ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ലോകായുക്ത വിധി പുനപരിശോധിക്കാൻ ഭരണകക്ഷിക്ക് അധികാരം നൽകുന്ന ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവമാണ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമർശനമുയർന്നു. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.
ലോകായുക്ത നിയമഭേദഗതിക്ക് പിന്നാലെ സഭയിൽ നടന്നത്
വിഡി സതീശൻ - ലോകായുക്ത നിയമത്തിലെ കാതലായ പതിനാലാം ഭാഗമാണ് ഭേദഗതിയിലൂടെ സർക്കാർ മാറ്റുന്നത്. ലോകയുക്ത വിധി സർക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജൂഡീഷ്യറിക്ക് മേലുള്ള കടന്നു കയറ്റമാണ്. ജുഡീഷ്യരിയുടെ അധികാരം എക്സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിത്. ഭേദഗതി സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധം. ജുഡീഷ്യൽ സംവിധാനത്തിൻ്റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയും. ജൂഡീഷ്യറിയുടെ കണ്ടെത്തൽ തള്ളാൻ ഉള്ള അധികാരമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിൻ്റെ ലംഘനമാണ് ഈ നിയമഭേദഗതി. ഇങ്ങനെയണെങ്കിൽ ഹൈക്കോടതിക്കുള്ള അധാികാരം കൂടി സർക്കാരിനെടുക്കാം. നിയമഭേദഗതിയെ പിന്താങ്ങിയ സിപിഐ മന്ത്രിമാർ ഇ.ചന്ദ്രശേഖരൻ നായരുടെ പ്രസംഗം വായിച്ചു നോക്കണം. നിങ്ങൾ തമ്മിലുണ്ടായ സെറ്റിൽമെൻ്റ് എന്താണെന്ന് അറിയില്ല. പക്ഷെ ഇത് ദൌർഭാഗ്യകരമാണ്.
നിയമമന്ത്രി പി.രാജീവ് - ലോകയുക്ത ഏതിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാനം. ലോകയുക്ത ഒരു ജുഡീഷ്യൽ ബോഡിയല്ല, അതൊരു അന്വേഷണസംവിധാനം മാത്രമാണ്.
വിഡി സതീശൻ - അഴിമതി തടയാനല്ലേ ലോകായുക്ത രൂപീകരിച്ചത്? ഭരണഘടന വായിച്ചു നോക്കിയാൽ മതി. അന്വേഷണത്തിനും പരാതികൾ പരിശോധിക്കാനുമുള്ള അധികാരങ്ങളുമാണ് ലോകായുക്തക്ക് നൽകിയിരിക്കുന്നത്. ആമുഖത്തിൽ തന്നെ അക്കാര്യം പറയുന്നുണ്ട്. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ കേസിൽ ശിക്ഷ വിധിക്കുന്നത് എങ്ങനെയാണ് ? ലോകത്തെവിടെയും ഇല്ലാത്ത വ്യവസ്ഥയാണ് അത്. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണയെ മറികടക്കുന്നതാണ്. അൾട്രാ വയലേഷൻ ഓഫ്കോൺസ്ട്ടിട്യൂഷൻ.ആണ് ഈ നിയമം. പുതിയ ഭേദഗതി ലോക്പാൽ നിയമവുമായി യോജിക്കുന്ന തരത്തിലുള്ളതാണ്.
വിഡി സതീശൻ - ഇതേ നിയമസഭ പാസാക്കിയ നിയമം തന്നെ ഭരണഘടനാഭവിരുദ്ധം എന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. നിയമസഭ ഒരിക്കൽ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധം എന്ന് പറയാൻ നിയമ മന്ത്രിക്ക് അധികാരമില്ല
പി.രാജീവ് - അതു ശരിയല്ല, നിയമസഭ പാസ്സാക്കിയ നിയമത്തിൽ തൊടാനെ പറ്റില്ല എന്നില്ല. ഈ നിയമം കൊണ്ട് വരുമ്പോൾ ലോക്പാൽ ഇല്ല. ബില്ലിലെ വ്യവസ്ഥകളിൽ സഭക്ക് മാറ്റം വരുത്താം.
