെ കവളപ്പാറ സന്ദർശിക്കും. നാളെ വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തിച്ചേരും. തുടർന്ന് ആദ്യം നിലമ്പൂർ സന്ദർശിക്കും. പിന്നീട് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും.
 

9:44 PM IST:

രാജ്യറാണി എക്സ്പ്രസ് വടക്കാഞ്ചേരി വരെയും അമൃത എക്സ്പ്രസ് ഷൊർണൂർ വരെയും സർവ്വീസ് നടത്തും

9:41 PM IST:

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാപ്രവർത്തനങ്ങളെയും നിലവിലെ പ്രളയസ്ഥിതിയെയും കുറിച്ച് ഗവർണർ സദാശിവം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, ഗവർണർ അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾപൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തിരുന്നു.

9:31 PM IST:

ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതോടെയാണ് മറുകരയിലുള്ള 4 ആദിവാസി കോളനികളിലുള്ളവർ ഒറ്റപ്പെട്ടത്. വാണിയമ്പുഴ, കുമ്പളപ്പാറ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കോളനികളിലുള്ള 220 പേരാണ് നിലവില്‍ ഒറ്റപ്പെട്ട് കഴിയുന്നത്. ഇവര്‍ കാട് വിട്ട് വരില്ലെന്നാണ് പറയുന്നത്. ഇവര്‍ക്ക് ഭക്ഷണം കയറില്‍ കെട്ടിയാണ് എത്തിക്കുന്നത്.

9:14 PM IST:

കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കഴിഞ്ഞ തവണ നല്‍കിയതില്‍ പകുതി തുക ഇപ്പോഴും സംസ്ഥാനം ചെലവാക്കിയിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍

9:09 PM IST:

തൃശ്ശൂര്‍ തൊട്ടിപ്പാൾ കാരുകുറ്റി വീട്ടിൽ ദേവദാസ് (70) എന്നയാളാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

9:05 PM IST:

കവളപ്പാറയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഒരു മൃതദേഹം കൂടി കിട്ടി. ഇതോടെ ഇവിടെ മാത്രം മരണം ഒമ്പതായി. ഇന്നലെ ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് കിട്ടിയത് ആറ് മൃതദേഹങ്ങളും. ഇനി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഇതിൽ 20 പേർ കുട്ടികളാണ്. 

വിശദമായ വാർത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

7:06 PM IST:

കാസര്‍കോട് വെള്ളരിക്കുണ്ട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി. 58 വയസ്സുള്ള സരോജിനിയെ അൽപസമയം മുൻപാണ് രക്ഷപ്പെടുത്തിയത്. ഇവർക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി.

6:24 PM IST:

വടകര മേമുണ്ട തിരുവള്ളൂരിൽ കരുവണ്ടിയിൽ ബാലന്‍റെ മകൻ ലിബീഷ് (32), വേളം കുറിച്ചക്കം പുത്തൻപുരയിൽ നാണുവിന്‍റെ മകൻ അനീഷ് എന്നിവരാണ് മുങ്ങി മരിച്ചത്.

6:22 PM IST:

കാസർകോട് വെള്ളരിക്കുണ്ട് വീട്ടിനുള്ളിലേക്ക് മണ്ണിടിഞ്ഞു വീണു. ബളാൽ കോട്ടക്കുന്ന് ചെട്ടി അമ്പുവിന്‍റെ വീട്ടിലേക്ക് ആണ് മണ്ണിടിഞ്ഞ് വീണത്. വീടിനകത്ത് ആളുണ്ടോ എന്ന് സംശയം ഉണ്ട്. തെരച്ചിൽ നടക്കുന്നു. 58 വയസ്സുള്ള സരോജിനി വീടിനകത്തു കുടുങ്ങി എന്നാണ് വിവരം. 

ഇവിടേക്കുള്ള റോഡും ഇടിഞ്ഞ അവസ്ഥയാണ്. കാസർഗോഡ് ബളാൽ കണ്ടം റോഡിന്‍റെ ചിത്രമാണിത്.

6:15 PM IST:

ഒളവണ്ണ വെള്ളപ്പൊക്ക ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ്‌ 18 റിപ്പോർട്ടർ ഷഹീദ് ഉൾപ്പെടെയുള്ള 3 പേർ ഒഴുക്കിൽ പെട്ടു. ചെറുവഞ്ചിയിൽ ക്യാമ്പ്‌ നടക്കുന്ന സഫയർ സ്‌കൂളിലേക്ക് വരികയായിരുന്നു. അത് വഴി വന്ന മെഷീൻ ഘടിപ്പിച്ച മത്സ്യ ബന്ധന ബോട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.

6:25 PM IST:

പാലക്കാട്ടെ മൂന്ന്  അണക്കെട്ടുകളിലെ ഉയർത്തിയ ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തി വെള്ളം ഒഴുക്കി കളയുന്ന തോത് കുറച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ മഴയുടെ തോത് കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ ഡാമുകളാണ് തുറന്നത്. കാഞ്ഞിരപ്പുഴ ഡാം ഷട്ടർ ഉയർത്തിയത് 60 സെൻറീമീറ്ററാക്കി കുറച്ചു. മംഗലം ഡാം ഷട്ടർ ഉയർത്തിയിരുന്നത് 30 സെൻറിമീറ്ററാക്കി താഴ്ത്തിയിട്ടുണ്ട്. വാളയാർ ഡാം ഷട്ടർ 7 സെൻറീമീറ്ററാണ് ഉയർത്തിയത്. ഇവിടെ തൽസ്ഥിതി തുടരുന്നു.

കൂടുതൽ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5:10 PM IST:

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു.

4:57 PM IST:

വേങ്ങേരിയിൽ തമിഴ്‍നാട് നീലഗിരി പന്തലൂർ സ്വദേശി ഹംസ (50 വയസ്സ്) വെള്ളത്തിൽ വീണ് മരിച്ചു. ഇതോടെ ജില്ലയിൽ മരണം 12 ആയി. 

4:56 PM IST:

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ 130-8-19 ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും, വൈവ ഉൾപ്പടെ മാറ്റി വച്ചതായി റജിസ്ട്രാർ അറിയിച്ചു. തീയതികൾ പിന്നീട് തീരുമാനിച്ച് അറിയിക്കും. 

4:54 PM IST:

കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക തീവണ്ടികൾ:

1. 02640 - എറണാകുളം - ചെന്നൈ എഗ്മോർ എറണാകുളത്ത് നിന്ന് വൈകിട്ട് 5 മണിക്ക് പുറപ്പെടും. സ്റ്റോപ്പുകൾ: ripunithura, Kottayam, Changanassery, Tiruvalla, Chenganur, Kayankulam, Kollam, Varkala, Trivandrum, Nagercoil Town, Tirunelveli, Madurai, Dindigul, Tiruchirappalli,Villupuram and Tambaram.

2. 02623 - ചെന്നൈ സെൻട്രൽ - കൊല്ലം ട്രെയിൻ വൈകിട്ട് 8 മണിക്ക് പുറപ്പെടും. സ്റ്റോപ്പുകൾ: Chennai Egmore, Tambaram, Villupuram, Tiruchirappalli, Dindigul, Madurai, Tirunelveli, Nagercoil Town, Trivandrum Central, Varkala and Kollam.

3. 06526 - ബെംഗളുരു - കൊല്ലം സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 8 മണിക്ക് പുറപ്പെടും. സ്റ്റോപ്പുകൾ: Jolarpet, Salem, Namakkal, Karur, Dindigul, Madurai, Tirunelveli, Nagercoil Town and Trivandrum. 

5:02 PM IST:

കേരളത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരുടെ എണ്ണം കൂടി. ഇത് വരെ 1,45,928 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആകെ 1221 ക്യാമ്പുകളാണുള്ളത്. 

