പേമാരി: ഇന്ന് മാത്രം മരണം എട്ട്: ആശങ്കയൊഴിയുന്നില്ല; രക്ഷാപ്രവർത്തനം ഊർജ്ജിതം - Live Updates

heavy rain continues in kerala live updates

മഴക്കെടുതികളിൽ സംസ്ഥാനത്ത് നാലു പേര്‍ മരിച്ചു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമാണ്.  

8:29 AM IST

സൈനിക സഹായം ലഭിക്കും; കാലവര്‍ഷക്കെടുതി നേരിടാന്‍ നേരത്തെ ഒരുങ്ങിയെന്ന് റവന്യൂ മന്ത്രി

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയത്. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി പറഞ്ഞു.

8:22 AM IST

മാതമംഗലം - പയ്യന്നൂർ ഗതാഗതം നിലച്ചു

റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മാതമംഗലം-പയ്യന്നൂർ റൂട്ടിൽ ഗതാഗതം നിലച്ചു

8:20 AM IST

പുഴയിലേക്ക് അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകും

ചാലക്കുടി പുഴയിലേക്ക് പൊരിങ്ങൽകുത്ത് ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുകും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

8:19 AM IST

പെരിയാർ, മൂവാറ്റുപുഴയാർ തീരത്തുള്ളവർ ശ്രദ്ധിക്കുക

മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു വെച്ചിരിക്കുകയാണ് പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ശ്രദ്ധിക്കണം.

8:18 AM IST

ചാലക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം

പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക് എത്തും. 400 ക്യുസക്സ് വെള്ളം 2 മണിക്കൂറിനുള്ളിൽ പൊരിങ്ങൽകുത്തിലും മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും എത്തും. തീരവാസികൾ ജാഗ്രത പാലിക്കണം.

8:13 AM IST

വിലങ്ങാട് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാല് പേർ മണ്ണിനടിയിൽ കുടുങ്ങി

വിലങ്ങാട് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാല് പേർ മണ്ണിനടിയിൽ കുടുങ്ങി. 

7:46 AM IST

കലിതുള്ളി പേമാരി: ഇന്ന് ആകെ മരണം ഏഴായി

വയനാട് പുത്തുമലയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടവണ്ണയിൽ കുടുംബത്തിലെ നാല് പേർ വീട് തകർന്ന് വീണ് മരിച്ചിരുന്നു. കുറ്റ്യാടിപുഴയിൽ ഇന്നലെ കാണാതായ രണ്ടുപേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു.

7:44 AM IST

മലപ്പുറത്ത് വീട് തകർന്ന് മണ്ണിനടിയിലായ നാല് പേർ മരിച്ചു

മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരും മരിച്ചതായി റിപ്പോർട്ട്

7:37 AM IST

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ടവർ മരിച്ചു

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് പേരും മരിച്ചതായി വിവരം.

7:36 AM IST

വീടുകളിൽ വെള്ളംകയറി; ചാലക്കുടിയിൽ നാല് ക്യാംപുകൾ തുറന്നു

ചാലക്കുടി പുഴയോരം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ചാലക്കുടിയിൽ നാലു ക്യാമ്പുകൾ തുറന്നു

7:33 AM IST

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ മരിച്ചതായി വിവരം. ഇന്നലെ പത്ത് പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15 ആയി. അതേസമയം വയനാട്ടിലെ മേപ്പാടിയിലടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്.

7:22 AM IST

കോട്ടയം റൂട്ടിലും റെയിൽപാളത്തിൽ മരംവീണു

ഏറ്റുമാനൂർ - കോട്ടയം റെയിൽവേ പാതയിൽ മരം വീണതിനാൽ ട്രെയിൻ വൈകി ഓടുന്നു

7:14 AM IST

ദേശീയ ദുരന്ത പ്രതികരണ സേന നിലമ്പൂരിൽ

കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) എത്തി. രാവിലെ തന്നെ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങും. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്നവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വിശദമായ വാർത്ത വായിക്കാം

7:08 AM IST

രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

ആലപ്പുഴയിൽ റെയിൽപാളത്തിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എറണാകുളം- ആലപ്പുഴ  (56379)
ആലപ്പുഴ-എറണാകുളം പാസഞ്ചറുകളാണ് ഇന്ന് സർവ്വീസ് നടത്തില്ലെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കിയത്.

7:02 AM IST

നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടക്കുന്നുവെന്ന് സിയാൽ വക്താവ് അറിയിച്ചു. മഴ മാറിയാൽ ഞായറാഴ്ച വൈകിട്ട് മൂന്നിനേ വിമാനത്താവളം തുറക്കൂ.

6:59 AM IST

കണ്ണൂർ നഗരത്തിൽ വെള്ളംകയറി; രക്ഷാപ്രവർത്തനം തുടരുന്നു

കണ്ണൂരിൽ നഗരത്തോട് ചേർന്ന പ്രദേശങ്ങൾ വരെ വെള്ളത്തിലാണ്. രാത്രി തുടങ്ങിയ രക്ഷ പ്രവർത്തനം ഇപ്പോഴു തുടരുകയാണ്.

6:58 AM IST

ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ശിരുവാണി പുഴയുടെയും ഭവാനി പുഴയുടെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

6:57 AM IST

ഇടുക്കിയിൽ റെഡ് അലർട്ട് തുടരുന്നു; 800 പേർ ക്യാംപുകളിൽ

ഇടുക്കി ജില്ലയിൽ റെ‍ഡ് അലർട്ട് തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇന്നലെ രാത്രി പുതിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കെടുതിയിൽ ജില്ലയിൽ മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഇടുക്കിയിൽ എത്തി. 5 താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. 800ഓളം പേർ ഈ ക്യാമ്പുകളിലുണ്ട്. വിശദമായ വാർത്ത വായിക്കാം

6:54 AM IST

മൂന്നാറിൽ മഴ കുറഞ്ഞു

മൂന്നാറിൽ മഴ കുറഞ്ഞുവെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല

6:50 AM IST

കേരളത്തില്‍ കനത്ത ജാഗ്രത; 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (ഓഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടര്‍ന്നതോടെ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തും കൊല്ലത്തും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. വിശദമായ വാർത്ത വായിക്കാം

6:49 AM IST

കോട്ടയം റൂട്ടിൽ വഴിതിരിച്ചുവിട്ട ട്രെയിനുകൾ

ആലപ്പുഴ-മാരാരിക്കുളം റൂട്ടിൽ മരംവീണ് വൈദ്യുതി ലൈനിൽ തടസ്സംനേരിട്ടതിനാൽ, ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (16841) ബാംഗ്ലൂർ - കൊച്ചുവേളി (16315) എന്നിവ എറണാകുളം-കോട്ടയം വഴി തിരിച്ചുവിടും.

6:48 AM IST

ആലപ്പുഴയ്ക്കും- മാരാരിക്കുളത്തിനും ഇടയിൽ ട്രാക്കിൽ മരം വീണു; ട്രെയിൻ വൈകുന്നു

മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംവിച്ചതിനാൽ എറണാകുളം-ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു. മരം മുറിച്ചു മാറ്റിയിട്ടുണ്ട്. വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നു.

ഇപ്പോൾ വൈകുന്ന ട്രെയിനുകൾ ....
   

  • 16127 ഗുരുവായൂർ എക്‌സ്‌പ്രസ്
  • 16603 മാവേലി എക്‌സ്‌പ്രസ്
  • 13351 ധൻബാദ് ‌എക്‌സ്‌പ്രസ്
  • 12432 രാജധാനി എക്‌സ്‌പ്രസ്

6:45 AM IST

ശക്തമായ കാറ്റില്‍ കുട്ടനാട്ടില്‍ വ്യാപകമായ നാശനഷ്ടം

എടത്വ, മുട്ടാര്‍ നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്്. ഒരു വീട് പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗീകമായും തകര്‍ന്നുവെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. തലനാരിഴക്കാണ് ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. 

6:43 AM IST

തിരുവനന്തപുരത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

"കനത്ത മഴ മൂലം ജില്ലയിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ചിലയിടത്ത് ഗതാഗത തടസ്സവും ഉള്ളതിനാലും തിരുവനന്തപുരം ജില്ലയിൽ 09.08.2019 വെള്ളിയാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. മദ്രസ്സകൾ ക്കും അവധി ബാധകമായിരിക്കും എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും", ജില്ല കളക്ടർ അറിയിച്ചു.

6:38 AM IST

വീട് ഇടിഞ്ഞ് വീണ് നാല് പേരെ കാണാതായി

എടവണ്ണ ഒതായിയിൽ വീട് ഇടിഞ്ഞ് വീണ് നാല് പേർ മണ്ണിനടിയിൽ കുടുങ്ങി

6:37 AM IST

ആലപ്പുഴ വഴി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ ജില്ലയിൽ പലയിടത്തും മരംവീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴിയുള്ള നിരവധി ട്രെയിനുകളാണ് കുടുങ്ങിക്കിടക്കുന്നത്.

6:35 AM IST

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. പട്ടാമ്പി പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

6:31 AM IST

പാലക്കാട് ഉരുൾപൊട്ടി

പാലക്കാട് അരിമ്പ മൂന്നേക്കറിൽ ഉരുൾപൊട്ടി. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

6:30 AM IST

സൈന്യത്തിന്റെ 43 അംഗ സംഘം കൊച്ചിയിലേക്ക്

സൈന്യത്തിന്റെ 43 അംഗ സംഘം കൊച്ചിയിലേക്ക്. എക്കോ ടാസ്ക് സംഘമാണ് രാവിലെ കൊച്ചിയിലെത്തുക. ഇവർ രാവിലെ പത്ത് മണിയോടെ എത്തുമെന്നാണ് കിട്ടുന്ന വിവരം.

6:28 AM IST

ആലുവ തുരുത്തിയിൽ ക്യാംപിൽ വെള്ളംകയറി

ആലുവ തുരുത്തിയിൽ ക്യാംപിൽ വെള്ളംകയറി. ഇവിടെ നിന്ന് ക്യാംപ് മറ്റൊരിടത്തേക്ക് മാറ്റി.

6:24 AM IST

മണിയാർ അണക്കെട്ടിൽ വെള്ളം നിറയുന്നു

ജലസേചന വകുപ്പിന് കീഴിലുള്ള മണിയാർ അണക്കെട്ടിൽ വെള്ളം നിറയുന്നതായി വിവരം. എന്നാൽ ഇത് വലിയ തോതിൽ ജനജീവിതത്തിന് വെല്ലുവിളി ഉയർത്തില്ല.

6:22 AM IST

ആറന്മുള വള്ളസദ്യ റദ്ദാക്കി

കനത്ത മഴയിൽ പമ്പയിൽ വെള്ളം കയറിയ സാഹചര്യത്തിൽ ഇന്ന് നടക്കാനിരുന്ന ആറന്മുള വള്ളസദ്യ റദ്ദാക്കി

6:21 AM IST

നാല് കുടുംബങ്ങൾ റദ്ദാക്കി

കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ കയറളം വില്ലേജിലെ ഒറപ്പൊടിയിൽ നാല് കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഇരിട്ടിയിൽ നിന്നും ഒരു ബോട്ട് പോകുമെന്ന് അധികൃതർ

6:15 AM IST

കനത്ത മഴ തുടരുന്നു; ആധികാരിക വിവരങ്ങൾക്കും സഹായത്തിനും ഈ നമ്പറുകൾ

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരള സർക്കാർ http://keralarescue.in എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിക്കാനും ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയിക്കാനും അറിയാനും വെബ്സൈറ്റ് വഴി സാധിക്കും. സന്നദ്ധ സേവനത്തിനായി മുന്നോട്ട് വരാനും വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാനും വെബ്സൈറ്റിലൂടെ സാധിക്കും. വിശദമായ വാർത്ത വായിക്കാം

6:14 AM IST

പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിന് ശ്രമം

പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിന് ശ്രമം. വാഹനങ്ങൾ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട്. രക്ഷാപ്രവർത്തകർകർ കാൽനടയായി കിലോമീറ്ററുകൾ നടന്നുപോകേണ്ട സ്ഥിതി.

