Asianet News MalayalamAsianet News Malayalam

കൊവിഡ് കൂട്ട പരിശോധനക്ക് എതിരെ കെജിഎംഒഎ; നടപടി അശാസ്ത്രീയമെന്ന് ആരോപണം

രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്പർക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർധിപ്പിക്കണം. മനുഷ്യവിഭവശേഷി വർധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു

kgmoa against mass covid test
Author
Thiruvananthapuram, First Published Apr 22, 2021, 10:33 AM IST

തിരുവനന്തപുരം: കൊവിഡ് കൂട്ട പരിശോധനക്ക് എതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന ആയ കെജിഎംഒഎ. കൂട്ട പരിശോധന അശാസ്ത്രീയമാണ്. ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കെജിഎംഒഎ വിമർശിക്കുന്നു.

ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ  ലക്ഷ്യം തകർക്കുകയാണ്. രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്പർക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർധിപ്പിക്കണം. മനുഷ്യവിഭവശേഷി വർധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന  ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. 

അതേസമയം, മെഡിക്കൽ പരീക്ഷകൾ മാറ്റി വെക്കരുത് എന്ന് ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടാ കോൾ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടി വച്ചാൽ ജൂനിയർ ഡോക്ടർമാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വോട്ടെണ്ണൽ ദിവസം കർഫ്യൂ പ്രഖ്യാപിക്കണം.വാക്സിനേഷൻ പരമാവധി വേഗത്തിൽ പരമാവധി ആളുകളിലേക്ക് എത്തിക്കണം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പ്രോട്ടോക്കോൾ പാലിച്ച് നടത്തണം. തടങ്ങി വച്ച പരീക്ഷകൾ നിർത്തേണ്ട. വിദ്യാർത്ഥികളുടെ ഭാവിയുടെ പ്രശ്നമാണ് അതെന്നും ഐഎംഎ അഭിപ്രായപ്പെട്ടു. 

Read Also: മിക്ക സ്വകാര്യ ആശുപത്രികളും സർക്കാർ ഇൻഷൂറൻസിന് പുറത്ത്, സാധാരണക്കാരൻ എന്ത് ചെയ്യും?...

 

Follow Us:
Download App:
  • android
  • ios