5:00 PM IST:

മഴക്കെടുതിയിൽ കണ്ണൂർ ജില്ലയില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 2 മരണം കൂടി റിപ്പോർട്ട് ചെയ്തു. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്‍റെ മകന്‍ ആര്‍ബിന്‍ ആണ് മരിച്ച രണ്ടുവയസ്സുകാരന്‍. വീട്ടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം. വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ (62)യും വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഇതോടെ ഇന്നത്തെ മരണം മൂന്നായി. 

4:58 PM IST:

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന മാവേലി, മലബാർ, മംഗളൂരു എസ്പ്രസ്സുകൾ റദ്ദാക്കി. കൊച്ചുവേളി - ബെംഗളൂരു എക്സ്പ്രസ് വൈകിട്ട് 4.45-ന് പുറപ്പെടും. 

5:11 PM IST:

വടകര തറോപൊയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ഫാസിൽ (25) എന്ന യുവാവിനെയാണ് കാണാതായത്. 

4:30 PM IST:

മലപ്പുറം കാരാത്തോട് മണ്ണിടിഞ്ഞ് മലപ്പുറം - വേങ്ങര റോഡ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. 

4:29 PM IST:

തിരുവനന്തപുരം - ചെന്നൈ എക്സ്പ്രെസ് വൈകിട്ട് 5.15-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. കേരളം തൊടാതെ നാഗർകോവിൽ, തിരുനെൽവേലി വഴിയാണ് സർവീസ് നടത്തുക.

4:31 PM IST:

ഇതുവരെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 59 പേരെ കണ്ടെത്താനുള്ളത്. ഇതിൽ 20 കുട്ടികളുമുണ്ട്. 

തത്സമയവിവരങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക. 

കവളപ്പാറയിൽ നിന്നുള്ള വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4:17 PM IST:

രക്ഷപ്രവ‍ർത്തനത്തിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. പ്രദേശവാസികൾക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണവിടെ. മണ്ണ് മാറ്റുന്നതിനിടെ ഉരുൾപൊട്ടിയപ്പോൾ നാട്ടുകാർ ഓടിരക്ഷപ്പെടുകയായിരുന്നു.

4:07 PM IST:

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ ഉച്ചയ്ക്ക് 12 മണിയോടെ തുറക്കുമെന്ന് സിയാലിന്‍റെ അറിയിപ്പ്. മഴ ശക്തമായതോടെ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. നേരത്തേ ഉച്ചയ്ക്ക് 2 മണിക്ക് തുറക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ വെള്ളം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയതും, മഴ കുറഞ്ഞതുമാണ് വിമാനത്താവളം നേരത്തേ തുറക്കാൻ കാരണം.

4:06 PM IST:

മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. നേരത്തേ ഉരുള്‍പൊട്ടി കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 

വിശദമായ വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

3:59 PM IST:

ഇടുക്കി, മൂന്നാറിലെ എംആർഎസ് റസിഡൻഷ്യൽ സ്കൂളിൽ നിന്ന്  കാണാതായ മുഴുന്‍ കുട്ടികളും സുരക്ഷിതരെന്ന് മൂന്നാര്‍ ഡിവൈഎസ്‍പി. ഇടമലക്കുടി, മറയൂര്‍, മാങ്കുളം എന്നീ ആദിവാസി കുടികളിലെ കുട്ടികളെയാണ് കാണാതായിരുന്നത്. മറയൂര്‍, മാങ്കുളം എന്നിവിടങ്ങളിലെ  11 കുട്ടികൾ അവരുടെ കുടികളിലെത്തിയിട്ടുണ്ട്. ഇടമലക്കുടിയില്‍ നിന്നുള്ള  12 കുട്ടികളെ രാവിലെ കണ്ടെത്തിയിരുന്നു.

Read More: മൂന്നാര്‍; കാണാതായ മുഴുവന്‍ കുട്ടികളും സുരക്ഷിതരെന്ന് പൊലീസ്

3:40 PM IST:

കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നെങ്കിലും മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. പാലക്കാട് മഴയ്ക്ക് ഒരൽപ്പം ശമനമുണ്ട്. മാത്രമല്ല രണ്ട് അടികൂടി ജലനിരപ്പ് ഉയര്‍ന്നാലും പ്രശ്നമാകില്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. 

Read More: മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കില്ല: പാലക്കാട്ട് ആശ്വാസം

3:39 PM IST:

ആലപ്പുഴ ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം 13 ആയി. ഇതിൽ ഒമ്പതെണ്ണം ചെങ്ങന്നൂരിൽ

3:38 PM IST:

കായംകുളം പത്തിയൂർ ക്ഷേത്രകുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. മുഖം കഴുകാനായി കുളത്തിന് സമീപം എത്തിയ ആൾ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. പത്തിയൂർ സ്വദേശി ബാലൻ (55) ആണ് മരിച്ചത്. 

3:29 PM IST:

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത സാധ്യതകളുള്ള ഒരു ഭാഗത്തും ആളുകൾ ഇനിയും താമസിക്കുന്നല്ല എന്ന് ഉറപ്പ് വരുത്താൻ ആണ് ശ്രമിക്കുന്നതെന്ന് കാസര്‍കോട് ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലയുടെ തെക്കൻ മേഖലകളിൽ വെള്ളപ്പൊക്കവും കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുമാണുള്ളത്. കലക്ടറേറ്റ് ക്യാമ്പ് ഓഫിസ് കാഞ്ഞങ്ങാടേക്ക് മാറ്റിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

3:35 PM IST:

പാലക്കാട് ഡിപ്പോയിൽ നിന്ന് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കും. മലപ്പുറം ജില്ലയിൽ ഉരുൾപൊട്ടലുള്ളതിനാലും പാലങ്ങളിൽ വെള്ളം കയറിയതിനാലും പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുമെന്നതിനാലാണ് പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കുന്നതെന്ന് പാലക്കാട് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റര്‍ അറിയിച്ചു.

Read More: കോഴിക്കോട്ടേക്കുള്ള സര്‍വീസ് പെരിന്തല്‍മണ്ണയില്‍ അവസാനിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി

 

4:31 PM IST:

കോഴിക്കോട് ആവളയിൽ നാല് പേർ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു.

3:17 PM IST:

മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ വീണ്ടും തുടങ്ങി. മഴ കുറഞ്ഞതോടെയാണ് തെരച്ചിൽ തുടങ്ങിയത്. നേരത്തേ മഴ ശക്തമായപ്പോള്‍ തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.

3:37 PM IST:

വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Read More: ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; ജാഗ്രതയില്‍ വയനാട്

2:59 PM IST:

സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 47 ആയി. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മഴ കനക്കുന്നത് പുത്തുമലയിലും കളപ്പാറയിലുമടക്കമുള്ള ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്. വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

2:57 PM IST:

ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട്. സെക്കൻഡിൽ പുറത്തെക്ക് ഒഴുക്കുക 8500 ലിറ്റർ അഥവാ 8.5 കുസെക്‌സ് വെള്ളം. ഘട്ടം ഘട്ടമായി 10 cm വീതം 4 ഷട്ടറുകൾ തുറക്കും.

2:53 PM IST:

ചാലിയാര്‍ കരകവിഞ്ഞു. കോഴിക്കോട് പന്തീരങ്കാവ് ടൗണില്‍ വെള്ളം കയറി. 

2:54 PM IST:

കല്ലായി പാലത്തിന് മുകളിലേക്ക് മരം വീണ് പരിക്കേറ്റ മുഹമ്മദ് സാലു (52) മരിച്ചു. ഒപ്പുണ്ടായിരുന്ന 17 വയസുകാരിയായ മകൾ നിബയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

2:47 PM IST:

കോഴിക്കോട് ജില്ലയിൽ ലോറികളും ബസുകളും അടക്കമുള്ള സ്വകാര്യ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന്  ആവശ്യമുണ്ട്. ബോട്ടുടമകളും വാഹന ഉടമകളും സഹകരിക്കണമെന്ന് ജില്ലാ കലക്ടർ. 