6:10 AM IST

കുറ്റ്യാടിപുഴയിൽ രണ്ട് പേരെ കാണാതായി

കോഴിക്കോട് വടകരയിൽ ഏഴ് വീടുകൾ തകർന്നു. കുറ്റ്യാടിപുഴയിൽ രണ്ട് പേരെ കാണാതായി

6:09 AM IST

ബാണാസുര സാഗർ അണക്കെട്ടിൽ വെള്ളം നിറയുന്നു

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ ബാണാസുര സാഗർ അണക്കെട്ടിൽ വെള്ളം നിറയുന്നു

6:08 AM IST

വടകരയിൽ നാല് പേരെ കാണാതായി

വടകരയി വിലങ്ങാട് ആലുമൂലയിൽ ഉരുൾപൊട്ടി നാല് പേരെ കാണാതായതായി വിവരം. 

5:26 AM IST

കുറ്റ്യാടിയില്‍ ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി

കുറ്റ്യാടിയില്‍ ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി. ആർപ്പുങ്കര വയലിലാണ് സംഭവം. മാക്കൂർ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരെയാണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്.

5:22 AM IST

വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ

വയനാട് മുട്ടിൽ മലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കുട്ടമംഗലം ഭാഗത്ത് പഴശി സെറ്റിൽമെന്‍റിൽ രണ്ടു പേർ മരിച്ചു.

5:06 AM IST

ഈരാറ്റുപേട്ടയിലും ഉരുൾപൊട്ടൽ

ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. പാലായിൽ റവന്യൂ, പോലീസ് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നു. 

4:54 AM IST

ഇടുക്കിയിൽ മഴ തുടരുന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ജില്ലയിൽ ഇന്നലെ 3 പേർ മരിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഇന്നലെ രാത്രി ഇടുക്കിയിൽ എത്തിയിട്ടുണ്ട്.

4:30 AM IST

വടകരയിൽ ഉരുൾപൊട്ടൽ

വടകര വിലങ്ങാട് ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി, നാലുപേരെ കാണാതായി. നാലുപേരെ കാണാതായെന്നാണ് വിവരം. ഫയർഫോഴ്സിനും തഹസീൽദാർക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താൻ കഴിഞ്ഞിട്ടില്ല.

12:01 AM IST

പീച്ചി ഡാം തുറക്കുന്നത് സംബന്ധിച്ച തെറ്റായ സന്ദേശം; വ്യാജപ്രചാരണം നടത്തുന്നവരെ ശിക്ഷിക്കുമെന്ന് കളക്ടർ

പീച്ചി ഡാം തുറക്കുന്നത് സംബന്ധിച്ച തെറ്റായ സന്ദേശം വാട്ട്സാപ്പിലും മറ്റും പ്രചരിക്കുന്നതായി കാണുന്നുവെന്ന് തൃശ്ശൂർ ജില്ല കളക്ടർ. ജനങ്ങളെ പരിഭ്രാന്തരാക്കും വിധത്തിലുള്ള ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണ ആക്റ്റിലെ വകുപ്പ് 54 പ്രകാരം പരമാവധി ഒരു വർഷം വരെ തടവും പിഴയും ഈടാക്കുന്നതായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

12:00 AM IST

ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ ചേർത്തലയ്ക്ക് സമീപം ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
 

11:59 PM IST

മത്സ്യത്തൊഴിലാളികൾ ബോട്ടുമായി നിലമ്പൂരിലേക്ക്

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്നത് മത്സ്യത്തൊഴിലാളികളാണ്. സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യം ഉണ്ടായ ഇപ്പോഴും രക്ഷാപ്രവർത്തനത്തിൽ അവരുണ്ട്. ആറ് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സംഘം നിലമ്പൂരിലേക്ക് പുറപ്പെട്ടതായി രാജു പാർവ്വതി തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു. ബോട്ടിന് വിളിക്കേണ്ട നമ്പർ - ജൈസൽ - 8943155485

11:42 PM IST

മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബം കുടുങ്ങിക്കിടക്കുന്നു

നിലമ്പൂർ വടപുറം വള്ളിക്കെട്ടിൽ മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബം കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു. വീടിന്റെ ടെറസിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്. ഫോൺ 91 99953 90504

11:29 PM IST

ഇടുക്കിയിൽ കനത്ത മഴ തുടരുന്നു: ഒരു കുട്ടി അടക്കം നാലു മരണം

രണ്ടുദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. വിശദമായ വാർത്ത വായിക്കാം

11:24 PM IST

നിലംബൂരിലേക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെടേണ്ടവർ

നിലംബൂരിലേക്ക് വെള്ളവും ഭക്ഷണവും വേണം...

ബന്ധപ്പെടേണ്ട നമ്പറുകൾ:

സഹിൽ ചാലിയാർ -
9946015097
ഹാരിസ് ചാലിയാർ-
9946888080
അരുൺ ദാസ് ചന്തക്കുന്ന്-
9846719458 
റഫീക്ക് ചന്തക്കുന്ന്- 
9746600190
ഷാജി നിലമ്പൂർ-
9539229929
ദീപിക്ക് നിലമ്പൂർ-
9947114745
ജയപ്രകാശ് കരുളായി-
9544693730
ഷറഫുദ്ദീൻ കരുളായി-
9846732441
സുജീഷ് അമരമ്പലം-
9446407906
ശിവൻ അമരമ്പലം-
9946804513
അൻവർ ചോക്കാട്-
9526379421
അൻസാർ ചോക്കാട്-
9961788319
ഷഫീഖ് കാളിക്കാവ്-
9446859517
ബാബു കാളിക്കാവ്-
9656805787

11:22 PM IST

വയനാട്ടിൽ 94 റിലീഫ് ക്യാംപ്‌; എട്ടായിരത്തിലേറെ പേർ ക്യാംപുകളിൽ

വയനാട് ജില്ലയിലെ 94  റിലീഫ് ക്യാംപുകളിലായി നിലവില്‍ എണ്ണായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌

11:21 PM IST

പുത്തുമലയിൽ രക്ഷാപ്രവർത്തനം നിർത്തിവച്ചു

വയനാട് പുത്തുമലയിൽ ഉരുൾപൊട്ടിയ സ്ഥലത്ത് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു

11:20 PM IST

ചെങ്ങന്നൂരിലെ കൺട്രോൾ റൂം നമ്പറുകൾ

ചെങ്ങന്നൂരിൽ വെള്ളം കയറി തുടങ്ങി. താലൂക്ക് ഓഫീസിൽ 24 മണിക്കൂർ കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് ബന്ധപ്പെടേണ്ട നമ്പറുകൾ:-

  • 0479 2452334,
  • 9496231626,
  • 8089106500,
  • 9447495009.

11:18 PM IST

കളമശേരിയിൽ പത്തിലധികം ക്യാംപുകൾ

കളമശ്ശേരി നിയോജകമണ്ഡലത്തിലെ ഏലൂർ,കരുമാല്ലൂർ, ഉളിയന്നൂർ എന്നീ സ്ഥലങ്ങളിൽ പത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

11:12 PM IST

നിലമ്പൂരിലെ മലയോര പ്രദേശങ്ങൾ മലയിടിച്ചിൽ ഭീഷണിയിൽ

കനത്ത മഴയിൽ മലയിടിച്ചിൽ ഭീഷണിയിലാണ് നിലമ്പൂരിലെ മലയോര പ്രദേശങ്ങൾ.‌ കഴിഞ്ഞ പ്രളയത്തിൽ മലയിടിച്ചിലുണ്ടായ ആഡ്യൻപാറയടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. വയനാട് മേപ്പാടിയിൽ വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴ നിറഞ്ഞ് കവിഞ്ഞതോടെ മുണ്ടേരി, ഭൂതാനം, പങ്കയം പ്രദേശങ്ങൾ വെള്ളത്തിലായി

11:05 PM IST

നെടുമ്പാശേരി വിമാനത്താവളം നാളെ രാവിലെ ഒൻപത് മണി വരെ അടച്ചു

കൊച്ചി നെടുമ്പാശേരി വിമാനത്താവളം നാളെ രാവിലെ ഒൻപത് മണി വരെ അടച്ചു. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇത്. ഇവിടെ നിന്നും വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമമാണ് നടക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. റൺവേ നാളെ രാവിലെ 6 ന് വീണ്ടും പരിശോധിക്കും.

10:59 PM IST

പുത്തുമലയില്‍ ഒലിച്ചു പോയത് 70 വീടുകളെന്ന് സംശയം

തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ മലബാറിലെ മലയോരമേഖലയില്‍ പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധിയാളുകളെ കാണാതായി. പൂത്തുമലയിൽ ഒലിച്ചുപോയത് 70 വീടുകളെന്നാണ് നാട്ടുകാർ പറയുന്നത്... വാർത്ത വായിക്കാം

10:56 PM IST

മഴക്കെടുതി: വനം ആസ്ഥാനത്ത് കൺട്രോൾ റൂം തുടങ്ങി

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വനം ആസ്ഥാനത്ത് കൺട്രോൾ റൂം തുടങ്ങി. വനമേഖലയിലുണ്ടാകുന്ന മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനുമാണ് ഇത്. വനം ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചതായി വനം മന്ത്രി അഡ്വ.കെ.രാജു അറിയിച്ചു. വനം ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രവർത്തിച്ചു വന്നിരുന്ന ഫയർ കൺട്രോൾ റൂമുകളെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമുകളാക്കി മാറ്റിയിട്ടുണ്ട്. നമ്പരുകൾ:- വനം ആസ്ഥാനത്തെ കൺട്രോൾ റൂം - 04712529365. പ്രളയ കൺട്രോൾ റൂം 04712529247 ടോൾ ഫ്രീ നമ്പർ 18004254733

10:54 PM IST

നാടുകാണി ചുരത്തിൽ കുടുങ്ങിയ യാത്രക്കാരെ നാടുകാണിയിൽ എത്തിച്ചു

നാടുകാണി ചുരത്തിൽ കുടുങ്ങിയ യാത്രക്കാരെ നാടുകാണിയിൽ എത്തിച്ചു. ദേവാലയത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർ എത്തി അമ്പതോളം പേരെ ചുരം കയറ്റി. രണ്ട് കെ എസ് ആർ ടി സി ബസും ഒരു തമിഴ്നാട് സർക്കാർ ബസും സ്വകാര്യ വാഹനങ്ങളുമാണ് കുടുങ്ങിയത്.

10:52 PM IST

കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് തുടരുന്ന അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (cwc) മുന്നറിയിപ്പ് നൽകുന്നു. നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കുക

10:49 PM IST

കണ്ണൂരിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു

കണ്ണൂരിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു. വനത്തിനുള്ളിൽ ശക്തമായ ഉരുൾപൊട്ടൽ പുഴകളിലെ നീരൊഴുക്കിന്റെ ശക്തി വർദ്ധിച്ചു. മലയോര പ്രദേശങ്ങളാണ് ദുരിതം നേരിടുന്നത്. കൊട്ടിയൂർ, ഇരിട്ടി, മട്ടന്നൂർ പ്രദേശങ്ങളിലാണ് കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്.

