പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ്. ലീഗ് അണികൾക്കും, മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് ലീഗ് നേതൃത്വത്തിന് തലവേദന.

തിരുവനന്തപുരം: പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ്. ലീഗ് അണികൾക്കും, മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് ലീഗ് നേതൃത്വത്തിന് തലവേദന. പദ്ധതിയിൽ നിന്ന് പിന്മാറാൻ നിയമപരമായി കഴിയില്ലെന്നതാണ് ന്യായീകരണം. സ്കൂളുകളും സിലബസും സംസ്ഥാനത്തിന് തീരുമാനിക്കാനാകണം എന്ന് ഉപാധി വയ്ക്കാൻ ഒരുങ്ങുകയാണ് കേരളം. അതേസമയം, ബുധനാഴ്ച മന്ത്രിസഭ ഉപസമിതി യോഗം നടക്കും.

പി എം ശ്രീ തുടരുമെന്ന കഴിഞ്ഞ ദിവസത്തെ യുഡിഎഫ് കൺവീനറുടെ പ്രസ്താവനയിലാണ് ലീഗിന് അസംതൃപ്തി. മൂന്നംഗ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് നൽകാതിരിക്കെ കൺവീനർ തീരുമാനം പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് ലീഗ് അഭിപ്രായപ്പെട്ടു. യുഡിഎഫ് യോഗത്തിൽ ഫോർവേഡ് ബ്ലോക്ക് ഈ വിഷയം ഉന്നയിച്ചെങ്കിലും ആലോചിക്കാം എന്ന് മാത്രമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. യുഡിഎഫ് നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ അന്തിമ ചർച്ച നടക്കാതെയാണ് തീരുമാനം പ്രഖ്യാപിച്ചത് എന്നും ലീഗ് നേതൃത്വം പറയുന്നു.

ഒരിക്കൽ ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാന സർക്കാർ. പദ്ധതി നടപ്പാക്കുമ്പോൾ എന്തെല്ലാം ഇളവുകൾ ആവശ്യപ്പെടണമെന്ന കാര്യത്തിൽ മന്ത്രിസഭ ഉപസമിതി തീരുമാനം എടുക്കും. അതേ സമയം പദ്ധതിയെച്ചൊല്ലി യുഡിഎഫിനുള്ളിലും പ്രശ്നങ്ങൾ ഉരുണ്ടുകൂടുകയാണ്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News