2:44 PM IST:

നാളെ(ഓഗസ്റ്റ് 11) സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 
 

2:42 PM IST:

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ എല്‍ഐസി (എഡിഒ) ഞായറാഴ്‌ച(11-08-19)  നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

2:32 PM IST:

അച്ചൻ‌കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. 
വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണം. ഇത് വീടിന്‍റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് സൂക്ഷിക്കേണ്ടതെന്നും കളക്ടർ അറിയിച്ചു.

2:08 PM IST:

കോഴിക്കോട് കല്ലായ് പാലത്തിൽ ബൈക്കിന് മുകളിൽ മരം വീണ് രണ്ടു പേർക്ക് പരിക്ക്

2:06 PM IST:

പുത്തുമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ലഭ്യമായ വിവരം. 

  • ഹാജിറ (23) w/o നൗഷാദ്, കുന്നത്ത് പുത്തുമല
  • മുഹമ്മദ് മിഹിസിബ് (4) s/o ഷൗക്കത്ത്, പുത്തുമല
  • കാർത്തിക് (27) s/o ശെൽവകുമാർ, പൊള്ളാച്ചി
  • അയ്യൂബ്(44) s/o മുഹമ്മദ്, എടക്കണ്ടത്തിൽ പുത്തുമല
  • ഇബ്രാഹീം (38) ചോലശ്ശേരി പുത്തുമല
  • ഖാലിദ് (42) s/o കുഞ്ഞുമുഹമ്മദ്, കക്കോത്ത് പറമ്പിൽ പുത്തുമല
  • ജൂനൈദ് (20) s/o ഖാലിദ്, കക്കോത്ത് പറമ്പിൽ പുത്തുമല
  • സെൽവൻ ( കൂടുതൽ വിവരം ലഭ്യമല്ല)

2:02 PM IST:

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. 

2:01 PM IST:

കോഴിക്കോട് കുറ്റ്യാടി പുഴയിൽ വേളത്തിന് സമീപം ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. 

1:56 PM IST:

പാലക്കാട് മലവമ്പുഴ ഡാം തുറക്കുന്നതിന് മുന്നോടിയായി കോട്ടത്തറ പഞ്ചായത്തിലെ 175 കുടുംബങ്ങള മാറ്റി താമസിപ്പിച്ചു. എട്ട് ക്യാമ്പുകളിലായാണ് ഇവരെ താമസിപ്പിക്കുന്നത്. അപകട സാധ്യതാ മേഖലയിൽ നിന്ന് എല്ലാവരെയും മാറ്റി പാർപ്പിച്ചെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വർഷം ഡാം തുറന്നപ്പോൾ ഏറ്റവുമധികം നാശനഷ്ടം കോട്ടത്തറയിലായിരുന്നു. 

1:53 PM IST:

ചാലക്കുടിയ്ക്ക് സമീപം പരിയാരത്ത് ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു. പരിയാരം സ്വദേശിയായ 17 വയസ്സുള്ള ജോജോ ആണ് മരിച്ചത്. 

1:41 PM IST:

മൂന്നാര്‍ എംആർഎസ് റസിഡൻഷ്യൽ സ്കൂളിൽ നിന്ന് 11 ആദിവാസികുട്ടികളെ കാണാതായി. മഴ ശക്തമായതോടെ കുട്ടികൾ വീടുകളിലേക്ക് പോയെന്ന് സംശയം. ഇവർക്കൊപ്പം കാണാതായ 12 കുട്ടികളെ ഇടമലക്കുടിയിലെ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. കുട്ടികൾ പോയ വിവരം ആദ്യം അറിഞ്ഞില്ലെന്ന് എംആർഎസ് സ്കൂൾ അധികൃതർ. പൊലീസും വനംവകുപ്പും കുട്ടികൾക്കായി അന്വേഷണം തുടങ്ങി. 

1:38 PM IST:

വാണിയമ്പുഴയിൽ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം എത്തിയതായി ജില്ലാ ഭരണകൂടം. കുടുങ്ങിക്കിടക്കുന്നവർ എല്ലാവരും ഇതുവരെ സുരക്ഷിതർ. പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നും ജില്ലാ ഭരണകൂടം

1:32 PM IST:

കണ്ണൂർ ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിൽ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ മൽസ്യ തൊഴിലാളികൾ എത്തി രക്ഷിച്ചു. ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഫയർ ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യമാണ് മൽസ്യ തൊഴിലാളികൾ പൂർത്തിയാക്കിയത്. മൊത്തം ഏഴ് പേരെ ഇന്ന് രക്ഷിച്ചു. ശ്രീകണ്ഠാപുരത്ത് ശക്തമയ മഴ തുടരുകയാണ്.  

1:30 PM IST:

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി രണ്ട് ഇരട്ടിയായി വർദ്ധിച്ചു. അപകട സാധ്യത കണക്കിലെടുത്ത് വിനോദ സഞ്ചാരികൾക്ക് അടുത്ത ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

1:24 PM IST:

മഴ ശക്തമായി പെയ്യുന്നതോടെ വെള്ളം പൊങ്ങിയ കാസര്‍കോട് 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1500 പേരാണ് കഴിയുന്നത്. ഇതിൽ 12 ക്യാമ്പുകളും തുറന്നത് ഇന്ന് മാത്രമാണ്. സന്നദ്ധ സംഘടനകളും ജില്ലാഭരണകൂടവുമാണ് ക്യാമ്പുകൾ നടത്തുന്നത്. രാത്രിയാകുന്നതോടെ ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.

 

1:21 PM IST:

മലപ്പുറം ഉരുൾപൊട്ടിയ ആനമറിയില്‍ നിന്ന്  ഒരു മൃതദേഹം കൂടി കിട്ടി. മൈമൂനയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇവരുടെ സഹോദരിയുടെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. 

7:04 PM IST:

ചങ്ങനാശ്ശേരി നിന്ന് ആലപ്പുഴയിലേക്കുള്ള കെഎസ്ആർടിസിയുടെ എല്ലാ സർവീസുകളും നിർത്തിവെച്ചു. കുട്ടനാട് തഹസിൽദാരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി നടപടി സ്വീകരിച്ചത്. കനത്ത മഴയോടൊപ്പം കിഴക്കൻ വെള്ളം ഒഴുകിയെത്തുകയും കുടി ചെയ്തതോടെ ശനിയാഴ്ച രാവിലെ മുതൽ എസി റോഡിൽ വെള്ളം കയറി. 

വെള്ളമെത്തിയതോടെ വലിയ വാഹനങ്ങൾ റോഡിലൂടെ കടന്നു പോകുമ്പോൾ ഓളം തല്ലി റോഡിനിരുവശവുമുള്ള  വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി തഹസിൽദാർ റിപ്പോർട്ട് നല്‍കിയതിനെ തുടർന്നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കെഎസ്ആർടിസി സർവ്വീസ് നിർത്തിയത്.

1:16 PM IST:

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ റവന്യു, പൊലീസ് ഉദ്യോഗസ്ഥർ നിരന്തരം അഭ്യർത്ഥിച്ചിട്ടും ചില കുടുംബങ്ങൾ മാറാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.  ഇനിയും ദുരന്ത സാഹചര്യമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറുന്നതിന് സഹകരിക്കാതിരുന്നാൽ ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടർ

1:09 PM IST:

ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്കും. ആരും പരിഭ്രാന്തരാവേണ്ട. കരമാൻ കനാലിന്റെ ഇരുകരകളിലും  താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കനാലിന്റെ കരകളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാൻ നടപടി എടുത്തിട്ടുണ്ട്. ഇനിയും മാറാത്തവർ ഉടൻ മാറണം.