കെകെ ശൈലജ - നിലവിലെ ലോകയുക്ത നിയമം കുറ്റാരോപിതനു സ്വന്തം ഭാഗം പറയാൻ അവസരം നൽകുന്നതല്ല
കെടി ജലീൽ - സാധാരണ പൗരന് ലഭിക്കേണ്ട നീതി തനിക്ക് ലോകായുക്ത നിഷേധിച്ചു. തൻ്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല. ബന്ധു നിയമന കേസിൽ ലോകയുക്തയുടെ നടപടിയുണ്ടായത് അതിവേഗത്തിലാണ്. വേണ്ട നിയമോപദേശം തേടിയ ശേഷമാണ് ലോകായുക്താ ഭേദഗതി ബില്ലുമായി സർക്കാർ വന്നിരിക്കുന്നത്. നിരാകരിക്കാൻ കൂടി ഉള്ള സ്വാതന്ത്ര്യം കൂടി വേണം. 1975ൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യാൻ ഇന്ദിരഗാന്ധി ശ്രമിച്ച ചരിത്രമുണ്ട്.
മാത്യു കുഴൽനാടൻ - ലോകയുക്തയെ തകർക്കാൻ ഭരണ ഘടനയെ കൂട്ട് പിടിക്കരുത്. ലോകയുക്ത നിയമം ഭരണ ഘടനാ വിരുദ്ധം എന്ന് എന്ത് കൊണ്ട് ജലീൽ കേസിൽ സർക്കാർ പറഞ്ഞില്ല ? അറിവും യോഗ്യതയും ഇല്ലാത്തവരെ ലോകായുക്തയ്ക്ക് മുകളിൽ പരിശീധനയ്ക്ക് കൊണ്ട് വരുന്നുണ്ട്. ഭരണ ഘടനാ വിരുദ്ധം എന്ന് ഇപ്പോൾ നിയമ മന്ത്രി പറയുന്ന ലോകയുക്ത നിയമത്തെ നേരത്തെ പിണറായി ഒരുപാട് പുകഴ്ത്തിയതാണ്. ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊരു ഭയം ഈ നിയമത്തെ... മടിയിൽ കനമുള്ളത് കൊണ്ടുള്ള പേടിയാണ്. യെദിരൂയപ്പയുടെ അവസ്ഥയാണ് മുഖ്യമന്ത്രിക്ക്. അദ്ദേഹം കേസുകൾ സ്വപ്നം കാണുന്നു. നിങ്ങൾ ഒറ്റുകൊടുക്കുന്നത് നിങ്ങളുടെ പഴയ നേതാവിനെയാണ്.
പി.രാജീവ് - അധികാരിക നിയമ വ്യവസ്ഥ എന്ന് പേരിൽ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നു. നിയമത്തിന്റെ ചില വ്യവസ്ഥകൾ വരുന്നത് കൊണ്ട് മാത്രം ഒരു സമിതി ക്ക് ജുഡീഷ്യൽ അധികാരം വരില്ല. ലോക് പാലിനും ജുഡീഷ്യൽ പദവിയില്ല. നിയമസഭ അതിൻ്റെ ദൗത്യം നിർവഹിക്കുകയാണ് ഇവിടെ. ഇത് ശക്തമായ നിയമസഭയണ്. യുപിഎ കൊണ്ടുവന്ന ലോക്പാൽ നിയമത്തിലെ വ്യവസ്ഥയാണ് ലോകായുക്ത നിയമഭേദഗതി,. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ആണ് ഭരണ ഘടനാ വിരുദ്ധം. നിയമത്തിലെ ഒരു ഭാഗം തെറ്റാണെന്ന് കണ്ടെത്തിയാൽ അത് തിരുത്താൻ അധികാരം ഉണ്ട്, ലോകപാലിനു ശിക്ഷ വിധിക്കാൻ അധികാരമില്ല. സംശയത്തിന്റെ കണിക പോലും രൂപപ്പെടാൻ ഇടവരാതെ രാജി വെയ്ക്കുന്ന ധാർമികതയാണ് ഇടതു പക്ഷത്തിൻ്റേത്. സജി ചെറിയാൻ്റെ രാജിക്ക് ഏതെങ്കിലും കോടതി ഇടപെടേണ്ടി വന്നോ? അന്വേഷണം നടത്തുന്ന ആൾ തന്നെ വിധി പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്ത രീതിയാണ്. സെക്ഷൻ 11/2 പ്രകാരം ജൂദീഷ്യൽ അധികാരം കൂടി നൽകുന്നു
