തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തിരുവനന്തപുരത്തു പലയിടത്തും കോൺഗ്രസ് നേതൃത്വത്തിന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി ഓഫീസിനു മുന്നിലടക്കം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു സീറ്റ് വിറ്റു എന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയരുന്നത്. വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററികളിലുണ്ട്
- Home
- News
- Kerala News
- സംസ്ഥാനത്ത് ഇടത് തരംഗം: കനത്ത തോൽവി ഏറ്റുവാങ്ങി യുഡിഎഫ്; കോണ്‍ഗ്രസിൽ കലാപം ശക്തമാകുന്നു - LIVE
സംസ്ഥാനത്ത് ഇടത് തരംഗം: കനത്ത തോൽവി ഏറ്റുവാങ്ങി യുഡിഎഫ്; കോണ്‍ഗ്രസിൽ കലാപം ശക്തമാകുന്നു - LIVE

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു. മെഷീനുകള്‍ ടേബിളുകളിലേക്ക് മാറ്റി. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റുകളും പിന്നാലെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ ഫല സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു
കെപിസിസി ഓഫീസിന് മുന്നിലും നേതൃത്വത്തിനെതിരെ പോസ്റ്റർ
രാഹുലിനെ ധരിപ്പിക്കും, കലാപക്കൊടിയുമായി കെ സുധാകരൻ
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസിൽ കലാപക്കൊടി ഉയരുന്നു. കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ തന്നെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തി. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്‍റെ അഭാവം കെപിസിസിക്കുണ്ടെന്ന് പറഞ്ഞ സുധാകരൻ ദില്ലിയിൽ പോയി രാഹുൽ ഗാന്ധിയെ വിഷയങ്ങൾ ധരിപ്പിക്കുമെന്ന് പറഞ്ഞു. നേതാക്കൾക്ക് കഴിവ് ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ശുപാർശയ്ക്കും വ്യക്തിതാൽപര്യങ്ങൾക്കും അതീതമായ നേതൃനിര വേണമെന്നും അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടണമെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ പറഞ്ഞു.
വിമതനെ കൂടെ കൂട്ടി കൊച്ചി ഭരിക്കാൻ ഇടതുപക്ഷം
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അട്ടിമറിക്കുള്ള ഒരു സാധ്യത പൊലുമില്ലാതെ ഇടതുമുന്നണി കൊച്ചി കോര്‍പറേഷനിൽ അധികാരമേറും. കോണ്‍ഗ്രസ്, ലീഗ് വിമതരെ വശത്താക്കുന്നതില്‍ യുഡിഎഫ് വിജയിച്ചാൽ പോലും ഒരു സിപിഎം വിമതന്‍റെ പിന്തുണയോടെ ഇടതു മുന്നണിക്ക് ഭരിക്കാന്‍ കഴിയുമെന്നതാണ് സ്ഥിതി.
കോൺഗ്രസിൽ തിരുത്തലാവശ്യപ്പെട്ട് വിജയിച്ച വിമതൻ
പാലക്കാട് നഗരസഭ തോൽവിക്ക് പിന്നാലെ, കോൺഗ്രസിൽ തിരുത്തലാവശ്യപ്പെട്ട് വിജയിച്ച വിമതൻ. ബിജെപ്പിക്കെതിരായ ഭരണവിരുദ്ധ വികാരം ജനങ്ങളിലേക്കെത്തിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കോൺ്ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച ഭവദാസ്
തദ്ദേശ ഫലം വിലയിരുത്താൻ കോണ്‍ഗ്രസ് യോഗം ഇന്ന് ചേരും
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. തോൽവിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പ്രവർത്തകർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് അടക്കമുളളവർക്കെതിരെ യോഗത്തിൽ കടുത്ത വിമർശമുയർന്നേക്കും. രാവിലെ 11നാണ് യോഗം.
ഇടുക്കിയിലെ ഇടതു തരംഗത്തിൽ അന്തംവിട്ട് യുഡിഎഫ്
യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ഇടുക്കി ഇടത് തരംഗത്തിൽ ചുവന്നു. 10 സീറ്റുമായി ജില്ല പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 11 സീറ്റ് കിട്ടയിടത്ത് യുഡിഎഫ് നേടിയത് ആറ് സീറ്റുകൾ. ബ്ലോക്ക് പഞ്ചായത്തിലെ മേൽക്കൈയും യുഡിഎഫിന് നഷ്ടമായി. രണ്ടിൽ നിന്ന് നാലാക്കി ബ്ലോക്കുകളുടെ എണ്ണം എൽഡിഎഫ് ഉയർത്തി.