1:06 PM IST:

ഇടുക്കിയിലെ കുമളിക്ക് സമീപം അട്ടപ്പള്ളത്ത് ഉരുൾ പൊട്ടി. രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ആളപായം ഇല്ല

1:03 PM IST:

മലപ്പുറം - വയനാട് അതിർത്തിയിൽ മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടി. നിലമ്പൂർ മേഖലയിലെ ചാലിയാർ പുഴയിലേക്ക് കടുതൽ വെള്ളം വരുന്നു. 

1:01 PM IST:

വടക്കൻ കേരളത്തിൽ ഇന്നു കൂടി കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യഞ്ജയ് മഹോപത്ര ഏഷ്യാനെറ്റ് ന്യൂസിനോട്. 20 സെന്‍റിമീറ്റര്‍ വരെ മഴ ഇന്ന് പലയിടങ്ങളിലും ലഭിക്കും.എന്നാൽ കഴിഞ്ഞ രണ്ടു ദിവസം കണക്കാക്കുമ്പോൾ മഴയുടെ അളവ് കുറവാണ്.

നാളെ മുതൽ വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും. ഈ മാസം 12 മുതൽ 14 വരെ  മധ്യ- തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല ജില്ലകളിലും അലർട്ട് തുടരണം. കഴിഞ്ഞ വർഷം ഈ സമയത്ത് അധിക മഴയാണ് ലഭിച്ചത്.അത് ഇത്തവണ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

12:58 PM IST:

മലപ്പുറം മുണ്ടേരിക്കടുത്ത് വാണിയമ്പുഴയിൽ ആദിവാസികളടക്കമുള്ള 200 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസങ്ങളായി ഇവർ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തിന് പോയ ദേശീയ ദുരന്തസേനയടക്കമുള്ളവർക്ക് അവിടേക്ക് എത്താനായിട്ടില്ല. വാണിയമ്പുഴയിലെ പാലം ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

12:58 PM IST:

നിലവിലെ സാഹചര്യത്തിൽ നാളെ മൂന്ന് മണിക്ക് തന്നെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സർവ്വീസ് പുനരാരംഭിക്കാൻ കഴിയുമെന്ന് സിയാൽ ഡയറക്ടർ. കാലാവസ്ഥ അനുകൂലമായാൽ മൂന്ന് മണിക്ക് മുൻപെ സർവ്വീസ് തുടങ്ങാനും ആലോചനയുണ്ട്. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞതിനാൽ ആശങ്കയില്ല. 

കുടങ്ങിക്കിടന്ന വിമാനങ്ങളിൽ അഞ്ച് എണ്ണം നെടുമ്പാശ്ശേരിയിൽ നിന്ന് തിരിച്ചയച്ചതായും ഡയറക്ടർ എസി കെ നായർ പറഞ്ഞു.വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മഴ ശക്തമായാലും സർവ്വീസിനെ ബാധിക്കില്ല. വിമാനത്താവളത്തിലെ ഡ്രൈനേജ് സംവിധാനം അവ നീക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

12:54 PM IST:

കൊച്ചിയിലേക്കുള്ള രാജ്യാന്തര വിമാനങ്ങൾക്ക് കണ്ണൂരിലും ഇറങ്ങാൻ അനുമതി. കണ്ണൂരിലേക്ക് വഴിതിരിച്ചു വിടാൻ ഇനി സാങ്കേതിക തടസ്സമില്ല. ഡിജിസിഎ ആണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലും ഈ വിമാനങ്ങൾക്ക് ഇറങ്ങാം. സർവ്വീസുകൾ റദ്ദാകുന്നത് ഒഴിവാക്കാനാണ് ഈ നീക്കം

12:43 PM IST:

വയനാട് ജില്ലയില്‍ മാത്രം കാൽ ലക്ഷം പേർ ക്യാമ്പിൽ. 186 ക്യാമ്പുകളിലായി 25511 പേരാണ് ഉള്ളത്. 

12:42 PM IST:

കുട്ടനാട്ടിലേക്ക് കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ചെറിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം, കഴിഞ്ഞ പ്രളയകാലത്തേതു പോലെ  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

12:38 PM IST:

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ നാളെ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി. കേരളത്തിലെ സ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

12:36 PM IST:

കാസര്‍കോട് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയർന്നു. തേജസ്വിനി പുഴ കരകവിഞ്ഞ് നീലേശ്വരം, കയ്യൂർ, പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി.

12:33 PM IST:

മാനന്തവാടിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. ചില ഇടങ്ങളിലേക്ക് ജീപ്പ് സര്‍വീസുകള്‍ മാത്രമാണുള്ളത്.റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. 

12:31 PM IST:

മലബാറിൽ വൈദ്യുതി ബന്ധം താറുമാറായി. അവധി ദിവസങ്ങളിലും ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. പുനഃസ്ഥാപിക്കാനുള്ള നടപടികൾ നടക്കുകയാണ്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് വൈദ്യുതി മന്ത്രി. 

12:28 PM IST:

കോഴിക്കോട് മാവൂർ ഭാഗത്ത് പ്രളയം അതിരൂക്ഷം. ചുറ്റിലും വെള്ളം കയറി പ്രദേശം ഒറ്റപ്പെട്ടു.  ക്യാമ്പുകളിൽ 3000ത്തിലേറെ പേർ കഴിയുന്നു. ആയരത്തിലേറെ പേരുള്ള പെരുവയൽ സെന്റ് സേവിയേഴ്സ് സ്കൂളിൽ വെള്ളം കയറുമോയെന്ന് ആശങ്ക. രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങി

12:24 PM IST:

ഇടുക്കി അടക്കമുള്ള ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല. മുന്ന് നിലയങ്ങളിൽ വൈദ്യുതി ഉത്പാദനം നിർത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി. 

12:22 PM IST:

കാസര്‍കോട് ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിച്ചു. പുഴയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇവര്‍ കുടുങ്ങിയിരുന്നത്. ശ്രീകണ്ഠാപുരത്ത് ശക്തമായ മഴ തുടരുകയാണ്. 

12:20 PM IST:

വയനാട്ടിൽ രക്ഷാദൗത്യം ദുഷ്ക്കരമെന്ന് മുഖ്യമന്ത്രി. മോശം കാലാവസ്ഥയാണ് പ്രധാന തടസ്സം. ഉരുള്‍പൊട്ടിയ നിലമ്പുരിലെ കവളപ്പാറ, വയനാട് പുത്തുമല എന്നിവിടെ എത്ര പേർ കുടുങ്ങിയെന്ന് പറയാൻ പറ്റാൻ ആകാത്ത സ്ഥിതി. എയർ ലിഫ്റ്റിങ് സാധ്യത സൈന്യം തേടുന്നുണ്ടെന്നും മുഖ്യമന്ത്രി. 

12:13 PM IST:

നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ അട്ടപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി. ദേശീയദുരന്തനിവാരണസേന, ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ എന്നിങ്ങനെ എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഒറ്റപ്പെട്ട അട്ടപ്പാടിയില്‍ നിന്നും  ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഗര്‍ഭിണിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ റോപ്പ് കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു. 

 

12:09 PM IST:

കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായി രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ ടീം കവളപ്പാറയിൽ എത്തി രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഒപ്പമുണ്ട്. കരരസേനയുടെ എഞ്ചിനീയറിംഗ്‌ വിംഗിലെ 50 അംഗങ്ങൾ നിലമ്പൂരിൽ നിന്ന് കവളപ്പാറയിലെ ദുരന്ത ഭൂമിയിലേക്ക്‌ തിരിച്ചിട്ടുണ്ടെന്നും പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.