10:46 PM IST

അട്ടപ്പാടിയിൽ കനത്ത മഴ: ഗർഭിണിയടക്കം ദുരിതത്തിൽ

അട്ടപ്പാടിയിൽ കനത്ത മഴ തുടരുകയാണ്. ഊരുകൾ പലതും ഒറ്റപ്പെട്ട നിലയിലാണ്. പട്ടിമാളം ഊരിൽ ഗർഭിണിയടക്കം ഏഴ് പേർ കുടുങ്ങിക്കിടക്കുന്നുതായാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം.

10:43 PM IST

ചെങ്ങന്നൂരിൽ ഭയപ്പെടേണ്ട കാര്യമില്ല: സജി ചെറിയാൻ

ചെങ്ങന്നൂരിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സജി ചെറിയാൻ എംഎൽഎ. എന്നാൽ ജില്ലയിൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. പമ്പയുടെ തീരത്തുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് നിർദ്ദേശിച്ചതായും മുൻവർഷത്തെ അനുഭവം ഉള്ളതിനാൽ ജാഗ്രതയോടെയാണ് ഇടപെടുന്നതെന്നും എംഎൽഎ പറഞ്ഞു.

10:41 PM IST

ഇടുക്കിയിൽ മരണം നാലായി

ഇടുക്കിയിൽ മരണം നാലായതായി വിവരം. ശക്തമായ കാറ്റും മഴയും ജില്ലയിൽ തുടരുകയാണ്.

10:22 PM IST

വിമാനത്താവളത്തിലെത്താന്‍ കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്

കൊച്ചി വിമാനത്താവളം താല്‍ക്കാലികമായി അടയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയു० ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നതിനും അവിടങ്ങളിൽ നിന്ന് മറ്റുസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നല്‍കി.

10:11 PM IST

സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി

മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വകുപ്പുകളും അടിയന്തിര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മലപ്പുറത്തെ നിലമ്പൂരിലും മറ്റുചില പ്രദേശങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി, ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വയനാട് വലിയ ഉരുൾ പൊട്ടലുണ്ടായി. എത്രപേർക്ക് അപകടം സംഭവിച്ചുവെന്ന് കൃത്യമായി പറയാനാകില്ല. വ്യോമസേന രാത്രി പോകാൻ  കഴിയുന്ന ഹെലികോപ്റ്റർ സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 13000 പേര്‍ വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. അപകടസ്ഥലങ്ങളിലുള്ളവർ ക്യാമ്പിലേയ്ക്ക് മാറാന്‍ മടികാണിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

10:07 PM IST

ജലനിരപ്പ് താഴ്ന്നു

മലങ്കര, ഭൂതത്താൻകെട്ട് അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു.

10:06 PM IST

ഐ ടി ഐ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെ (9/8/19, വെള്ളിയാഴ്ച) നടത്താനിരുന്ന ഐ ടി ഐ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.കാലവർഷ കെടുതിയെ തുടർന്നാണ് മാറ്റം.

9:50 PM IST

കോയമ്പത്തൂരിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോയമ്പത്തൂരിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ഉൾപ്പടെ അവധി പ്രഖ്യാപിച്ചു

9:45 PM IST

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസില്‍; ഉന്നതതല യോഗം

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു. 

9:41 PM IST

നെടുമ്പാശേരി വിമാനത്താവളം അടച്ചു

നെടുമ്പാശേരി വിമാനത്താവളം അടച്ചു. രാത്രി 12 മണിവരെയാണ് വിമാനത്താവളം അടച്ചിടുക. മഴ ശക്തമായ സാഹചര്യത്തിലാണ് വിമാനം താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടും. 

9:40 PM IST

പുത്തുമല ദുരന്തം: 70ൽ അധികം വീടുകൾ മണ്ണിനടിയില്‍ ?

ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ 70ൽ അധികം വീടുകൾ മണ്ണിനടിയിലെന്നു പ്രദേശവാസി. മൂന്ന് പേർ മരിച്ചെന്നും സൂചന. ഉണ്ടായത് വലിയ ദുരന്തമാണെന്നാണ് ലഭിക്കുന്ന വിവരം.  പുത്തുമല , പച്ചക്കാട് മേഖലയിൽ ഇന്നലെ രാത്രി മുതൽ ഉരുൾ പൊട്ടൽ ഉണ്ട്. 

9:35 PM IST

കോഴിക്കോട് 26 ക്യാമ്പുകളിലായി കഴിയുന്നത് 863 പേര്‍

മഴ ശക്തമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ 26 ക്യാമ്പുകളിലായി 309 കുടുംബങ്ങളിൽ നിന്നുള്ള 863 ആളുകളാണാണ് കഴിയുന്നത്. 
 

9:33 PM IST

കോഴിക്കോട് മിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് വടകര ചെമ്മരത്തൂരിൽ യുവാവ് മിന്നലേറ്റ് മരിച്ചു. തയ്യുള്ളതിൽ ലിബേഷ് (35) ആണ്  മരിച്ചത്

 

9:32 PM IST

മുഖ്യമന്ത്രി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസ് സന്ദർശിച്ച് മുഖ്യമന്ത്രി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും.

9:16 PM IST

മൂന്നാറിലേക്ക് വരുന്ന വിനോദസഞ്ചാരികളെ മടക്കി അയക്കുന്നു

മൂന്നാറിലേക്ക് വരുന്ന വിനോദസഞ്ചാരികളെ മടക്കി അയച്ചു കൊണ്ടിരിക്കുന്നു. നേര്യമംഗലത്തുനിന്ന് തന്നെ തിരിച്ചയയ്ക്കുകയാണെന്ന് ദേവികുളം സബ് കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

9:06 PM IST

മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറി

മൈസൂരു കോഴിക്കോട് ദേശീയ പാതയിൽ മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറി. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ കുടുങ്ങി. മൈസൂരു വയനാട് പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. 

9:03 PM IST

നാളെത്തെ ആറന്മുള്ള വള്ള സദ്യ മാറ്റിവച്ചു

പമ്പയിൽ ജലനിരപ്പുയർന്നതിനാല്‍ നാളെത്തെ ആറന്മുള്ള വള്ള സദ്യ വഴിപാടുകൾ മാറ്റിവച്ചു.

8:54 PM IST

മഴക്കെടുതി നേരിടുന്ന ജില്ലകളിലേക്ക് മന്ത്രിമാര്‍

കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ജില്ലകളില്‍ നിയോഗിക്കും. വയനാട്ടിലേക്ക് പി.ആര്‍.ഡി ഡയറക്ടര്‍ യു.വി. ജോസ്, ഇടുക്കിയിലേക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ ജീവന്‍ ബാബു എന്നിവര്‍ പോകും.

ജില്ലാ ഭരണ സംവിധാവുമായി യോജിച്ച് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്താന്‍ പൊലീസ്, ഫയര്‍ ആന്‍റ് റസ്ക്യൂ മേധാവികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദേശീയ ദുരന്തപ്രതികരണ സേനയുടെ 13 യൂണിറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഇടുക്കി, മലപ്പുറം ജില്ലകളില്‍ എന്‍.ഡിആര്‍എഫ് ടീം എത്തിക്കഴിഞ്ഞു. 

സൈന്യത്തിന്‍റെ സേവനവും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണപാക്കറ്റുകള്‍ എത്തിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ സേവനവും തേടിയിട്ടുണ്ട്. ഡി.എസ്.സി വിഭാഗങ്ങളെ ഇതിനകം തന്നെ വിവിധ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മതിയായ സൗകര്യങ്ങളോടെ ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കും.  

അണക്കെട്ടുകളുടെ നില സദാ നിരീക്ഷിച്ചുവരികയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍.ഡി.ആര്‍.എഫ് എന്നിങ്ങനെ വിവിധ സേനകളുടെ പ്രതിനിധികള്‍ സെന്‍ററിൽ തയ്യാറാണ്.  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 

8:51 PM IST

മലപ്പുറത്ത് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് നിരോധനം

കാലവർഷം സജീവമായി തുടരുന്ന സാഹചര്യത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അപകടകരമായതിനാൽ മലപ്പുറം ജില്ലയിലെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ദുരന്ത നിവാരണ നിയമപ്രകാരം 12/08/2019 തീയതിവരെ നിരോധിച്ചു.

8:50 PM IST

ആലപ്പുഴ ജില്ലയിൽ അഞ്ച് വീടുകൾ പൂർണമായും 96 വീടുകൾ ഭാഗികമായും തകര്‍ന്നു

ആലപ്പുഴ ജില്ലയിൽ 96 വീടുകൾ ഭാഗികമായും അഞ്ച് വീടുകൾ പൂർണമായും തകർന്നു. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല
 

8:45 PM IST

നാടുകാണിയില്‍ മലവെള്ളപ്പാച്ചില്‍, വീട് ഒഴുകിപ്പോയി, രണ്ടുപേരെ കാണാനില്ല

നാടുകാണി ആനമറിയിൽ മലവെള്ളപ്പാച്ചിൽ ഒരു വീട് മുഴുവനായി ഒഴുകിപ്പോയി. വീട്ടിലുണ്ടായിരുന്ന സഹോദരങ്ങളായ മൈമൂന,(51)
സാജിത (48) എന്നിവരെ കാണാതായി. വഴിക്കടവ് പൊലീസിൽ പരാതി നൽകി. 

8:43 PM IST

നാടുകാണി ചുരത്തിൽ രൂക്ഷമായ മണ്ണിടിച്ചിൽ

നാടുകാണി ചുരത്തിൽ രൂക്ഷമായ മണ്ണിടിച്ചിൽ. റെസ്ക്യു ഓപ്പറേഷനുപോയ വഴിക്കടവ് സ്റ്റേഷനിലെ ജീപ്പ് ഉപേക്ഷിച്ച് പൊലീസിന് തിരിച്ചുപോരേണ്ടി വന്നു. ഇവരെ രക്ഷിച്ചത് മറ്റൊരു പൊലീസ് വണ്ടി എത്തിയതിന് ശേഷം. കെഎസ്ആര്‍ടിസി അടക്കം 30 ലേറെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

8:42 PM IST

കെഎസ്ആർടിസി സര്‍വ്വീസുകള്‍ റദാക്കി

ബംഗളുരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വഴിയുള്ള മുഴുവൻ സർവീസുകളും കേരള ആർടിസി റദാക്കി. തിരിച്ചുള്ള സര്‍വ്വീസുകളും റദ്ദാക്കി

8:40 PM IST

രക്ഷാപ്രവർത്തനത്തിനായി മുഴുവൻ സേനാവിഭാഗങ്ങളെയും വിന്യസിച്ചതായി ഡിജിപി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി മുഴുവൻ സേനാവിഭാഗങ്ങളെയും വിന്യസിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. ഐജിമാർ നേരിട്ട് രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിക്കുമെന്നും ലോകനാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

8:37 PM IST

രക്ഷാപ്രവര്‍ത്തനത്തിന് 25 അംഗ എൻഡിആർഎഫ് ടീം നാളെ കോഴിക്കോട്

രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് 25 അംഗ ടീം നാളെ രാവിലെ കോഴിക്കോട് ജില്ലയിൽ എത്തും. 20 അംഗ ബിഎസ്എഫ് ടീം ഇന്നു രാത്രി താമരശ്ശേരിയിൽ എത്തും. ഫയർഫോഴ്സ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ കീഴിലുള്ള റെസ്ക്യൂ ടീമുകൾ കോഴിക്കോട്,  താമരശ്ശേരി താലൂക്കുകളിൽ തഹസിൽദാറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്ത നിവാരണത്തിൽ പരിശീലനം ലഭിച്ച സന്നദ്ധ സംഘടനകളും രംഗത്തുണ്ട്

8:34 PM IST

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയില്‍ വെള്ളം കയറി, രോഗികളെ മാറ്റുന്നു

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കീമോ വാർഡ്, സ്ട്രോക്ക് വാർഡ്, പാലിയേറ്റീവ് വാർഡ് തുടങ്ങിയവയില്‍ വെള്ളം കയറി. ട്രോമാകെയർ യൂണിറ്റ് പ്രവർത്തകരും മറ്റും ചേർന്ന് രോഗികളെ മാറ്റുന്നു.
 

