പറവൂര്‍ ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

പറവൂര്‍: മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് രണ്ടംഗ സംഘത്തിൻ്റെ മര്‍ദ്ദനമേറ്റ് മരിച്ചു. എറണാകുളം പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാർ ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. 

ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. വിമൽ കുമാറിൻ്റെ വീടിന് മുൻപിലൂടെ കടന്നു പോയ ഒരു ബൈക്ക് ഇന്ന് അപകടത്തിൽപ്പെട്ടിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന വിമൽകുമാറിൻ്റെ മകനും സുഹൃത്തും ഇവരെ സഹായിക്കുകയും രണ്ട് പേരേയും ബൈക്കിൽ കേറ്റി വിടുകയും ചെയ്തു. എന്നാൽ അൽപസമയത്തിനകം ബൈക്കിൽ പോയ യുവാവ് തിരിച്ചെത്തി വിമൽ കുമാറിൻ്റെ മകനേയും സുഹൃത്തിനേയും മര്‍ദ്ദിച്ചു. ആക്രമണം തടയാനെത്തിയ വിമൽ കുമാറിനും മര്‍ദ്ദനമേറ്റു. 

അടിയേറ്റ് കുഴഞ്ഞു വീണ വിമൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ആലങ്ങോട് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് ലഹരിസംഘങ്ങൾ സജീവമാണെന്നും യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ ആക്രമണം നടന്നതെന്നും നാട്ടുകാര്‍ പറയുന്നു. ബൈക്കിലെത്തിയവരെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകി; വിദ്യാർഥി ആത്മഹത്യ ചെയ്തു

കുരുക്ഷേത്ര (ഹരിയാന): കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകിയതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ട് ദിവസമായി കാണാതായ 23 കാരന്റെ മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കനാലിൽ നിന്ന് കണ്ടെത്തി. ഷഹബാദ് സബ് ഡിവിഷനിലെ ഗൂർഖ ഗ്രാമത്തിൽ നിന്നുള്ള വികേഷ് സൈനി എന്ന ദീപക് ആണ് മരിച്ചത്. വിദ്യാർഥിയുടെ വിസ വ്യാഴാഴ്ച വന്നിരുന്നു. എന്നാൽ വിദ്യാർഥിയെ കാണാതായതിനാൽ വിസ വന്ന വിവരം അവനെ അറിയിക്കാൻ കഴിഞ്ഞില്ല. സ്റ്റുഡന്റ് വിസ ലഭിച്ചിട്ടില്ലാത്തതിനാൽ മനംനൊന്ത് ജൻസ ടൗണിനടുത്തുള്ള കനാലിലേക്ക് ചാടി ആത്മഹത്യ ചെയ്തതായി പൊലീസ് സംശയിക്കുന്നു. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വികേഷ് കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ബന്ധു പറഞ്ഞു. അച്ഛന് സർക്കാർ ജോലിയാണെന്നാണ് വിവരം. 

വ്യാഴാഴ്‌ച വിസ വന്നു. പക്ഷേ അപ്പോഴേക്കും അവനെ കാണാതായിരുന്നു. കാനഡയിലേക്കുള്ള സുഹൃത്തിന്റെ വിസ വന്നതുമുതൽ അയാൾ അസ്വസ്ഥനായിരുന്നു. എന്നാൽ വികേഷിന്റെ വിസ വൈകി. കുടുംബവും ഇയാളെ കാനഡയിലേക്ക് അയയ്ക്കാൻ ആഗ്രഹിച്ചെന്ന് ഗൂർഖ ഗ്രാമത്തിലെ മുൻ സർപഞ്ചും കുടുംബസുഹൃത്തുമായ ഗുർനാം സിംഗ് പറഞ്ഞു. 

വ്യാഴാഴ്‌ച നടത്തിയ തിരച്ചിലിനിടെ നർവാന ബ്രാഞ്ച് കനാലിൽ വീട്ടുകാരാണ് ഇയാളുടെ ചെരുപ്പും ബൈക്കും കണ്ടത്. തുടർന്ന് മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി ഏരിയ പോലീസ് ഇൻചാർജ് രാജ്പാൽ സിംഗ് പറഞ്ഞു. 

മകനെ ലഹരിസംഘം ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് അടിയേറ്റ് മരിച്ചു