വിജയപരാജയങ്ങള്‍ നിര്‍ണയിച്ച 'വി ഫോർ കൊച്ചി'
കൊച്ചി കോർപ്പറേഷനിലെ വിജയ പരാജയങ്ങളെ നിർണയിക്കുന്നതിൽ വി ഫോർ കൊച്ചിയെന്ന ജനകീയ കൂട്ടായ്മ നിർണായക സ്വാധീനമാണ് ചെലുത്തിയത്. യുഡിഎഫിലെ പല പ്രമുഖരുടെയും വീഴ്ചകൾക്ക് കാരണമായത് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രൂപീകരിച്ച വി ഫോർ കൊച്ചിയുടെ സ്ഥാനാർത്ഥികൾ പിടിച്ച വോട്ടുകളാണെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ
കെഎസ്യു ജില്ലാ വൈസ് പ്രസിഡൻ്റ് ജെറി ബോസിന്റെ ഉൾപ്പെടെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജെറി ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥി കൂടിയായിരുന്നു ജെറിൽ ബോസ്.
കൊല്ലം കുരീപ്പുഴയിൽ ആർഎസ്എസ് നേതാവ് രതീഷിൻ്റെ വീടിന് നേരേ ആക്രമണം
വീടിൻ്റെ ചുറ്റുമതിലും, ഗേറ്റും വാഹനം ഉപയോഗിച്ച് ഇടിച്ച് തകർത്തു. ഗേറ്റും ജനൽ ചില്ലുകളും അടിച്ച് തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. വൈകുന്നേരമുണ്ടായ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനം ഉപയോഗിച്ച് ഗേറ്റും ചുറ്റുമതിലും തകർക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
കൊച്ചി കോർപ്പറേഷനിൽ വിമതർ നിർണ്ണായകം; ആർക്കും ഭൂരിപക്ഷമില്ല
കൊച്ചി നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. എൽഡിഎഫ് 34 സീറ്റും യുഡിഎഫ് 31 സീറ്റും സ്വന്തമാക്കി. മൂന്ന് യൂഡിഎഫ് വിമതരും ഒരു എൽഡിഎഫ് വിമതനും ജയിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്; 2015-ലെ 17 സിറ്റിങ് ബ്ലോക്കുകൾ നഷ്ടപ്പെടുത്തി യുഡിഎഫ്
ബ്ലോക്ക് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്; 2015-ലെ 17 സിറ്റിങ് ബ്ലോക്കുകൾ നഷ്ടപ്പെടുത്തി യുഡിഎഫ്
514 ഗ്രാമ പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം, 377 എണ്ണം യുഡിഎഫിന്; 2015-ലെയും 2020 -ലെയും അവസ്ഥ

സരിത നായർ ഉൾപ്പെടുന്ന തൊഴിൽ തട്ടിപ്പ് കേസ് ഒന്നാം പ്രതിക്ക് തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയം
സരിത എസ്. നായർ ഉൾപ്പെടുന്ന തൊഴിൽ തട്ടിപ്പ് കേസ് ഒന്നാം പ്രതിക്ക് തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ചു. ടി രതീഷ് ആണ് കുന്നത്തുനാട് പഞ്ചായത്തിലെ പാലിയോട് വാർഡിൽ വിജയിച്ചത്. സിപിഐ സ്ഥാനാർത്ഥിയായിരുന്നു. കേസിൽ പ്രതിയായ രതീഷിനെ പാർട്ടി പുറത്താക്കിയിരുന്നു.
ബത്തേരി നഗരസഭ 19-ാം ഡിവിഷനിൽ റീ പോളിംഗ് നടത്താൻ കളക്ടറുടെ ശുപാർശ
ബത്തേരി നഗരസഭാ 19ാം ഡിവിഷനിൽ യന്ത്രതകരാറിനെ തുടർന്ന് വോട്ട് എണ്ണാൻ കഴിഞ്ഞില്ല. റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് കളക്ടറുടെ ശുപാർശ.
കണിയാമ്പറ്റ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി
വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കബളക്കാട് ബിജെപി സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. 10 വാർഡിലെ സ്ഥാനാർത്ഥി ഷൈബയെ ആണ് വീടു കയറി ആക്രമിച്ചത്. ആഹ്ലാദ പ്രകടനത്തിനിടെയാണ് ആക്രമണം. പരിക്കേറ്റ ഷൈബ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തിരൂരങ്ങാടി നഗരസഭയിൽ വോട്ടെണ്ണൽ പൂർത്തിയാക്കാനായില്ല
34 ആം ഡിവിഷനിലെ വോട്ടിങ് യന്ത്രം തകരാറിലായി. മലപ്പുറത്ത് നിന്ന് പ്രത്യേക സംഘമെത്തിയിട്ടും തകരാർ പരിഹരിക്കാനായില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയതായി റിട്ടേണിങ് ഓഫിസർ.
