ആക്ഷേപഹാസ്യ പരിപാടികള്‍ക്കെതിരെ നിയമസഭയില്‍ ചര്‍ച്ച; പരിപാടികള്‍ നിര്‍ത്താന്‍ റൂളിങ് കൊണ്ടുവരണമെന്നാവശ്യം
ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികൾ നിർത്താൻ റൂളിങ് നൽകണമെന്ന ആവശ്യം സഭയില്‍ ഉയർന്നിരുന്നു.
തിരുവനന്തപുരം: നിയമസഭ ഒരുവർഷത്തിനകം സമ്പൂർണ ഡിജിറ്റലായി മാറുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. സഭയിലെ സാമാജികരുടെ ഇടപെടലുകൾ ജനങ്ങളിൽ എത്തിക്കാൻ സഭാ ടി.വി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാരേഖകളുടെ പ്രിന്റിങ്ങിനായി നിലവിൽ ഭീമമായ തുക ചെലവാകുന്നുണ്ട്. ഈ രേഖകൾ എത്രപേർ വായിക്കുന്നുണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഡിജിറ്റല്‍സംവിധാനത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സഭയിൽ നടക്കുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തുന്നില്ല. ഇതു പരിഹരിക്കാനാണ് സഭാ ടിവി തുടങ്ങുന്നത്. ചാനലുകളുടെ ടൈം സ്ളോട്ടുകൾ എടുത്താകും സഭാ ടി.വി.യുടെ സംപ്രേഷണം നടത്തുക. .
ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികൾ നിർത്താൻ റൂളിങ് നൽകണമെന്ന ആവശ്യം സഭയില്‍ ഉയർന്നിരുന്നു. കെ.മുരളീധരന്‍ ആയിരുന്നു ഇക്കാര്യം ഉന്നയിച്ചത്. ഇതു സംബന്ധിച്ച് സഭയിൽ ഗൗരവപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ശ്രീരാമകൃഷ്‍ണന്‍ പറഞ്ഞു.