12:06 PM IST:

റെയിൽവേ പാലങ്ങളുടെ അപകടസ്ഥിതി മാറ്റാൻ സൈന്യത്തിന്‍റെ സഹായം തേടിയെന്ന് മുഖ്യമന്ത്രി

12:04 PM IST:

കാസര്‍കോട് ശ്രീകണ്ഠാപുരം നഗരത്തിൽ മൂന്ന് ദിവസമായി ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു. രക്ഷിക്കാൻ ശ്രമം തുടങ്ങി. പുഴയോട് ചേർന്ന കെട്ടിടത്തിലാണ് ഇവരുള്ളത്. മൽസ്യ തിഴിലാളികൾ പുറപ്പെട്ടു. 

12:01 PM IST:

കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടൽ. ആളയപാമില്ല. 

12:02 PM IST:

തെറ്റായ സന്ദേശം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു. എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. 

11:57 AM IST:

ഇന്ന് 12.45 ന്  മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക്  സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

11:56 AM IST:

ഫറോക്ക് റെയിൽവേ പാളം സ്ലാബിന് മുകളിലേക്ക് ചാലിയാർ കരകവിഞ്ഞു. വിദഗ്ധ സംഘം ഫറോക്കിലെത്തി പാളത്തിന്റെ തകരാർ പരിശോധിക്കുന്നു.

11:55 AM IST:

കവളപാറയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കിട്ടി. മേപ്പാടിയിൽ ഫയർ ഫോഴ്‌സിന്‍റെ 40 അംഗ സംഘം എത്തിയിട്ടുണ്ട്. പുത്തുമലയുടെ മറു ഭാഗത്തു കുറെ പേർ കുടുങ്ങിയിട്ടുണ്ട്. വയനാട്ടിൽ ഉച്ചക്ക് ശേഷം മഴ കനക്കും. 22999 പേരെ വയനാട്ടിൽ ക്യാമ്പിലേക്ക് മാറ്റി. ബാണാസുരസാഗർ വൃഷ്‌ടി പ്രദേശത്തു മഴ തുടരുന്നതിനാല്‍  മൂന്നുമണി മുതൽ ബാണാസുര സാഗർ ഷട്ടർ തുറക്കും

11:52 AM IST:

കോഴിക്കോട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഭക്ഷണ കിറ്റുകളുടെ വിതരണത്തിനുമായി മാവൂരിൽ ഒൻപത് പേരടങ്ങുന്ന നേവി ടീം ഉടനെത്തും

11:51 AM IST:

ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍. വയനാട്ടില്‍ മാത്രം 11 പേര്‍ മരിച്ചുവെന്നും മുഖ്യമന്ത്രി. ഇതുവരെ വിവിധ ജില്ലകളിലെ ക്യാമ്പുകളിലായി 108138 പേർ കഴിയുന്നുണ്ട്. 

11:48 AM IST:

അസിസ്റ്റന്‍റ് എഞ്ചിനീയർ ബൈജുവിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. ഇന്നലെ മഴക്കെടുതിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയായിരുന്നു ബൈജു മരിച്ചത്. സ്വന്തം ജീവൻ മറന്നാണ് പലരും പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

11:44 AM IST:

കണ്ണൂര്‍ ജില്ലയിലെ പൊന്യം പുഴ കരകവിഞ്ഞ് തലശ്ശേരി താലൂക്കിന് കീഴിലെ ന്യൂ മാഹി, കോടിയേരി, പട്ടാനൂർ, കതീരുർ വില്ലേജുകളിലെ വീടുകളിൽ വെള്ളം കയറുന്നു. 

11:43 AM IST:

കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി പുഴയിൽ വെള്ളം ഉയരുന്നു. പെരുമ്പള ഭാഗങ്ങളിലും വെള്ളം ഉയരുന്നുണ്ട്.

11:42 AM IST:

കോഴിക്കോട് ജില്ലയിൽ മഴക്കെടുതിയിൽ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ  കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടുക. കണ്‍ട്രോള്‍ റൂം നമ്പര്‍: 9633197502

12:15 PM IST:

സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന പ്രധാനപ്രശ്നം ഉരുള്‍പൊട്ടലെന്ന് മുഖ്യമന്ത്രി. എട്ട് ജില്ലകളിൽ 80 ഓളം ഉരുൾപൊട്ടലുണ്ടായി. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ അപകടം ഉണ്ടാകുന്നു. നാടൊന്നിച്ചു കാലവർഷക്കെടുതിയെ നേരിടുന്നു. മലപ്പുറം വാണിയമ്പുഴ മുണ്ടേരിയില്‍ 200 പേർ കുടുങ്ങി. ഹെലികോപ്റ്റർ ഉപയോഗിച്ചു ഭക്ഷണം എത്തിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

11:33 AM IST:

മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞുവീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ താൽക്കാലികമായി നിർത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. സമീപ പ്രദേശങ്ങളിലും മണ്ണിടിയാൻ സാധ്യത. 

11:31 AM IST:

അട്ടപ്പാടിയിൽ രക്ഷാപ്രവർത്തനം വിലയിരുത്താൻ മന്ത്രി എ കെ ബാലന്‍ പോകും. ആശങ്ക വേണ്ടെന്ന് മന്ത്രി. 

11:30 AM IST:

മലപ്പുറം കടലുണ്ടി പുഴയിൽ ജലനിരപ്പ് ക്രമാധീതമായി ഉയരുന്നു. പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം

11:26 AM IST:

കോഴിക്കോട് ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.  മാവൂർ, പന്തീരാങ്കാവ്, ചാത്തമംഗലം, നല്ലളം, അരീക്കോട്, കുണ്ടായിത്തോട്, വേങ്ങേരി, ഒളവണ്ണ,  പെരുവയൽ, പൂളക്കോട് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട്  ഉള്ളത്. ഇതിൽ  മാവൂർ, വേങ്ങേരി, ഒളവണ്ണ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴ തുടരുമ്പോഴും പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയ്ക്കൊപ്പം മത്സ്യത്തൊഴിലാളികളും സജീവമായ രക്ഷാപ്രവർത്തനം തുടരുകയാണ്.

11:21 AM IST:

നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന മൂന്ന് വിമാനങ്ങൾ മടങ്ങിപ്പോയി. അഞ്ചെണ്ണം കൂടി ഇനി ഇവിടെയുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. നാളെ വൈകിട്ട് മൂന്നിന് തന്നെ വിമാനത്താവളം തുറക്കാൻ ശ്രമം. 

11:21 AM IST:

11:13 AM IST:

പുത്തുമലയിൽ മരണം ഒമ്പത് ആയി. ഫയർഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലിൽ അവസാനം ലഭിച്ചത് സ്ത്രീയുടെ മൃതദേഹം

11:10 AM IST:

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നേവിയുടെ ഹെലികോപ്ടർ 12.30ന് ബത്തേരി സെന്‍റ് മേരീസ് കോളജിൽ എത്തും. പുത്തുമല പച്ചക്കാട് മേഖലയിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്ടർ വഴി രക്ഷപ്പെടുത്താനുള്ള സാധ്യത ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്. 

11:03 AM IST:

കോഴിക്കോട് അണേല പുഴ, മുത്താമ്പി എന്നിവ കരകവിഞ്ഞു. വീടുകളിലും റോഡുകളിലും വെള്ളം കയറി. ആളുകളെ ക്യാമ്പിലേക്ക് മാറ്റുകയാണ്. കോഴിക്കോട് ജില്ലയില്‍ 2 18 ക്യാമ്പുകളിലായി 7270 കുടുംബങ്ങളിലെ 25028  പേർ കഴിയുന്നു.