ബിജെപി ഉദ്ദേശിച്ചപ്പോലെ നേട്ടമുണ്ടാക്കിയെന്ന് അവർ പോലും കണക്കാക്കുന്നില്ല: പിണറായി
ബിജെപി ഉദ്ദേശിച്ചപ്പോലെ നേട്ടമുണ്ടാക്കിയെന്ന് അവർ പോലും കണക്കാക്കുന്നില്ല. പക്ഷെ കോൺഗ്രസ് അത് പരിശോധിക്കണം. എതിർക്കേണ്ടതിനെ കോൺഗ്രസ് എതിർക്കുന്നില്ല. ഇന്ന് കോൺഗ്രസ് ആയവർക്ക് നാളെ ബിജെപിയാവാൻ മടിയില്ല എന്ന രീതി ഗൌരവമായി കോൺഗ്രസ് കാണണം. കേരളത്തിന്റെ അന്തരീക്ഷം നോക്കിയാൽ ബിജെപി വളർന്നിട്ടില്ല. തിരുവനന്തപുരത്തെ ഫലം ഉദാഹരണമാണ്. പ്രത്യേകമായി എന്തെങ്കിലും നേടിയെന്ന് പറയാൻ ബിജെപിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾക്ക് വിമർശനം; ഭാവനയിലൂടെ കഥ മെനയുന്നത് ഏറ്റുപിടിക്കരുതെന്ന് മുഖ്യമന്ത്രി
നാടിന് വികസനത്തിന് പകരം തെറ്റായ രീതി പിന്തുടർന്ന മാധ്യമങ്ങൾ ചിന്തിക്കണം. എൽഡിഎഫിനെ പിന്തുണക്കണമെന്ന് പറയുന്നില്ല.
ചെയ്ത കാര്യത്തെ കുറിച്ച് വിമർശനമുണ്ടായാൽ അത് തിരുത്താൻ വിമർശനം സഹായിക്കും. ചിലർ ഭാവനയിലൂടെ കഥ മെനയുന്നു. അത് ഏറ്റു പിടിക്കുന്നതിന് പകരം തങ്ങൾക്കു കൂടി ബോധ്യപ്പെടുന്നത് കൊടുക്കുന്നതല്ലേ നല്ലത്.
ഇത് ജനങ്ങൾ നൽകിയ ശിക്ഷ; യുഡിഎഫിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു: പിണറായി
എല്ലാ കാലത്തും യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും എൽഡിഎഫ് നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. യുഡിഎഫ് നേതാക്കളുടെ തട്ടകങ്ങളിൽ പോലും വിജയം കൈവരിച്ചു. യുഡിഎഫിനെ ഒരിക്കലും കൈവിടില്ലെന്ന് കരുതിയ പ്രദേശങ്ങളിൽ പോലും എൽഡിഎഫ് വിജയിച്ചു. ജനങ്ങൾ നൽകിയ ശിക്ഷയാണിത്. യുഡിഎഫിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. മതനിരപേക്ഷതയ്ക്കായി സന്ധിയില്ലാതെ പോരാടാൻ എൽഡിഎഫ് മാത്രമേയുള്ളൂവെന്ന് ജനം തിരിച്ചറിഞ്ഞു.
'യുഡിഎഫ് അപ്രസക്തം, ബിജെപി തകർന്നടിഞ്ഞില്ലേ?', ആഞ്ഞടിച്ച് മുഖ്യമന്ത്രി
വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പിനും സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. 2015ൽ ഏഴു ജില്ലാ പഞ്ചായത്തായിരുന്നു. ഇപ്പോൾ 11 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നു. 98 ബ്ലോക്ക് കിട്ടിയ സ്ഥാനത്ത് 108 ബ്ലോക്കായി. ആറിൽ അഞ്ച് കോർപറേഷൻ വിജയിച്ചുവെന്നും പിണറായി പറഞ്ഞു.
നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടി; എൽഡിഎഫ് വിജയത്തിൽ മുഖ്യമന്ത്രി
ദല്ലാൾമാർ കുപ്രചാരകർ, വലതുപക്ഷ വൈതാളികർ, പ്രത്യേക ലക്ഷ്യമായി നീങ്ങിയ കേന്ദ്ര ഏജൻസികൾ എന്നിവർക്ക് ജനങ്ങൾ ഉചിത മറുപടി നൽകി. യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രത്യക്ഷമായി. ബി ജെ പിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞു
