ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്
തിരുവനന്തപുരം: ഡ്രെഡ്ജർ (dredger ) അഴിമതിക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് (jacob thomas) എതിരായ എഫ് ഐ ആർ (fir) ഹൈക്കോടതി റദ്ദാക്കി (kerala high court). ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.
ഡ്രെഡ്ജര്‍ വാങ്ങാന്‍ 8 കോടി ഭരണാനുമതി ഉണ്ടായിരുന്ന മിനിട്സ് 20 കോടിയാക്കി എന്നും എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടൊപ്പം ടെൻഡറിൽ ഒന്നാമതെത്തിയ ഇന്ത്യൻ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ആരോപണം ഉയർന്നു. ജേക്കബ് തോമസിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് വിജിലൻസ് കേസ് വന്നത്.
read more
ജേക്കബ് തോമസിനെതിരെ അഴിമതി കേസ്: വിജിലൻസ് കോടതിയിൽ എഫ്ഐആർ നല്‍കി
'കേരളത്തിലെ ബിജെപി പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോർട്ട് തേടി': ജേക്കബ് തോമസ്
ഐപിഎസുകാരനിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്ക്, ജേക്കബ് തോമസ് മനസ് തുറക്കുന്നു