11:01 AM IST:

ശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളമിറങ്ങുന്നു. രാജ്യാന്തര ബേയിൽ കിടന്നിരുന്ന വിമാനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. റണ്‍വെയില്‍ വെള്ളം നിറഞ്ഞതിനാല്‍ വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്. 

10:57 AM IST:

ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം ഭാരതപ്പുഴയും കടലുണ്ടി പുഴയും അത്യധികം അപകടകരമായ അവസ്ഥയിലാണ് ഒഴുകുന്നത്. ഭാരതപ്പുഴ കുമ്പിടി മേഖലയിലും കടലുണ്ടിപ്പുഴ കാരത്തോട് മേഖലയിലും അപകടകരമായ അവസ്ഥ കഴിഞ്ഞിട്ടുണ്ടെന്നും അറിയിപ്പുണ്ട്.

പമ്പ നദി മാലക്കര മേഖലയിലും ചാലക്കുടിപ്പുഴ അങ്കമാലി മേഖലയിലും പയസാനി പുഴ ഇരവയിഞ്ഞി മേഖലയിലൂടെയുമായാണ് മുന്നറിയിപ്പ് നിരപ്പ് കഴിഞ്ഞും ഒഴുകുന്നത്. കുനിയല്‍ മേഖലയില്‍ ചാലിയാറും  പെരുമണ്ണ് മേഖലയില്‍ വളപട്ടണം പുഴയും അപകടകരമായ ഒഴുക്കുള്ള അവസ്ഥയിലേക്ക് എത്തുകയാണെന്നും അറിയിപ്പുണ്ട്.

Read More: അപകടകരമായ സ്ഥിതിയും കവിഞ്ഞ് ഒഴുകുന്ന നദികളെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

10:54 AM IST:

മാഹി പുഴ കരകവിഞ്ഞു. മാഹിയിലും പരിസരത്തും വെള്ളം കയറി. റെയിൽവേ സ്‌റ്റേഷൻ റോഡിൽ വെള്ളക്കെട്ട് രൂക്ഷം

11:14 AM IST:

തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യൽ പാസഞ്ചർ ട്രെയിൻ ഓടും. തിരുവനന്തപുരരത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകൾ വഴി തിരുച്ചുവിടും. ന്യൂ ഡൽഹിയിലേക്കുള്ള കേരള എസ്പ്രസ് ഒരു മണിക്ക് തിരുവനന്തപുരത്തുനിന്ന് തിരുനെൽവേലി വഴി പോകും.  2.30ന് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് സ്‌പെഷ്യൽ എസ്പ്രസ്. 

10:50 AM IST:

ട്രെയിൻ ഗതാഗതം മൂന്നാം ദിവസവും താറുമാറായി. ട്രാക്കിൽ വ്യാപകമായ മണ്ണിടിച്ചിൽ. മലബാറിൽ പല റയിൽവേ പാലങ്ങളിലും വെള്ളം കയറി. 
പാലക്കാട് ഷൊർണ്ണൂർ കോഴിക്കോട് റൂട്ടിൽ എല്ലാ സർവീസും നിർത്തി. തിരുവനന്തപുരം തൃശൂർ റൂട്ടിൽ ഹ്രസ്വ ദൂര സർവീസുകൾ മാത്രം. 
20 ട്രെയിനുകൾ ഇതുവരെ റദ്ദാക്കി

10:48 AM IST:

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ പ്രളയ കെടുതി. വെള്ളനൂർ, വിരുപ്പിൽ, സങ്കേതം പ്രദേശങ്ങളിൽ വീടുകൾക്ക് മുകളിൽ വരെ വെള്ളം കയറി

10:46 AM IST:

ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് (10) ഉച്ചക്ക് മൂന്നു മണിക്ക് കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിൽ കാലവർഷക്കെടുതി അവലോകന യോഗം ചേരുന്നു. 

10:40 AM IST:

ഇടുക്കിയിൽ മഴ കുറഞ്ഞു. ജില്ലയിൽ ആകെ ഏകദേശം 48.37 മില്ലി മീറ്റർ മഴ പെയ്തു

മഴ ലഭ്യത

ഉടുമ്പന്‍ചോല - 9.8
ദേവികുളം - 94.6
പീരുമേട് - 67
തൊടുപുഴ -38.06
ഇടുക്കി - 32.4

 

10:35 AM IST:

പുത്തുമലയിൽ ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത് ഫയർഫോഴ്‌സ് സംഘം മാത്രം. 40 അംഗ ടീം തിരച്ചിൽ തുടരുകയാണ്. 

10:34 AM IST:

അട്ടപ്പാടിയിലെ മുച്ചിക്കടവിൽ എട്ട് കുട്ടികളടക്കം 30 പേർ കുടുങ്ങിക്കിടക്കുകയാണ്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും ഇവടേക്ക് എത്താനാകുന്നില്ല. ഗർഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറ് പേരെ നാട്ടുകാർ വനത്തിലൂടെ പുറത്തെത്തിച്ചു.

10:33 AM IST:

കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം. വൈക്കം ഇടിഞ്ഞാർ മേഖലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

10:28 AM IST:

പാലക്കാട് - ഷൊർണ്ണൂർ - കോഴിക്കോട് റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തി. മംഗലാപുരത്തുനിന്ന് കോഴിക്കോടേക്ക് പാസഞ്ചര്‍ ട്രെയിൻ ഓടിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ചെറുവത്തൂരിൽ ട്രാക്കിൽ മണ്ണിടിഞ്ഞു. ഷൊർണ്ണൂർ വഴിയുള്ള 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 

10:41 AM IST:

എട്ട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

10:18 AM IST:

ആലപ്പുഴയിൽ നിന്ന് പുളിങ്കുന്നിലേക്കുള്ള സർവ്വീസുകളും എടത്വയിൽ നിന്നും കളങ്ങര, മുട്ടാർ വഴിയുള്ള സർവ്വീസുകളും എടത്വ- വീയപുരം- ഹരിപ്പാട് റൂട്ടിലെ സർവ്വീസുകളും കെഎസ്ആര്‍‌ടിസി നിർത്തിവെച്ചു.

10:12 AM IST:

മഴ നിർത്താതെ പെയ്യുന്നതിനാൽ ശ്രീകണ്‌ഠാപുരത്ത് കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ട സ്ഥിതി. കൂടുതൽ വീടുകൾ വെള്ളത്തിലായതോടെ ക്യാമ്പുകളിൽ തിരക്ക് വർധിക്കുകയാണ്. ഇരിട്ടിയിലും കൊട്ടിയൂരിലും മഴയ്ക്ക് നേരിയ കുറവുണ്ട്.

10:10 AM IST:

പുത്തുമലയിൽ ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത് ഫയർഫോഴ്‌സ് സേന മാത്രം. 40 അംഗ ടീം തിരച്ചിൽ തുടരുന്നു. 

10:06 AM IST:

കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഇടുക്കി അണക്കെട്ടിൽ 2335.86 അടി വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 2401 അടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാൽ അണക്കെട്ടിൽ ഇപ്പോൾ 34.41 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.

പമ്പ അണക്കെട്ടിൽ 977.40 മീറ്റർ വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലെ പരമാവധി ശേഷിയുടെ 60.68 ശതമാനമാണ് ഇത്. കഴിഞ്ഞ വർഷം 986.20 അടി ആയിരുന്നു ഈ സമയത്തെ ജലനിരപ്പ്.

കക്കി ആനത്തോട് അണക്കെട്ടിൽ ഇപ്പോൾ 34.05 ശതമാനം വെള്ളമാണ് ഉള്ളത്. 954.91 മീറ്ററാണ് ഇവിടുത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഈ സമയത്ത് നൂറ് ശതമാനം വെള്ളമുണ്ടായിരുന്ന അണക്കെട്ടാണിത്.

