Asianet News MalayalamAsianet News Malayalam

മുസ്ലീം പ്രവര്‍ത്തകന്‍റെ കൊലപാതകം: മലപ്പുറം തീരദേശ മേഖലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

മുസ്ലീം പ്രവര്‍ത്തകന്‍റെ കൊലപാതകം. മലപ്പറം തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. മരിച്ചത് താനൂര്‍ സ്വദേശി ഇസ്ഹാഖ്. പിന്നില്‍ സിപിഎമ്മെന്ന് മുസ്ലീം ലീഗ് ഗൂഡാലോചനയെന്നും ലീഗ്. ഉന്നതതല അന്വേഷണം വേണമെന്നും ലീഗ്

Kerala: Muslim League worker hacked to death in Tanur
Author
Kerala, First Published Oct 25, 2019, 4:38 AM IST

താനൂര്‍: മുസ്ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹർത്താൽ. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെ ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍.ഇന്നലെ രാത്രിയാണ് താനൂര്‍ അഞ്ചുടിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റ് മരിച്ചത്.

തീരദേശ മേഖലയില്‍ രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് യു,ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.ഇന്നലെ രാത്രി ഏഴരയോടെയാണ് അഞ്ചുടിയിൽ വച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്.വീട്ടിൽ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് അഞ്ചംഗ സംഘം ഇസ്ഹാഖിനെ ആക്രമിച്ചത് ഗുരുതമായി പരിക്കേറ്റ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുസ്ലീം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ നിരവധി തവണ താനൂരിലും അഞ്ചുടിയിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ വൻ ഗൂഡാലോചനയുണ്ടെന്നാരോപിച്ച മുസ്ലീം ലീഗ് ഉന്നതതല അന്വേഷണവും ആവശ്യപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ്
ചെയ്യുന്നുണ്ട്.

Follow Us:
Download App:
  • android
  • ios