സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി തള്ളി. പരമ്പരാഗത ശൈലിയിൽ നിന്നുള്ള മാറ്റങ്ങൾ ചിലർക്ക് ചൊറിച്ചിലാണ്, അത് താൻ ആസ്വദിക്കുന്നു. തെറ്റുതിരുത്തലുകളെ 'യൂ ടേൺ' എന്ന് മാധ്യമങ്ങൾ ചിത്രീകരിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു
തിരുവനന്തപുരം: സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന് ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരമ്പരാഗതമായ ശൈലിയിൽ നിന്നും രീതികളിൽ നിന്നും മാറ്റം കൊണ്ടുവരുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടും ചൊറിച്ചിലും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് താൻ നന്നായിട്ട് ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഭരണപരമായ തീരുമാനങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരം തിരുത്തലുകളെ മാധ്യമങ്ങൾ വലിയ രീതിയിൽ 'യൂ ടേൺ' എന്ന് ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. നാടിന്റെ വികസനത്തിനായി പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

