നങ്ങൾക്കിടയിൽ സ്പർദ്ധയും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലെ പുതിയ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്നും ലീഗ് കുറ്റപ്പെടുത്തി.

മലപ്പുറം : ഏക സിവിൽ കോഡിൽ നിയമ കമ്മീഷന് മറുപടി നൽകി മുസ്‌ലിംലീഗ്. ജനങ്ങൾക്കിടയിൽ സ്പർദ്ധയും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലെ പുതിയ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്നും ലീഗ് കുറ്റപ്പെടുത്തി. 

ഏക സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണ്. 1937 ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം പിന്തുടരാമെന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവർക്കെല്ലാം ശരീഅത്ത് നിയമം ബാധകമാണെന്നും അല്ലാത്തവർക്ക് മറ്റു നിയമങ്ങൾ പിന്തുടരാമെന്നും അംബേദ്കർ വിശദീകരിക്കുന്നു. ആ വിശദീകരണത്തിലൂടെ ശരീഅത്ത് നിയമം ആഗ്രഹിക്കുന്നവർക്ക് അതിന് തടസമാകുന്ന തരത്തിൽ ഏകീകൃത സിവിൽകോഡ് ഉണ്ടാകില്ലെന്ന ഉറപ്പാണ് നൽകുന്നതെന്നും കത്തിലുണ്ട്. 

അതേ സമയം, സിവിൽ കോഡ് പാർലമെന്റിൽ വന്നാൽ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ലീഗ് ഉന്നയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസ്‌ എതിർക്കും. അത് തന്നെയാണ് അവരുടെ നിലപാട്.
കേരളത്തിലെ സെമിനാറുകളുടെ പേരിൽ തർക്കമാവശ്യമില്ല. ഇത് ഒരു ദേശീയ പ്രശ്നം ആണ്. ഏക സിവിൽ കോഡിനെ ആ രീതിയിൽ സമീപിക്കണം. മാധ്യമാ സ്വാതന്ത്ര്യത്തിന്റെ പേരിൽ ചില ഓൺലൈൻ ചാനലുകൾ വർഗീയത പറയുന്നു.
അവർ വർഗീയത മാത്രം പ്രചരിപ്പിക്കുന്നു. അവരെ എല്ലാ കാലവും ലീഗ് എതിർക്കും. മുഖ്യധാര മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. 

കൈക്കൂലി, പിടിയിലായ ഡോക്ടർക്കെതിരെ നേരത്തയും പരാതി; വീട്ടിൽ നിന്ന് പിടിച്ചത് 15 ലക്ഷം രൂപ; ഇഡി അന്വേഷിക്കും

ഏക സിവില്‍ കോഡ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയായിരിക്കുകയാണ്. വിഷയം കേരളത്തിലും മുന്നണികൾക്കിടയിൽ രാഷ്ട്രീയപരമായും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. എന്നാൽ ക്ഷണം ലീഗ് നിരസിച്ചു. യുഡിഎഫ് മുന്നണിയിലിരിക്കെ, കോൺഗ്രസിനെ ക്ഷണിക്കാതെ സിപിഎം, ലീഗിനെ മാത്രം ക്ഷണിച്ചതിൽ രാഷ്ട്രീയം വിലയിരുത്തിലാണ് ക്ഷണം നിരസിച്ചത്.

വിദ്യ സമർപ്പിച്ച വ്യാജരേഖ കണ്ടെടുത്തു; ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത് ഗൂഗിളിൻ്റെ സഹായത്തോടെ