ഷോളയാറിൽ 800.01 മീറ്ററാണ് ജലനിരപ്പ്. 45 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇടമലയാറിൽ 145.34 മീറ്ററാണ് ജലനിരപ്പ്. 44.61 ശതമാനം വെള്ളമുണ്ട്.

കുറ്റ്യാടി(കക്കയം) അണക്കെട്ടിൽ ഇപ്പോൾ 757.65 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. പൂർണ്ണ സംഭരണ ശേഷിയിലെത്തിയതിനാൽ ഈ അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ്. ബാണാസുരസാഗർ അണക്കെട്ടിൽ 772.65 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഏത് നിമിഷവും ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കിക്കളയേണ്ടി വരും. നിലവിൽ 99.62 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. 

പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ 420.5 മീറ്ററാണ് ജലനിരപ്പ്. 70.94 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. 423.980 മീറ്റർ ഉയരത്തിൽ വെള്ളമെത്തിയാൽ അണക്കെട്ടിലെ പൂർണ്ണസംഭരണ ശേഷിയാകും.

10:05 AM IST:

അട്ടപ്പാടിയിലെ മുച്ചിക്കടവിൽ എട്ട് കുട്ടികളടക്കം മുപ്പത് പേർ കുടുങ്ങിക്കിടക്കുകയാണ്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും ഇവിടേക്ക് എത്താനാകുന്നില്ല. ഗർഭിണിയടക്കം ചികിത്സാസഹായം ആവശ്യമുള്ള ആറ് പേരെ നാട്ടുകാർ വനത്തിലൂടെ പുറത്തെത്തിച്ചു.

10:03 AM IST:

കോട്ടയത്ത് താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടത്തിൻറെ നിർദേശം. വൈക്കം, ഇടിഞ്ഞാർ മേഖലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 

10:28 AM IST:

സംസ്ഥാനത്ത് കനത്തമഴ മൂലം 18 ട്രെയിനുകൾ റദ്ദാക്കി. ഷൊർണ്ണൂർ വഴിയുള്ള ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. 

9:58 AM IST:

'കാസർകോട് ജില്ലയിലെ തെക്കൻ പ്രദേശങ്ങളിൽ രൂക്ഷമായ കാലവർഷക്കെടുതി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവിന്‍റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. 

റവന്യു, പൊലീസ്, ഫയർഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം നടക്കുന്നത്. ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഈ കൺട്രോൾ റൂമിൽ നിന്നായിരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഹൊസ്ദുർഗ് ,വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ളവർ അടിയന്തിര സഹായം ആവശ്യമാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം.  

ഫോൺ: 04672204042, 80 75325955, 7510935739

9:54 AM IST:

കനത്ത മഴയില്‍ കബനീനദി കരകവിഞ്ഞൊഴുകുകയാണ്. എന്നാല്‍ ജലനിരപ്പ് ഇന്നലത്തേതിനേക്കാൾ കുറവാണ് എന്നത് ആശ്വാസം നല്‍കുന്നു. നിരവധി വീടുകളിലാണ് വെള്ളം കയറിയത്.

9:49 AM IST:

പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ജലനിരപ്പ് താഴ്ന്നു. ചാലക്കുടിയിൽ  വെള്ളം പൊങ്ങിയ പ്രദേശങ്ങൾ സാധാരണ നിലയിലായി. വീടുകളിൽ നിന്ന് വെള്ളമിറങ്ങി

9:47 AM IST:

പാലക്കാട് ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു. പൂഞ്ചോലയിൽ മണ്ണിടിഞ്ഞ് വ്യാപക കൃഷിനാശം. ആളപായമില്ല

9:45 AM IST:

യു‍ഡിഎഫ് നേതാക്കൾ കോഴിക്കോട്ടെ ക്യാമ്പുകൾ സന്ദർശിച്ച ശേഷം വയനാട്ടിലേക്ക് തിരിക്കും. സ്വാതന്ത്യദിന പരിപാടികൾ ഒഴികെയുള്ള യുഡിഎഫ് ജാഥകൾ മാറ്റിവച്ചു.

9:43 AM IST:

മുഖ്യമന്ത്രിയുടെ അവലോകന യോഗം ഉടനെ. ദുരന്ത നിവാരണ അതോറിട്ടി ഓഫീസിൽ എത്തി സ്ഥിതി വിലയിരുത്തി

9:40 AM IST:

റോഡിൽ വെള്ളം ഉയർന്നതിനാൽ ആലപ്പുഴയിൽ നിന്ന് പുളിങ്കുന്നിലേക്കുള്ള കെഎസ്ആര്‍ടിസി സർവ്വീസ്  താല്‍ക്കാലികമായി നിർത്തിവച്ചു. 

9:36 AM IST:

പുത്തുമലയില്‍ ആവശ്യമെങ്കിൽ സൈന്യത്തെ വീണ്ടും ആവശ്യപ്പെടും. കാലാവസ്ഥ ഇപ്പോൾ പ്രതികൂലം. ഇനിയും പ്രതികൂലമായാൽ രക്ഷാപ്രവർത്തനത്തെ ബാധിക്കും .ബാണാസുര അണക്കെട്ട് തുറന്നാൽ പ്രശ്നം ഉണ്ടാകാവുന്ന പ്രദേശങ്ങളിലെ മുഴുവൻ പേരേയും മാറ്റി പാർപ്പിക്കാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ബാണാസുര ഡാം തുറക്കുമ്പോൾ ബാധിക്കുന്ന സ്ഥലങ്ങളിലുള്ളവരെ മാറ്റി പാർപ്പിക്കും.
ആരെയും പ്രദേശത്ത് താമസിക്കാന്‍ അനുവദിക്കരുതെന്ന് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി എ കെ ശശീന്ദ്രൻ

9:24 AM IST:

വയനാട് പുത്തുമല ദുരന്തം എത്ര പേർ കുടുങ്ങി എന്നത് ഇപ്പോഴും വ്യക്തമല്ല. ഇവരെ കുറിച്ച് ഒരു വിവരവും ആർക്കും അറിയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ .സ്ഥല പരിചയമുള്ള പ്രാദേശിക രക്ഷാ പ്രവർത്തകരെ കൂടുതൽ  രക്ഷാപ്രവർത്തനത്ത് ഉപയോഗിക്കാൻ ശ്രമിക്കും.

9:21 AM IST:

രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകീട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തുന്ന രാഹുല്‍ മലപ്പുറം, വയനാട് കലക്ട്രേറ്റ് കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. 

9:18 AM IST:

പുത്തുമലയിൽ രക്ഷാ പ്രവർത്തനങ്ങൾ അതീവ ദുഷ്കരം. ജെസിബി പോലുള്ളവ എത്തിച്ചാൽ മാത്രമേ ഇനി കാര്യക്ഷമമായി എന്തെങ്കിലും നടക്കുകയുള്ളൂ. മനുഷ്യസാധ്യമായ അവസ്ഥയിൽ അല്ല പ്രദേശത്തിന്റെ കിടപ്പെന്ന് രക്ഷാപ്രവര്‍ത്തക സംഘം 

9:15 AM IST:

ശക്തമായ മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 43 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കാസര്‍ർകോടും മലപ്പുറത്തും വയനാടും ശക്തമായ മഴ തുടരുകയാണ്. കണ്ണുരും പാലക്കാടും മഴ കുറഞ്ഞു. തെക്കന്‍ ജില്ലകളില്‍ സ്ഥിതി ശാന്തമാണ്. 

