പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി 68 കാരി. കുത്തിവെപ്പിനിടെ ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി ഒരു വർഷത്തോളം വേദന അനുഭവിച്ചെന്ന് പരാതി.
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുമായി തുടർന്നു. ആറന്മുള സ്വദേശിയായ 68 കാരി വത്സലയാണ് ചികിത്സ പിഴവിന് ഇരയാത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തെങ്കിലും മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്ന് വത്സല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Add Asianetnews as a Preferred Source