8:30 PM IST

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമാണ്.

Read More:  12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: പിഎസ്‍സി, സര്‍വ്വകലാശാല പരീക്ഷകളും മാറ്റി

8:20 PM IST

കാസര്‍കോഡും നാളെ അവധി

ശക്തമായ മഴയെത്തുടർന്ന് കാസർകോഡ്‌ ജില്ലയിലെ   പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 9) ജില്ലാ കളക്റ്റർ ഡോ. ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

8:11 PM IST

വയനാട്ടിൽ ജാഗ്രത വേണം, ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കിറങ്ങാന്‍ അണികളോട് രാഹുല്‍ ഗാന്ധി

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്‍റെ മണ്ഡലമായ വായനാട്ടിലെത്താൻ താൽപര്യമറിയിച്ച് രാഹുൽ ​ഗാന്ധി എം പി. കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാഹുൽ ​ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും പൗരന്മാരോടും എൻ‌ജി‌ഒകളോടും വയനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം ചെയ്യണമെന്ന് രാഹുല്‍ അഭ്യർത്ഥിച്ചു. 

8:05 PM IST

മഴക്കെടുതി: രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനാ സഹായം തേടി സംസ്ഥാനം

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് വായുസേനയുടെ സഹായം തേടി. വയനാട്, മലപ്പുറം ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അടിയന്തരമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു. 

8:01 PM IST

സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം

കടുത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശം നമല്‍കി. അനുയോജ്യമായ സാഹചര്യം ഉണ്ടായതിന് ശേഷം മാത്രം പ്രവൃത്തി പുനരാരംഭിച്ചാൽ മതിയെന്ന് ചീഫ് എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി ജി.സുധാകരൻ അറിയിച്ചു.
 

7:58 PM IST

നിലമ്പൂർ പാതാറിൽ മലവെള്ളപ്പാച്ചിൽ, കൈപ്പിനി പാലം മുങ്ങി, ആളുകള്‍ ഒറ്റപ്പെട്ടു

നിലമ്പൂർ പോത്തുകൽ പാതാറിൽ മലവെള്ളപ്പാച്ചിലില്‍ അഞ്ച് കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇവര്‍ക്ക് ഇതുവരെ സഹായമെത്തിയിട്ടില്ല. നിലമ്പൂർ കൈപ്പിനി പാലം മുങ്ങിയതോടെ 250 ഓളം ആളുകൾ സമീപത്തെ അമ്പലത്തിൽ കുടുങ്ങി. വെള്ളമുയരുന്നത് കണ്ട് ഉയരമുള്ള അമ്പലത്തിലേക്ക് കയറിയവരാണ് കുടുങ്ങിയത്, വെള്ളം വീണ്ടും ഉയരുന്നു. 
 

7:56 PM IST

ഇടുക്കിയില്‍ മരണം നാലായി

ഇടുക്കിയില്‍ ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. മറയൂരില്‍ വാഗ്വര പട്ടിക്കാട് ഒഴുക്കില്‍പ്പെട്ട് ചെല്ലസ്വാമിയുടെ ഭാര്യ ജ്യോതി അമ്മാള്‍ (71) മരിച്ചു. തൊടുപുഴ കാഞ്ഞാറില്‍ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനി ഷെഡ് വീണ്  മരിച്ചു.  ഇന്നലെ രാത്രി ഷെഡ് വീണ് പരിക്കേറ്റ ഇയാള്‍ കോലഞ്ചേരിയിലെ  സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ്  മരിച്ചത്. നെടുങ്കണ്ടം കല്ലാര്‍ വട്ടയാര്‍ കോഴിപ്പാടന്‍ ജോബിന്‍ (30) മരം വീണ് മരിച്ചു.

7:52 PM IST

ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകരെത്തി

കനത്ത മഴയ്ക്കിടെ ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകരെത്തി. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയാണ്. കേന്ദ്രദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായതായാണ് നാട്ടുകാര്‍ പറയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ മണ്ണിനടിയിലാണ്. 
 

7:47 PM IST

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്‍റെ സഹായം തേടി സംസ്ഥാനം

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ  സൈന്യത്തിന്‍റെ സഹായം തേടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈന്യത്തെ ആവശ്യപ്പെട്ടത്. മിലിട്ടറി എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ സംഘത്തെ അയക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വയനാട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് സേവനം ആവശ്യപ്പെട്ടത്.

7:40 PM IST

കോഴിക്കോട്; ഈങ്ങാപ്പുഴയില്‍ വെള്ളം കയറി, ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വെള്ളം കയറി. കോഴിക്കോട്- വയനാട്  ദേശീയപാതയില്‍  ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അടിയന്തര സാഹചര്യം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ ലീവിലുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ലീവ് റദ്ദാക്കി ജോലിയിൽ പ്രവേശിക്കേണ്ടതാണെന്ന് ജില്ലാകളക്ടർ അറിയിച്ചു.

7:16 PM IST

വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍: നിരവധി പേരെ കാണാതായെന്ന് നാട്ടുകാര്‍

കനത്ത മഴയ്ക്കിടെ വയനാട് മേപ്പാടിയില്‍ വന്‍ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സൂചന. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല

7:04 PM IST

കോട്ടയം ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

കോട്ടയം ജില്ലിയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. നാളെ(ഓഗസ്റ്റ്  9) മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം. മഴ ശക്തമായി തുടരുകയും തീവ്രമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിക്കുകയും പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
 

7:03 PM IST

നിലമ്പൂർ പൂർണമായും ഒറ്റപ്പെട്ടു, മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന്

നിലമ്പൂർ ടൗണിൽ വീണ്ടും വെള്ളമുയരുന്നു. 50 ഓളം കടകൾ വെള്ളത്തിൽ മുങ്ങി. നിലമ്പൂർ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. മത്സ്യ തൊഴിലാളികളുടെ ആറ് ബോട്ടുകൾ താനൂരില്‍ നിന്ന് നിലമ്പൂരിലേക്ക് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. എന്‍ഡിആര്‍എഫ് സംഘം രണ്ടായി തിരിഞ്ഞ് വാണിയമ്പുഴ ഭാഗത്തും നാടുകാണി ചുരത്തിലേക്കും പോകുന്നു. വഴിക്കടവ് എടക്കര ഭാഗങ്ങളിൽ നിരവധി പേർ വീടുകളിൽ കുടുങ്ങി കിടക്കുന്നു, ചുറ്റിലും വെള്ളം കയറിയതിനാൽ രക്ഷാ പ്രവർത്തനം അസാധ്യമാവുന്നു. മലപ്പുറം തിരൂരിൽ തെങ്ങ് കട പുഴകി വീണ് ഒരാൾ മരിച്ചു
പുറത്തൂർ  ചിരാത് വളപ്പിൽ പ്രതീപ് ആണ് മരിച്ചത്.

7:00 PM IST

മുക്കം അഗസ്ത്യമൂഴിയില്‍ വെള്ളം കയറി.

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ വെള്ളം അതിവേഗം ഉയരുന്നു. മുക്കം അഗസ്ത്യമൂഴിയിലാണ് വെള്ളം കയറിയത്. 

8:32 AM IST:

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയത്. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി പറഞ്ഞു.

8:12 AM IST:

റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മാതമംഗലം-പയ്യന്നൂർ റൂട്ടിൽ ഗതാഗതം നിലച്ചു

8:10 AM IST:

ചാലക്കുടി പുഴയിലേക്ക് പൊരിങ്ങൽകുത്ത് ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുകും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

8:10 AM IST:

മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു വെച്ചിരിക്കുകയാണ് പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ശ്രദ്ധിക്കണം.

8:09 AM IST:

പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക് എത്തും. 400 ക്യുസക്സ് വെള്ളം 2 മണിക്കൂറിനുള്ളിൽ പൊരിങ്ങൽകുത്തിലും മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും എത്തും. തീരവാസികൾ ജാഗ്രത പാലിക്കണം.

8:04 AM IST:

വിലങ്ങാട് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാല് പേർ മണ്ണിനടിയിൽ കുടുങ്ങി. 

7:59 AM IST:

വയനാട് പുത്തുമലയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടവണ്ണയിൽ കുടുംബത്തിലെ നാല് പേർ വീട് തകർന്ന് വീണ് മരിച്ചിരുന്നു. കുറ്റ്യാടിപുഴയിൽ ഇന്നലെ കാണാതായ രണ്ടുപേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു.

7:34 AM IST:

മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരും മരിച്ചതായി റിപ്പോർട്ട്

7:28 AM IST:

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് പേരും മരിച്ചതായി വിവരം.

7:27 AM IST:

ചാലക്കുടി പുഴയോരം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ചാലക്കുടിയിൽ നാലു ക്യാമ്പുകൾ തുറന്നു

7:24 AM IST:

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ മരിച്ചതായി വിവരം. ഇന്നലെ പത്ത് പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15 ആയി. അതേസമയം വയനാട്ടിലെ മേപ്പാടിയിലടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്.

7:13 AM IST:

ഏറ്റുമാനൂർ - കോട്ടയം റെയിൽവേ പാതയിൽ മരം വീണതിനാൽ ട്രെയിൻ വൈകി ഓടുന്നു

7:05 AM IST:

കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) എത്തി. രാവിലെ തന്നെ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങും. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്നവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വിശദമായ വാർത്ത വായിക്കാം

6:58 AM IST:

ആലപ്പുഴയിൽ റെയിൽപാളത്തിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എറണാകുളം- ആലപ്പുഴ  (56379)
ആലപ്പുഴ-എറണാകുളം പാസഞ്ചറുകളാണ് ഇന്ന് സർവ്വീസ് നടത്തില്ലെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കിയത്.

6:52 AM IST:

കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടക്കുന്നുവെന്ന് സിയാൽ വക്താവ് അറിയിച്ചു. മഴ മാറിയാൽ ഞായറാഴ്ച വൈകിട്ട് മൂന്നിനേ വിമാനത്താവളം തുറക്കൂ.

6:50 AM IST:

കണ്ണൂരിൽ നഗരത്തോട് ചേർന്ന പ്രദേശങ്ങൾ വരെ വെള്ളത്തിലാണ്. രാത്രി തുടങ്ങിയ രക്ഷ പ്രവർത്തനം ഇപ്പോഴു തുടരുകയാണ്.

6:49 AM IST:

ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ശിരുവാണി പുഴയുടെയും ഭവാനി പുഴയുടെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

6:48 AM IST:

ഇടുക്കി ജില്ലയിൽ റെ‍ഡ് അലർട്ട് തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇന്നലെ രാത്രി പുതിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കെടുതിയിൽ ജില്ലയിൽ മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഇടുക്കിയിൽ എത്തി. 5 താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. 800ഓളം പേർ ഈ ക്യാമ്പുകളിലുണ്ട്. വിശദമായ വാർത്ത വായിക്കാം

6:44 AM IST:

മൂന്നാറിൽ മഴ കുറഞ്ഞുവെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല

6:41 AM IST:

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (ഓഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടര്‍ന്നതോടെ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തും കൊല്ലത്തും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. വിശദമായ വാർത്ത വായിക്കാം

6:40 AM IST:

ആലപ്പുഴ-മാരാരിക്കുളം റൂട്ടിൽ മരംവീണ് വൈദ്യുതി ലൈനിൽ തടസ്സംനേരിട്ടതിനാൽ, ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (16841) ബാംഗ്ലൂർ - കൊച്ചുവേളി (16315) എന്നിവ എറണാകുളം-കോട്ടയം വഴി തിരിച്ചുവിടും.

6:38 AM IST:

മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംവിച്ചതിനാൽ എറണാകുളം-ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു. മരം മുറിച്ചു മാറ്റിയിട്ടുണ്ട്. വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നു.

ഇപ്പോൾ വൈകുന്ന ട്രെയിനുകൾ ....
   

  • 16127 ഗുരുവായൂർ എക്‌സ്‌പ്രസ്
  • 16603 മാവേലി എക്‌സ്‌പ്രസ്
  • 13351 ധൻബാദ് ‌എക്‌സ്‌പ്രസ്
  • 12432 രാജധാനി എക്‌സ്‌പ്രസ്

6:35 AM IST:

എടത്വ, മുട്ടാര്‍ നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്്. ഒരു വീട് പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗീകമായും തകര്‍ന്നുവെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. തലനാരിഴക്കാണ് ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. 

6:34 AM IST:

"കനത്ത മഴ മൂലം ജില്ലയിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ചിലയിടത്ത് ഗതാഗത തടസ്സവും ഉള്ളതിനാലും തിരുവനന്തപുരം ജില്ലയിൽ 09.08.2019 വെള്ളിയാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. മദ്രസ്സകൾ ക്കും അവധി ബാധകമായിരിക്കും എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും", ജില്ല കളക്ടർ അറിയിച്ചു.

6:28 AM IST:

എടവണ്ണ ഒതായിയിൽ വീട് ഇടിഞ്ഞ് വീണ് നാല് പേർ മണ്ണിനടിയിൽ കുടുങ്ങി

6:27 AM IST:

ആലപ്പുഴ ജില്ലയിൽ പലയിടത്തും മരംവീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴിയുള്ള നിരവധി ട്രെയിനുകളാണ് കുടുങ്ങിക്കിടക്കുന്നത്.

6:25 AM IST:

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. പട്ടാമ്പി പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

6:22 AM IST:

പാലക്കാട് അരിമ്പ മൂന്നേക്കറിൽ ഉരുൾപൊട്ടി. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

6:21 AM IST:

സൈന്യത്തിന്റെ 43 അംഗ സംഘം കൊച്ചിയിലേക്ക്. എക്കോ ടാസ്ക് സംഘമാണ് രാവിലെ കൊച്ചിയിലെത്തുക. ഇവർ രാവിലെ പത്ത് മണിയോടെ എത്തുമെന്നാണ് കിട്ടുന്ന വിവരം.

6:19 AM IST:

ആലുവ തുരുത്തിയിൽ ക്യാംപിൽ വെള്ളംകയറി. ഇവിടെ നിന്ന് ക്യാംപ് മറ്റൊരിടത്തേക്ക് മാറ്റി.

6:14 AM IST:

ജലസേചന വകുപ്പിന് കീഴിലുള്ള മണിയാർ അണക്കെട്ടിൽ വെള്ളം നിറയുന്നതായി വിവരം. എന്നാൽ ഇത് വലിയ തോതിൽ ജനജീവിതത്തിന് വെല്ലുവിളി ഉയർത്തില്ല.

6:13 AM IST:

കനത്ത മഴയിൽ പമ്പയിൽ വെള്ളം കയറിയ സാഹചര്യത്തിൽ ഇന്ന് നടക്കാനിരുന്ന ആറന്മുള വള്ളസദ്യ റദ്ദാക്കി

6:12 AM IST:

കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ കയറളം വില്ലേജിലെ ഒറപ്പൊടിയിൽ നാല് കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഇരിട്ടിയിൽ നിന്നും ഒരു ബോട്ട് പോകുമെന്ന് അധികൃതർ

6:06 AM IST:

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരള സർക്കാർ http://keralarescue.in എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിക്കാനും ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയിക്കാനും അറിയാനും വെബ്സൈറ്റ് വഴി സാധിക്കും. സന്നദ്ധ സേവനത്തിനായി മുന്നോട്ട് വരാനും വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാനും വെബ്സൈറ്റിലൂടെ സാധിക്കും. വിശദമായ വാർത്ത വായിക്കാം

6:04 AM IST:

പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിന് ശ്രമം. വാഹനങ്ങൾ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട്. രക്ഷാപ്രവർത്തകർകർ കാൽനടയായി കിലോമീറ്ററുകൾ നടന്നുപോകേണ്ട സ്ഥിതി.

6:01 AM IST:

കോഴിക്കോട് വടകരയിൽ ഏഴ് വീടുകൾ തകർന്നു. കുറ്റ്യാടിപുഴയിൽ രണ്ട് പേരെ കാണാതായി

6:00 AM IST:

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ ബാണാസുര സാഗർ അണക്കെട്ടിൽ വെള്ളം നിറയുന്നു

5:59 AM IST:

വടകരയി വിലങ്ങാട് ആലുമൂലയിൽ ഉരുൾപൊട്ടി നാല് പേരെ കാണാതായതായി വിവരം. 

5:30 AM IST:

കുറ്റ്യാടിയില്‍ ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി. ആർപ്പുങ്കര വയലിലാണ് സംഭവം. മാക്കൂർ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരെയാണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്.

5:21 AM IST:

വയനാട് മുട്ടിൽ മലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കുട്ടമംഗലം ഭാഗത്ത് പഴശി സെറ്റിൽമെന്‍റിൽ രണ്ടു പേർ മരിച്ചു.

5:11 AM IST:

ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. പാലായിൽ റവന്യൂ, പോലീസ് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നു. 

4:52 AM IST:

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ജില്ലയിൽ ഇന്നലെ 3 പേർ മരിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഇന്നലെ രാത്രി ഇടുക്കിയിൽ എത്തിയിട്ടുണ്ട്.

4:44 AM IST:

വടകര വിലങ്ങാട് ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി, നാലുപേരെ കാണാതായി. നാലുപേരെ കാണാതായെന്നാണ് വിവരം. ഫയർഫോഴ്സിനും തഹസീൽദാർക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താൻ കഴിഞ്ഞിട്ടില്ല.

12:05 AM IST:

പീച്ചി ഡാം തുറക്കുന്നത് സംബന്ധിച്ച തെറ്റായ സന്ദേശം വാട്ട്സാപ്പിലും മറ്റും പ്രചരിക്കുന്നതായി കാണുന്നുവെന്ന് തൃശ്ശൂർ ജില്ല കളക്ടർ. ജനങ്ങളെ പരിഭ്രാന്തരാക്കും വിധത്തിലുള്ള ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണ ആക്റ്റിലെ വകുപ്പ് 54 പ്രകാരം പരമാവധി ഒരു വർഷം വരെ തടവും പിഴയും ഈടാക്കുന്നതായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

4:56 AM IST:

ആലപ്പുഴ ചേർത്തലയ്ക്ക് സമീപം ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
 

12:06 AM IST:

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്നത് മത്സ്യത്തൊഴിലാളികളാണ്. സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യം ഉണ്ടായ ഇപ്പോഴും രക്ഷാപ്രവർത്തനത്തിൽ അവരുണ്ട്. ആറ് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സംഘം നിലമ്പൂരിലേക്ക് പുറപ്പെട്ടതായി രാജു പാർവ്വതി തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു. ബോട്ടിന് വിളിക്കേണ്ട നമ്പർ - ജൈസൽ - 8943155485

11:42 PM IST:

നിലമ്പൂർ വടപുറം വള്ളിക്കെട്ടിൽ മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബം കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു. വീടിന്റെ ടെറസിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്. ഫോൺ 91 99953 90504

11:29 PM IST:

രണ്ടുദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. വിശദമായ വാർത്ത വായിക്കാം

11:24 PM IST:

നിലംബൂരിലേക്ക് വെള്ളവും ഭക്ഷണവും വേണം...

ബന്ധപ്പെടേണ്ട നമ്പറുകൾ:

സഹിൽ ചാലിയാർ -
9946015097
ഹാരിസ് ചാലിയാർ-
9946888080
അരുൺ ദാസ് ചന്തക്കുന്ന്-
9846719458 
റഫീക്ക് ചന്തക്കുന്ന്- 
9746600190
ഷാജി നിലമ്പൂർ-
9539229929
ദീപിക്ക് നിലമ്പൂർ-
9947114745
ജയപ്രകാശ് കരുളായി-
9544693730
ഷറഫുദ്ദീൻ കരുളായി-
9846732441
സുജീഷ് അമരമ്പലം-
9446407906
ശിവൻ അമരമ്പലം-
9946804513
അൻവർ ചോക്കാട്-
9526379421
അൻസാർ ചോക്കാട്-
9961788319
ഷഫീഖ് കാളിക്കാവ്-
9446859517
ബാബു കാളിക്കാവ്-
9656805787

11:23 PM IST:

വയനാട് ജില്ലയിലെ 94  റിലീഫ് ക്യാംപുകളിലായി നിലവില്‍ എണ്ണായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌

11:21 PM IST:

വയനാട് പുത്തുമലയിൽ ഉരുൾപൊട്ടിയ സ്ഥലത്ത് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു

11:20 PM IST:

ചെങ്ങന്നൂരിൽ വെള്ളം കയറി തുടങ്ങി. താലൂക്ക് ഓഫീസിൽ 24 മണിക്കൂർ കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് ബന്ധപ്പെടേണ്ട നമ്പറുകൾ:-

  • 0479 2452334,
  • 9496231626,
  • 8089106500,
  • 9447495009.

11:18 PM IST:

കളമശ്ശേരി നിയോജകമണ്ഡലത്തിലെ ഏലൂർ,കരുമാല്ലൂർ, ഉളിയന്നൂർ എന്നീ സ്ഥലങ്ങളിൽ പത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

11:13 PM IST:

കനത്ത മഴയിൽ മലയിടിച്ചിൽ ഭീഷണിയിലാണ് നിലമ്പൂരിലെ മലയോര പ്രദേശങ്ങൾ.‌ കഴിഞ്ഞ പ്രളയത്തിൽ മലയിടിച്ചിലുണ്ടായ ആഡ്യൻപാറയടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. വയനാട് മേപ്പാടിയിൽ വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴ നിറഞ്ഞ് കവിഞ്ഞതോടെ മുണ്ടേരി, ഭൂതാനം, പങ്കയം പ്രദേശങ്ങൾ വെള്ളത്തിലായി

11:07 PM IST:

കൊച്ചി നെടുമ്പാശേരി വിമാനത്താവളം നാളെ രാവിലെ ഒൻപത് മണി വരെ അടച്ചു. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇത്. ഇവിടെ നിന്നും വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമമാണ് നടക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. റൺവേ നാളെ രാവിലെ 6 ന് വീണ്ടും പരിശോധിക്കും.

10:59 PM IST:

തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ മലബാറിലെ മലയോരമേഖലയില്‍ പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധിയാളുകളെ കാണാതായി. പൂത്തുമലയിൽ ഒലിച്ചുപോയത് 70 വീടുകളെന്നാണ് നാട്ടുകാർ പറയുന്നത്... വാർത്ത വായിക്കാം

10:56 PM IST:

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വനം ആസ്ഥാനത്ത് കൺട്രോൾ റൂം തുടങ്ങി. വനമേഖലയിലുണ്ടാകുന്ന മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനുമാണ് ഇത്. വനം ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചതായി വനം മന്ത്രി അഡ്വ.കെ.രാജു അറിയിച്ചു. വനം ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രവർത്തിച്ചു വന്നിരുന്ന ഫയർ കൺട്രോൾ റൂമുകളെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമുകളാക്കി മാറ്റിയിട്ടുണ്ട്. നമ്പരുകൾ:- വനം ആസ്ഥാനത്തെ കൺട്രോൾ റൂം - 04712529365. പ്രളയ കൺട്രോൾ റൂം 04712529247 ടോൾ ഫ്രീ നമ്പർ 18004254733

10:54 PM IST:

നാടുകാണി ചുരത്തിൽ കുടുങ്ങിയ യാത്രക്കാരെ നാടുകാണിയിൽ എത്തിച്ചു. ദേവാലയത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർ എത്തി അമ്പതോളം പേരെ ചുരം കയറ്റി. രണ്ട് കെ എസ് ആർ ടി സി ബസും ഒരു തമിഴ്നാട് സർക്കാർ ബസും സ്വകാര്യ വാഹനങ്ങളുമാണ് കുടുങ്ങിയത്.

10:52 PM IST:

സംസ്ഥാനത്ത് തുടരുന്ന അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (cwc) മുന്നറിയിപ്പ് നൽകുന്നു. നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കുക

10:49 PM IST:

കണ്ണൂരിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു. വനത്തിനുള്ളിൽ ശക്തമായ ഉരുൾപൊട്ടൽ പുഴകളിലെ നീരൊഴുക്കിന്റെ ശക്തി വർദ്ധിച്ചു. മലയോര പ്രദേശങ്ങളാണ് ദുരിതം നേരിടുന്നത്. കൊട്ടിയൂർ, ഇരിട്ടി, മട്ടന്നൂർ പ്രദേശങ്ങളിലാണ് കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്.

10:46 PM IST:

അട്ടപ്പാടിയിൽ കനത്ത മഴ തുടരുകയാണ്. ഊരുകൾ പലതും ഒറ്റപ്പെട്ട നിലയിലാണ്. പട്ടിമാളം ഊരിൽ ഗർഭിണിയടക്കം ഏഴ് പേർ കുടുങ്ങിക്കിടക്കുന്നുതായാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം.

10:43 PM IST:

ചെങ്ങന്നൂരിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സജി ചെറിയാൻ എംഎൽഎ. എന്നാൽ ജില്ലയിൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. പമ്പയുടെ തീരത്തുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് നിർദ്ദേശിച്ചതായും മുൻവർഷത്തെ അനുഭവം ഉള്ളതിനാൽ ജാഗ്രതയോടെയാണ് ഇടപെടുന്നതെന്നും എംഎൽഎ പറഞ്ഞു.

10:41 PM IST:

ഇടുക്കിയിൽ മരണം നാലായതായി വിവരം. ശക്തമായ കാറ്റും മഴയും ജില്ലയിൽ തുടരുകയാണ്.

10:13 PM IST:

കൊച്ചി വിമാനത്താവളം താല്‍ക്കാലികമായി അടയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയു० ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നതിനും അവിടങ്ങളിൽ നിന്ന് മറ്റുസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നല്‍കി.

10:07 PM IST:

മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വകുപ്പുകളും അടിയന്തിര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മലപ്പുറത്തെ നിലമ്പൂരിലും മറ്റുചില പ്രദേശങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി, ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വയനാട് വലിയ ഉരുൾ പൊട്ടലുണ്ടായി. എത്രപേർക്ക് അപകടം സംഭവിച്ചുവെന്ന് കൃത്യമായി പറയാനാകില്ല. വ്യോമസേന രാത്രി പോകാൻ  കഴിയുന്ന ഹെലികോപ്റ്റർ സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 13000 പേര്‍ വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. അപകടസ്ഥലങ്ങളിലുള്ളവർ ക്യാമ്പിലേയ്ക്ക് മാറാന്‍ മടികാണിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

9:58 PM IST:

മലങ്കര, ഭൂതത്താൻകെട്ട് അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു.

9:56 PM IST:

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെ (9/8/19, വെള്ളിയാഴ്ച) നടത്താനിരുന്ന ഐ ടി ഐ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.കാലവർഷ കെടുതിയെ തുടർന്നാണ് മാറ്റം.

9:40 PM IST:

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോയമ്പത്തൂരിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ഉൾപ്പടെ അവധി പ്രഖ്യാപിച്ചു

9:35 PM IST:

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു. 

9:36 PM IST:

നെടുമ്പാശേരി വിമാനത്താവളം അടച്ചു. രാത്രി 12 മണിവരെയാണ് വിമാനത്താവളം അടച്ചിടുക. മഴ ശക്തമായ സാഹചര്യത്തിലാണ് വിമാനം താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടും. 

9:30 PM IST:

ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ 70ൽ അധികം വീടുകൾ മണ്ണിനടിയിലെന്നു പ്രദേശവാസി. മൂന്ന് പേർ മരിച്ചെന്നും സൂചന. ഉണ്ടായത് വലിയ ദുരന്തമാണെന്നാണ് ലഭിക്കുന്ന വിവരം.  പുത്തുമല , പച്ചക്കാട് മേഖലയിൽ ഇന്നലെ രാത്രി മുതൽ ഉരുൾ പൊട്ടൽ ഉണ്ട്. 

9:27 PM IST:

മഴ ശക്തമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ 26 ക്യാമ്പുകളിലായി 309 കുടുംബങ്ങളിൽ നിന്നുള്ള 863 ആളുകളാണാണ് കഴിയുന്നത്. 
 

9:24 PM IST:

കോഴിക്കോട് വടകര ചെമ്മരത്തൂരിൽ യുവാവ് മിന്നലേറ്റ് മരിച്ചു. തയ്യുള്ളതിൽ ലിബേഷ് (35) ആണ്  മരിച്ചത്

 

9:23 PM IST:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസ് സന്ദർശിച്ച് മുഖ്യമന്ത്രി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും.

9:06 PM IST:

മൂന്നാറിലേക്ക് വരുന്ന വിനോദസഞ്ചാരികളെ മടക്കി അയച്ചു കൊണ്ടിരിക്കുന്നു. നേര്യമംഗലത്തുനിന്ന് തന്നെ തിരിച്ചയയ്ക്കുകയാണെന്ന് ദേവികുളം സബ് കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

8:56 PM IST:

മൈസൂരു കോഴിക്കോട് ദേശീയ പാതയിൽ മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറി. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ കുടുങ്ങി. മൈസൂരു വയനാട് പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. 

8:57 PM IST:

പമ്പയിൽ ജലനിരപ്പുയർന്നതിനാല്‍ നാളെത്തെ ആറന്മുള്ള വള്ള സദ്യ വഴിപാടുകൾ മാറ്റിവച്ചു.

8:45 PM IST:

കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ജില്ലകളില്‍ നിയോഗിക്കും. വയനാട്ടിലേക്ക് പി.ആര്‍.ഡി ഡയറക്ടര്‍ യു.വി. ജോസ്, ഇടുക്കിയിലേക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ ജീവന്‍ ബാബു എന്നിവര്‍ പോകും.

ജില്ലാ ഭരണ സംവിധാവുമായി യോജിച്ച് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്താന്‍ പൊലീസ്, ഫയര്‍ ആന്‍റ് റസ്ക്യൂ മേധാവികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദേശീയ ദുരന്തപ്രതികരണ സേനയുടെ 13 യൂണിറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഇടുക്കി, മലപ്പുറം ജില്ലകളില്‍ എന്‍.ഡിആര്‍എഫ് ടീം എത്തിക്കഴിഞ്ഞു. 

സൈന്യത്തിന്‍റെ സേവനവും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണപാക്കറ്റുകള്‍ എത്തിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ സേവനവും തേടിയിട്ടുണ്ട്. ഡി.എസ്.സി വിഭാഗങ്ങളെ ഇതിനകം തന്നെ വിവിധ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മതിയായ സൗകര്യങ്ങളോടെ ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കും.  

അണക്കെട്ടുകളുടെ നില സദാ നിരീക്ഷിച്ചുവരികയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍.ഡി.ആര്‍.എഫ് എന്നിങ്ങനെ വിവിധ സേനകളുടെ പ്രതിനിധികള്‍ സെന്‍ററിൽ തയ്യാറാണ്.  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 

8:41 PM IST:

കാലവർഷം സജീവമായി തുടരുന്ന സാഹചര്യത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അപകടകരമായതിനാൽ മലപ്പുറം ജില്ലയിലെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ദുരന്ത നിവാരണ നിയമപ്രകാരം 12/08/2019 തീയതിവരെ നിരോധിച്ചു.

8:40 PM IST:

ആലപ്പുഴ ജില്ലയിൽ 96 വീടുകൾ ഭാഗികമായും അഞ്ച് വീടുകൾ പൂർണമായും തകർന്നു. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല
 

8:35 PM IST:

നാടുകാണി ആനമറിയിൽ മലവെള്ളപ്പാച്ചിൽ ഒരു വീട് മുഴുവനായി ഒഴുകിപ്പോയി. വീട്ടിലുണ്ടായിരുന്ന സഹോദരങ്ങളായ മൈമൂന,(51)
സാജിത (48) എന്നിവരെ കാണാതായി. വഴിക്കടവ് പൊലീസിൽ പരാതി നൽകി. 

8:34 PM IST:

നാടുകാണി ചുരത്തിൽ രൂക്ഷമായ മണ്ണിടിച്ചിൽ. റെസ്ക്യു ഓപ്പറേഷനുപോയ വഴിക്കടവ് സ്റ്റേഷനിലെ ജീപ്പ് ഉപേക്ഷിച്ച് പൊലീസിന് തിരിച്ചുപോരേണ്ടി വന്നു. ഇവരെ രക്ഷിച്ചത് മറ്റൊരു പൊലീസ് വണ്ടി എത്തിയതിന് ശേഷം. കെഎസ്ആര്‍ടിസി അടക്കം 30 ലേറെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

8:32 PM IST:

ബംഗളുരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വഴിയുള്ള മുഴുവൻ സർവീസുകളും കേരള ആർടിസി റദാക്കി. തിരിച്ചുള്ള സര്‍വ്വീസുകളും റദ്ദാക്കി

8:30 PM IST:

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി മുഴുവൻ സേനാവിഭാഗങ്ങളെയും വിന്യസിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. ഐജിമാർ നേരിട്ട് രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിക്കുമെന്നും ലോകനാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

8:28 PM IST:

രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് 25 അംഗ ടീം നാളെ രാവിലെ കോഴിക്കോട് ജില്ലയിൽ എത്തും. 20 അംഗ ബിഎസ്എഫ് ടീം ഇന്നു രാത്രി താമരശ്ശേരിയിൽ എത്തും. ഫയർഫോഴ്സ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ കീഴിലുള്ള റെസ്ക്യൂ ടീമുകൾ കോഴിക്കോട്,  താമരശ്ശേരി താലൂക്കുകളിൽ തഹസിൽദാറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്ത നിവാരണത്തിൽ പരിശീലനം ലഭിച്ച സന്നദ്ധ സംഘടനകളും രംഗത്തുണ്ട്

8:25 PM IST:

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കീമോ വാർഡ്, സ്ട്രോക്ക് വാർഡ്, പാലിയേറ്റീവ് വാർഡ് തുടങ്ങിയവയില്‍ വെള്ളം കയറി. ട്രോമാകെയർ യൂണിറ്റ് പ്രവർത്തകരും മറ്റും ചേർന്ന് രോഗികളെ മാറ്റുന്നു.
 

8:22 PM IST:

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമാണ്.

Read More:  12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: പിഎസ്‍സി, സര്‍വ്വകലാശാല പരീക്ഷകളും മാറ്റി

8:11 PM IST:

ശക്തമായ മഴയെത്തുടർന്ന് കാസർകോഡ്‌ ജില്ലയിലെ   പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 9) ജില്ലാ കളക്റ്റർ ഡോ. ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

8:02 PM IST:

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്‍റെ മണ്ഡലമായ വായനാട്ടിലെത്താൻ താൽപര്യമറിയിച്ച് രാഹുൽ ​ഗാന്ധി എം പി. കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാഹുൽ ​ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും പൗരന്മാരോടും എൻ‌ജി‌ഒകളോടും വയനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം ചെയ്യണമെന്ന് രാഹുല്‍ അഭ്യർത്ഥിച്ചു. 

7:56 PM IST:

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് വായുസേനയുടെ സഹായം തേടി. വയനാട്, മലപ്പുറം ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അടിയന്തരമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു. 

7:52 PM IST:

കടുത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശം നമല്‍കി. അനുയോജ്യമായ സാഹചര്യം ഉണ്ടായതിന് ശേഷം മാത്രം പ്രവൃത്തി പുനരാരംഭിച്ചാൽ മതിയെന്ന് ചീഫ് എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി ജി.സുധാകരൻ അറിയിച്ചു.
 

7:49 PM IST:

നിലമ്പൂർ പോത്തുകൽ പാതാറിൽ മലവെള്ളപ്പാച്ചിലില്‍ അഞ്ച് കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇവര്‍ക്ക് ഇതുവരെ സഹായമെത്തിയിട്ടില്ല. നിലമ്പൂർ കൈപ്പിനി പാലം മുങ്ങിയതോടെ 250 ഓളം ആളുകൾ സമീപത്തെ അമ്പലത്തിൽ കുടുങ്ങി. വെള്ളമുയരുന്നത് കണ്ട് ഉയരമുള്ള അമ്പലത്തിലേക്ക് കയറിയവരാണ് കുടുങ്ങിയത്, വെള്ളം വീണ്ടും ഉയരുന്നു. 
 

7:46 PM IST:

ഇടുക്കിയില്‍ ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. മറയൂരില്‍ വാഗ്വര പട്ടിക്കാട് ഒഴുക്കില്‍പ്പെട്ട് ചെല്ലസ്വാമിയുടെ ഭാര്യ ജ്യോതി അമ്മാള്‍ (71) മരിച്ചു. തൊടുപുഴ കാഞ്ഞാറില്‍ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനി ഷെഡ് വീണ്  മരിച്ചു.  ഇന്നലെ രാത്രി ഷെഡ് വീണ് പരിക്കേറ്റ ഇയാള്‍ കോലഞ്ചേരിയിലെ  സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ്  മരിച്ചത്. നെടുങ്കണ്ടം കല്ലാര്‍ വട്ടയാര്‍ കോഴിപ്പാടന്‍ ജോബിന്‍ (30) മരം വീണ് മരിച്ചു.

7:42 PM IST:

കനത്ത മഴയ്ക്കിടെ ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകരെത്തി. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയാണ്. കേന്ദ്രദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായതായാണ് നാട്ടുകാര്‍ പറയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ മണ്ണിനടിയിലാണ്. 
 

7:38 PM IST:

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ  സൈന്യത്തിന്‍റെ സഹായം തേടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈന്യത്തെ ആവശ്യപ്പെട്ടത്. മിലിട്ടറി എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ സംഘത്തെ അയക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വയനാട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് സേവനം ആവശ്യപ്പെട്ടത്.

7:31 PM IST:

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വെള്ളം കയറി. കോഴിക്കോട്- വയനാട്  ദേശീയപാതയില്‍  ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അടിയന്തര സാഹചര്യം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ ലീവിലുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ലീവ് റദ്ദാക്കി ജോലിയിൽ പ്രവേശിക്കേണ്ടതാണെന്ന് ജില്ലാകളക്ടർ അറിയിച്ചു.

7:19 PM IST:

കനത്ത മഴയ്ക്കിടെ വയനാട് മേപ്പാടിയില്‍ വന്‍ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സൂചന. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല

6:55 PM IST:

കോട്ടയം ജില്ലിയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. നാളെ(ഓഗസ്റ്റ്  9) മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം. മഴ ശക്തമായി തുടരുകയും തീവ്രമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിക്കുകയും പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
 

7:01 PM IST:

നിലമ്പൂർ ടൗണിൽ വീണ്ടും വെള്ളമുയരുന്നു. 50 ഓളം കടകൾ വെള്ളത്തിൽ മുങ്ങി. നിലമ്പൂർ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. മത്സ്യ തൊഴിലാളികളുടെ ആറ് ബോട്ടുകൾ താനൂരില്‍ നിന്ന് നിലമ്പൂരിലേക്ക് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. എന്‍ഡിആര്‍എഫ് സംഘം രണ്ടായി തിരിഞ്ഞ് വാണിയമ്പുഴ ഭാഗത്തും നാടുകാണി ചുരത്തിലേക്കും പോകുന്നു. വഴിക്കടവ് എടക്കര ഭാഗങ്ങളിൽ നിരവധി പേർ വീടുകളിൽ കുടുങ്ങി കിടക്കുന്നു, ചുറ്റിലും വെള്ളം കയറിയതിനാൽ രക്ഷാ പ്രവർത്തനം അസാധ്യമാവുന്നു. മലപ്പുറം തിരൂരിൽ തെങ്ങ് കട പുഴകി വീണ് ഒരാൾ മരിച്ചു
പുറത്തൂർ  ചിരാത് വളപ്പിൽ പ്രതീപ് ആണ് മരിച്ചത്.

6:50 PM IST:

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ വെള്ളം അതിവേഗം ഉയരുന്നു. മുക്കം അഗസ്ത്യമൂഴിയിലാണ് വെള്ളം കയറിയത്. 

6:49 PM IST:

കണ്ണൂർ ശ്രീകണ്ഠാപുരം നഗരം പൂർണമായും വെള്ളത്തിലായി ഒറ്റപ്പെട്ടു. ഇരിക്കൂർ തളിപ്പറമ്പ് സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം നിലച്ചു. കടകളെല്ലാം പകുതിയോളം മുങ്ങി. സമീപപ്രദേശത്തെ വീടുകളിലും വെള്ളം കയറി.

6:45 PM IST:

സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ഗവിയിലേക്കുള്ള വിനോദസഞ്ചാരം വനംവകുപ്പ് നിര്‍ത്തിവച്ചു. തിരുവനന്തപുരം പൊന്മുടിയിലേക്കുള്ള യാത്രയും നിര്‍ത്തിവച്ചിരിക്കുകയാണ്. 

6:37 PM IST:

കോഴിക്കോട് ചെമ്പുകടവ്  പോത്തുണ്ടി പാലം ഒലിച്ചുപോയി.നൂറാം തോട്,ചിപ്പിലിത്തോട്, അടിവാരം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ചാലിപ്പുഴയിൽ ജലനിരപ്പ് വൻതോതിൽ  കൂടിയിരിക്കുകയാണ്. കോഴിക്കോട് നഗരത്തില്‍ ശക്തമായ കാറ്റുവീശുന്നുമുണ്ട്. ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.172 കുടുംബങ്ങളിലെ 548 ആളുകളെ മാറ്റിപ്പാർപ്പിച്ചു.

6:32 PM IST:

ഇന്നു രാത്രിയും കനത്ത മഴ തുടരുകയാണെങ്കിൽ, നാളെ (9/8/2019) രാവിലെ 7 മണിക്ക് മൂഴിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ 20 സെന്‍റി മീറ്റര്‍ വീതം ഉയർത്തി 35 ക്യുമെക്സ് വെള്ളം തുറന്നു വിട്ടേക്കും. റിസർവോയർ ലവലി192.60 ( FRL)ന് മുകളിൽ പോകാതെ നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ ആങ്ങമുഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ 60 സെന്‍റി മീറ്റര്‍ വരെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന ജലം നാല് മണിക്കൂർ കൊണ്ട് ആങ്ങമൂഴിയിൽ എത്തും. ഇതിനു കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് പത്തനംതിട്ട കളക്ടര്‍ അറിയിച്ചു. 

6:23 PM IST:

മലപ്പുറം ജില്ലയിലെ നിലമ്പൂർ ടൗൺ വെള്ളത്തിൽ മുങ്ങി. ടൗണില്‍ രണ്ട് മീറ്ററിലധികം വെള്ളമുയർന്നു. കരുളായിയിൽ ഉരുൾപൊട്ടി. നിലമ്പൂരിൽ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ നാളെയും റെഡ് അലർട്ട് തുടരും. 

6:39 PM IST:

സംസ്ഥാനത്ത് ശക്തമായ തുടരുന്ന സാഹചര്യത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ആരോഗ്യ സർവകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയും കണ്ണൂര്‍ സര്‍വ്വകലാശാലയും കേരള സർവകലാശാലയുമാണ് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

6:13 PM IST:

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതേസമയം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഇന്നലത്തെ അപേക്ഷിച്ച് ഒരു മീറ്ററിലേറെയാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. 

ഇന്നലെ 706.53 ആയിരുന്നും ഇടുക്കിയിലെ ജലനിരപ്പ്. ഇന്ന് ഇത് 707.52 ആയി. 732.43 ആണ് ഇടുക്കിയിലെ പരമാവധി ജലനിരപ്പ്. പമ്പ ശബരിഗിരിയിൽ 986.332 മീറ്ററാണ് പരമാവധി ജലനിരപ്പ്. ഇവിടെ 966.1 മീറ്റർ വെള്ളമാണ് ഇന്നലെ ഉണ്ടായിരുന്നത്. ഇന്നത് 968.2 മീറ്ററായിട്ടുണ്ട്. 

Read more: കനത്ത മഴ: അണക്കെട്ടുകളിലെ ജലനിരപ്പ് ഇങ്ങനെ

6:08 PM IST:

കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളേജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ നാളെ (2019 ഓഗസ്റ്റ് 9) അവധി പ്രഖ്യാപിച്ചു.  അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.

മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുള്ളതിനാൽ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ജില്ലാ കലക്റ്ററുടെ അനുമതി ഇല്ലാതെ ജില്ല വിട്ട്‌ പോകാൻ പാടുള്ളതല്ല. ആഗസ്റ്റ്‌ 10, 11 തിയ്യതികളിലും ഉദ്യോഗസ്ഥർ ജില്ലയിൽ ഉണ്ടായിരിക്കേണ്ടതാണെന്നും നിര്‍ദ്ദേശം.
 

6:05 PM IST:

കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ അതി ശക്തമായ മഴ തുടരുകയാണ്. മുക്കം, തിരുവമ്പാടി, കൊടിയത്തൂർ മേഖലകളിലാണ് മഴ തുടരുന്നത്. 

5:56 PM IST:

പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും. തിരുവല്ല താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ താമസിക്കുന്നവരെ അടിയന്തിരമായി സമീപത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദ്ദേശം. ജില്ലാ ദുരന്ത പ്രതികരണ അതോറിറ്റിയുടേതാണ്  നിര്‍ദേശം. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തഹസീല്‍ദാര്‍ മുഖേന വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 
 

6:20 PM IST:

വയനാട് മുട്ടില്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദമ്പതികള്‍ മരിച്ചു. മുട്ടിൽ പഴശ്ശികോളനിയിലെ സുമേഷ് (28), പ്രീനു (25) എന്നിവരാണ് മരിച്ചത്. ഒരാള്‍ കൂടി മണ്ണിനടിയില്‍ പെട്ടിരിക്കുകയാണ്. ഇതോടെ മണ്ണിടിച്ചിലില്‍ ജില്ലയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. 

 

 

5:44 PM IST:

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് 9 ) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നാളെ ജില്ലയിലെ പ്രൊഫഷണൽ കോളെജുൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ  അവധി പ്രഖ്യാപിച്ചത്. 

ഇതുവരെ പത്ത് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാടിന് പുറമെ കോഴിക്കോട്, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

5:40 PM IST:

സംസ്ഥാനം ആവശ്യപ്പെട്ട 10 ടീമിനെയും നൽകിയെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. നാളെ രാവിലെയോടെ ഇവർ രക്ഷപ്രവർത്തനം തുടങ്ങും. നിലവിൽ മൂന്ന് യൂണിറ്റ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രളയ സ്ഥിതിഗതികൾ വിലയിരുത്തി.

വ്യോമസേനയോടും തയ്യറാകാൻ നിർദ്ദേശം നൽകി കഴിഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ സേനയെ അയ്ക്കും. ജനങ്ങൾ രക്ഷാ പ്രവർത്തനത്തിന് സഹകരിക്കണമെന്നും ഇത്തവണ അത്യാധുനിക ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും ദുരന്തനിവാരണ സേന ഡിജി എസ്. എൻ. പ്രദാൻ അറിയിച്ചു. 

ഉരുൾപൊട്ടുന്ന മേഖലകൾ തിരിച്ച് വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  വയനാട്ടിൽ നിലവിൽ സേന പ്രവർത്തനം തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. 

5:32 PM IST:

ചേർത്തല മുട്ടത്തിപറമ്പിൽ മരം വീണ്  ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് ഗുരുതര പരിക്ക്. പരിക്കേറ്റ ശരൺ കുമാറിനെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു

5:26 PM IST:

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പിഎസ്‍സി മാറ്റി വച്ചു. നാളെ നടത്താനിരുന്ന പരീക്ഷ ഈ മാസം 30-ലേക്കാണ് മാറ്റിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.

കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍,പാലക്കാട്,എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ബാധകമാണ്. 

5:20 PM IST:

വയനാട്ടിൽ അതിശക്തമായ മഴ തുടരുകയാണ്. 200മില്ലി ലിറ്റര്‍ ശരാശരി മഴ ഇന്ന് കിട്ടിയെന്നാണ് കണക്കുകള്‍. ജില്ലയിലാകെ 73 ക്യാമ്പുകള്‍ തുറന്നു. രക്ഷാപ്രവര്‍ത്തനത്തിനായി 60 കമ്പനി സൈന്യം ജില്ലയിലേക്ക് പുറപ്പെട്ടു. സുൽത്താന്‍ ബത്തേരിയിൽ കനത്ത മഴയിൽ ഒറ്റപ്പെട്ട അമ്മയെയും ആറ് ദിവസം പ്രായമായ കുഞ്ഞിനെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ജില്ലയില്‍ രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണവിഭാഗം മുന്നറിയിപ്പ് നൽകി. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകള്‍ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദ്ദേശമുണ്ട്.

5:15 PM IST:

കോഴിക്കോട് കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കരിന്തിറപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപത്തുള്ള പശുക്കടവ് കോളനിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഉൾവനത്തിൽ ഉരുൾ പൊട്ടിയതായും സംശയമുണ്ട്.

കോഴിക്കോട് ചാലിയാർ പുഴ കരകവിഞ്ഞതിനെ തുടർന്ന് 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഒളവണ്ണയിൽ ക്യാമ്പുതുറന്ന തുമ്പയിൽ എഎംഎൽപി സ്കൂളിലേക്കാണ് 40 പേരെ മാറ്റിയത്. മാവൂർ തെങ്ങിലക്കടവിൽ നൂറിലേറെ വീടുകൾ വെള്ളത്തിനടിയിലായി.ആളുകളെ ക്യാന്പുകളിലേക്ക് മാറ്റി.

4:42 PM IST:

പത്തനംതിട്ട മൂഴിയാർ ഡാമിന്‍റെ ഷട്ടറുകള്‍  നാളെ രാവിലെ ഏഴ് മണിക്ക് തുറന്നേക്കും. ഡാമിന്റെ മൂന്ന്  ഷട്ടറുകൾ 20 സെന്‍റിമീറ്റര്‍  വീതം ഉയർത്തി 35 ക്യുമെക്സ് വെള്ളം തുറന്നു വിട്ടേക്കും. ആങ്ങമുഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ 60 സെന്‍റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന ജലം നാല്  മണിക്കൂർ കൊണ്ട് ആങ്ങമൂഴിയിൽ എത്തും.

4:46 PM IST:

കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നാളെ (09-08-2019) നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജയിൽ വകുപ്പിലേക്കുള്ള വെൽഫെയർ ഓഫീസർ ഗ്രേഡ് II(കാറ്റഗറി നമ്പർ 124/2018) പരീക്ഷയാണ് മാറ്റിവച്ചത്. ഈ പരീക്ഷ ഈ മാസം 30 ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

4:05 PM IST:

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട  ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നാളെ (വെള്ളിയാഴ്ച)  ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

3:26 PM IST:

കക്കയം ഡാം വൈകിട്ട് അഞ്ചിന് തുറക്കും. കുറ്റ്യാടി പുഴയുടെയും കൈവഴികളുടെയും  ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

3:24 PM IST:

ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് കുട്ടി മരിച്ചു. ചിന്നക്കനാൽ സ്വദേശികളായ രാജശേഖരൻ-നിത്യ ദമ്പതികളുടെ മകൾ മഞ്ജുശ്രീ ആണ് മരിച്ചത്.

2:55 PM IST:

മലപ്പുറം ജില്ലയില്‍ നാളെയും 'റെഡ് അലർട്ട്'.

2:51 PM IST:

ഇടുക്കി ചുരുളിയില്‍ റോഡ് ഇടിഞ്ഞു തകര്‍ന്നു.

2:31 PM IST:

കനത്ത മഴയിൽ കബനി നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്ന സഹചര്യത്തിൽ ബീചനഹള്ളി ഡാമിന്‍റെ ഷട്ടർ ഉയർത്തി.

2:29 PM IST:

ഇരിട്ടിക്കടുത്ത് കർണാടക വനമേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായി. വള്ളിത്തോട് ,കൂട്ടുപുഴ, കേളംപീടിക, ഇരിട്ടി പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു. വാഹന ഗതാഗതം പൂർണമായും നിലച്ചു

2:26 PM IST:

കനത്ത മഴയില്‍ തോട്ടില്‍  വീണു മധ്യവയസ്‌കൻ മരിച്ചു. കുഴിക്കൽ  സ്വദേശി ശില്‍പ നിവാസില്‍ പത്മനാഭൻ ആണ് മരിച്ചത്.
 

12:38 PM IST:

വയനാട്ടിൽ ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതോടെ സംസ്ഥാനത്ത് നാല് ജില്ലകളില്‍ 'റെഡ്' അലർട്ടായി. കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലും ഇന്ന് 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

12:05 PM IST:

കോട്ടയത്ത് മീനച്ചിൽ താലൂക്കിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടലുണ്ടായി. മീനച്ചിലാർ കരകവിയുന്നു. ഈരാറ്റുപേട്ട, പനയ്ക്കപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി .

12:03 PM IST:

കോഴിക്കോട് ഒളവണ്ണയിൽ ബികെ കനാൽ മുതൽ പൂളക്കടവ് പാലം വരെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നു

11:57 AM IST:

എറണാകുളം ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോതമംഗലം  കുട്ടമ്പുഴ വില്ലേജിലെ മണികണ്ഠൻചാലിലാണ്‌ ക്യാമ്പ് തുറന്നത്. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

11:53 AM IST:

പുഴകളിൽ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍  ജാഗ്രത പുലർത്തണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ  പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

11:45 AM IST:

ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്താകെ പത്ത് യൂണിറ്റിനെ വിന്യസിക്കും. ജില്ലാ ഭരണകൂടങ്ങൾക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ

11:14 AM IST:

ഇടുക്കി പെരിഞ്ചാംകുട്ടിയിലും  കട്ടപ്പന കുന്തളംപാറയിലും ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല, വീട് തകര്‍ന്നു. 

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ വെള്ളം കയറി.

11:08 AM IST:

കോട്ടയം - കുമളി ബസ് സർവീസ് കെഎസ്ആര്‍ടിസി  താൽക്കാലികമായി നിർത്തി വച്ചു. മുണ്ടക്കയത്ത് മണിമലയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. വെള്ളം കയറി എരുമേലി അറിയാഞ്ഞിലിമണ്ണ് ഒറ്റപ്പെട്ടു. 

11:08 AM IST:

കെഎന്‍ജി  റോഡിൽ നിലമ്പൂർ ചന്തക്കുന്ന് ചാലിയാർ തീരത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി

11:02 AM IST:

കോഴിക്കോട് മാവൂർ, മുക്കം ഭാഗങ്ങളിൽ അതിശക്തമായ മഴ. ചാലിയാർ കരകവിഞ്ഞൊഴുകുന്നു. ഇടറോഡുകൾ വെള്ളത്തിനടിയിലായി.

10:48 AM IST:

കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഉരുൾപ്പൊട്ടൽ ഉണ്ടായി. നിലമ്പൂര്‍ കരുളായി മുണ്ടാകടവ് കോളനിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പരിസരത്തെ റോഡിൽ വെള്ളംകയറി. ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. ഇരിട്ടി നഗരം വെള്ളത്തിലാണ്.വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇരിക്കൂർ, നിടുവള്ളൂർ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
 

10:39 AM IST:

കണ്ണൂർ ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കൊട്ടിയൂരിൽ കണിച്ചാറിൽ ചുഴലിക്കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി നഗരം വെള്ളത്തിലാണ്. 

10:38 AM IST:

മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് പേർ മരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്‍റെ ഭാര്യ മുത്തുവാണ് മരിച്ചത്.

10:35 AM IST:

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി ഇന്ന് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അവധി ഭാഗികമാണ്.

11:04 AM IST:

കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

2:24 PM IST:

ഇരിട്ടിക്കടുത്ത് കർണാടക വനമേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായി. വള്ളിത്തോട് ,കൂട്ടുപുഴ, കേളംപീടിക, ഇരിട്ടി പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു. വാഹന ഗതാഗതം പൂർണമായും നിലച്ചു

2:18 PM IST:

കനത്ത മഴയില്‍ തോട്ടില്‍  വീണു മധ്യവയസ്‌കൻ മരിച്ചു. കുഴിക്കൽ  സ്വദേശി ശില്‍പ നിവാസില്‍ പത്മനാഭൻ ആണ് മരിച്ചത്.

11:56 AM IST:

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.