9:15 AM IST:

അട്ടപ്പാടിയിൽ ഊരുകൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പല പാലങ്ങളും തകർന്നു. വണ്ണാന്തറയിലെ കോൺക്രീറ്റ് പാലം തകർന്നതോടെ മൂന്ന് ഊരുകളിലെ  ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തകർക്കും  ഇവിടേക്ക് എത്താൻ കഴിയുന്നില്ല.

9:09 AM IST:

കാസര്‍കോട് ജില്ലയുടെ തെക്കൻ മേഖലയിലാണ് കാലവർഷകെടുതി കൂടുതൽ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റി. 

9:08 AM IST:

പ്രളയ കാരണം സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണയും ഈ ആവശ്യം ഉന്നയിച്ചതാണ് ചെന്നിത്തല. ലോക്കൽ പർച്ചേസിലൂടെ അവശ്യ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

9:07 AM IST:

പയ്യന്നൂരിൽ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. പയ്യന്നൂർ കോറോം മുതിയലം കൃഷ്ണൻ (60) ആണ് മരിച്ചത്. 

9:05 AM IST:

അപ്പർ ഭവാനി അണക്കെട്ട് ഇന്ന് 11 മണിയോടെ തുറക്കും
ഭവനിപ്പുഴയുടെ തീരപ്രദേശങ്ങളിൽ ജാഗ്രത നിർദേശം

9:05 AM IST:

കോട്ടയത്തിൻറെ കിഴക്കൻ മേഖലകളിൽ സ്ഥിതി സങ്കീർണ്ണമാകുന്നു. കിഴക്കൻ വെള്ളം പല വീടുകളിലും കയറി. ആളുകൾ കൂട്ടത്തോടെ വീട് വിട്ട് പോകുകയാണ്. 

9:02 AM IST:

ചാലിയാർ കരകവിഞ്ഞ് ഫറോക്ക് പാലത്തിലെ ഡേഞ്ചർ സോൺ മാർക്കിനും മുകളിൽ. കുറ്റിപ്പുറം ഷൊർണൂർ കോഴിക്കോട് ഭാഗത്തേക്ക്  ഇന്നും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കില്ല

9:01 AM IST:

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്കും. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്‌. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

9:00 AM IST:

വയനാട് ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 186 ക്യാമ്പുകള്‍. വിവിധ ക്യാമ്പുകളിലായി കാല്‍ ലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. 

9:00 AM IST:

കുട്ടനാടിന്റെ താഴ്ന്ന ഭാഗങ്ങളിൽ കിഴക്കൻ വെള്ളം എത്തി തുടങ്ങി. വീട് വിട്ട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക്  പോകാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളം കയറി തുടങ്ങി.

9:00 AM IST:

മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടങ്ങി. കനത്ത മഴ തെരച്ചിലിനെ ബാധിക്കുന്നു.

8:59 AM IST:

കാസർകോട് കനത്ത മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയർന്നു. തേജസ്വിനി പുഴ കര കവിഞ് കയ്യൂർ അരയകടവ് പ്രദേശം പൂർണമായും വെള്ളത്തിലാണ്. ഇന്നലെ സ്ഥലത്തെ ഉയർന്ന വീടുകളിലേക്കാണ് ആളുകൾ മാറി താമസിച്ചത്. ഇന്ന് അവിടേക്കും വെള്ളം കയറി. 

8:59 AM IST:

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ . രക്ഷാപ്രവർത്തകർക്ക് പുത്തുമലയില്‍ എത്താനാകുന്നില്ല .

8:59 AM IST:

പെരിയാറിലെ ജലനിരപ്പ് 3.4 മീറ്റർ ആയി കുറഞ്ഞു. ഇന്നലെ രാവിലെ ഇത് 5.15 മീറ്റർ ആയിരുന്നു. കൊച്ചി വിമാനത്താവളത്തിലെ റൺവേയിലെ വെള്ളവും കുറഞ്ഞ് തുടങ്ങി.

8:58 AM IST:

ചാലക്കുടിയില്‍ മഴ കുറഞ്ഞു. വീടുകളില്‍ നിന്ന് വെള്ളമിറങ്ങി. വെള്ളം പൊങ്ങിയ പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് താഴ്ന്നു. പെരിയാറില്‍ ജലനിരപ്പ് 4.8 മീറ്ററായി കുറഞ്ഞു.

8:58 AM IST:

വൃഷ്ടി പ്രദേശത്ത് അതിതീവ്ര മഴ. പനമരം, കോട്ടത്തറ, പടിഞ്ഞാറെത്തറ പഞ്ചായത്തുകളില്‍ ജാഗ്രതാനിര്‍ദ്ദേശം. അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും.  7:30ന് മുമ്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം. എട്ട് മണിക്ക് കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം.

8:58 AM IST:

കണ്ണൂര്‍ ശ്രീകണ്ഠാപുരം മടമ്പത്ത് 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. രക്ഷാപ്രവർത്തനം തുടരുന്നു .

8:57 AM IST:

ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നില്ല . കണ്ണൂര്‍^ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി^മംഗളുരു എക്സ്പ്രസ്, കോയന്പത്തൂര്‍ മംഗളുരു ഇന്‍റര്‍സിറ്റി എക്സ്പ്രസ്, മംഗലാപുരം കോയന്പത്തൂര്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, കണ്ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്^ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട് തൃശ്ശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് ടൗൺ കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് എറണാകുളം പാസഞ്ചര്‍, കോയന്പത്തൂര്‍^മംഗളൂരു പാസഞ്ചര്‍, തൃശ്ശൂര്‍^കണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂർണമായി റദ്ദാക്കി

8:57 AM IST:

കവളപ്പാറയില്‍ രക്ഷാപ്രവർത്തനം ദുഷ്കരം. കവളപ്പാറയില്‍ എത്താനാകാതെ സൈന്യം

8:56 AM IST:

പലയിടത്തും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനായില്ല . ഷൊർണൂർ^കോഴിക്കോട് പാതയില്‍ മണ്ണിടിഞ്ഞു . ആലപ്പുഴ വഴിയുള്ള ഗതാഗതം സാധാരണ നിലയിലേക്ക് .

8:56 AM IST:

സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊർണൂർ^കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു.

8:55 AM IST:

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . കാസർകോട് ശക്തമായ മഴയും കാറ്റും. ഇടുക്കിയിലും പാലക്കാടും മഴ കുറയുന്നു

8:55 AM IST:

കോഴിക്കോട് കണ്ണാടിക്കൽ, തടമ്പാട്ട് താഴം, മാനാരി,തിരുവണ്ണൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി.

8:55 AM IST:

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ 42 മരണം .

8:54 AM IST:

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട്

8:54 AM IST:

കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ രാവിലെ പുനരാരംഭിക്കും . കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും . കോട്ടക്കുന്നില്‍ തെരച്ചില്‍ ഇന്നും തുടരും.

8:53 AM IST:

സംസ്ഥാനത്ത് 929 ദുരിതാശ്വാസ ക്യാന്പുകളിലായി 93,088 പേർ . 23,891 കുടുംബങ്ങള്‍ ക്യാന്പുകളില്‍ .

8:53 AM IST:

താമരശ്ശേരി ചുരത്തിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു . രാത്രി 12 മുതൽ രാവിലെ 6 വരെ വാഹന ഗതാഗതവും അനുവദിക്കില്ല

8:52 AM IST:

കോഴിക്കോട് പ്രളയക്കെടുതിയിൽ ഒരു മരണം കൂടി . കോഴിക്കോട്, പടനിലം സ്വദേശി പുഷ്പരാജനാണ് മരിച്ചത് . രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ നിന്ന് കാണാതാവുകയായിരുന്നു . ഇതോടെ മഴക്കെടുതിയിൽ കേരളത്തിൽ മരണം നാൽപ്പതായി.

8:52 AM IST:

ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

8:51 AM IST:

ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും. രാവിലെ 7:30ന് മുന്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം