നിയമസഭാ സമ്മേളനം തുടങ്ങി: ആകാംക്ഷയോടെ കേരളം
ഏറെ നിർണ്ണായകമാണ് ഇന്നത്തെ സഭാ സമ്മേളനം. അംഗബലത്തിന്‍റെ കരുത്തില്‍ യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാവുമെങ്കിലും , ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയചർച്ചകൾക്ക് വഴിവെക്കും.
തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ 20ാം സമ്മേളനത്തിന് തുടക്കമായി. സ്വർണ്ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഏറെ നിർണ്ണായകമാണ് ഇന്നത്തെ സഭാ സമ്മേളനം. അംഗബലത്തിന്‍റെ കരുത്തില്‍ യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാവുമെങ്കിലും , ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയചർച്ചകൾക്ക് വഴിവെക്കും.
ബിജെപി അംഗം ഒ രാജഗാപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീൽ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവശങ്കറിനെ പുറത്താക്കിയതിലൂടെ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന പ്രതിരോധമുയര്‍ത്തിയാവും എല്‍ഡിഎഫ് പ്രതിപക്ഷത്തെ നേരിടുക.