Asianet News MalayalamAsianet News Malayalam

ടയറുകൊണ്ട് ഇരിപ്പിടമൊരുക്കി, പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു ബസ് സ്റ്റോപ്പ്; ലോക്ക് ഡൗൺ കാലത്തെ വേറിട്ട ആശയം

കൊച്ചിയിലെ തൃപ്പൂണിത്തുറയിൽ പാവക്കുളം ക്ഷേത്രത്തിന് സമീപത്ത് ഉപയോ​ഗശൂന്യമെന്ന്  ഉറപ്പിച്ച് വലിച്ചറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ.

new bus waiting shed by plastic bottles
Author
Kochi, First Published Jun 14, 2020, 11:54 AM IST

കൊച്ചി: ലോക്ഡൗണിലെ ഒഴിവു വേള നാടിന് വേണ്ടി ഉപയോഗിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് തൃപ്പൂണിത്തുറ പാവംകുളങ്ങരയിലെ ബിഎസ്ബി ക്ലബിലെ അം​ഗങ്ങളായ ഒരു കൂട്ടം യുവാക്കൾ. നാം നേരിടുന്ന വലിയൊരു പരിസ്ഥിതി പ്രതിസന്ധികളിലൊന്നിനെ ഉപയോ​ഗപ്രദമായി രീതിയിൽ മാറ്റിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും നിത്യജീവിതത്തിൽ പ്ലാസ്റ്റികും അവയുടെ ഉത്പന്നങ്ങളും നമുക്കൊപ്പമുണ്ടാകും. നമ്മുടെയൊക്കെ വീടിന്റെ പരിസരത്തും പാതയോരങ്ങളിലും വലിച്ചറിഞ്ഞിരിക്കുന്നവ ധാരാളം  പ്ലാസ്റ്റിക് കുപ്പികളുണ്ടാകും. പ്ലാസ്റ്റിക് വിമുക്ത കേരളമെന്ന സ്വപ്നത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഈ കുപ്പികൾ. ഇവ ശേഖരിച്ചാൽ തന്നെ എന്തുചെയ്യും എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്. 

എന്നാൽ‌ അതേ വെയ്സ്റ്റ് കുപ്പികൾ നാടിന് ഗുണകരമായി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. കൊച്ചിയിലെ തൃപ്പൂണിത്തുറയിൽ പാവക്കുളം ക്ഷേത്രത്തിന് സമീപത്ത് ഉപയോ​ഗശൂന്യമെന്ന്  ഉറപ്പിച്ച് വലിച്ചറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. വേറിട്ട ആശയം നടപ്പിലാക്കാൻ ചെലവഴിക്കേണ്ടി വന്നത് 14000 രൂപ മാത്രം. ഈ നിർമ്മാണത്തിനായി ശേഖരിച്ചത് 650ത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ.

കിണർ സ്റ്റോപെന്ന് പേരൊക്കെ ഉണ്ട്. എന്നാൽ മഴയത്തും, വെയിലത്തും ഒന്ന് കയറി നിൽക്കാൻ ഒരു കാത്തിരിപ്പ് കേന്ദ്രമില്ല. ഈ പ്രശ്നം പരിഹരിക്കാൻ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ തന്നെ മുന്നിട്ടിറങ്ങി. നാട്ടിൽ കിട്ടിയ പ്ലാസ്റ്റിക് കുപ്പികൾ ടം​ഗീസ് കൊണ്ട് കോർത്ത് അടുക്കി വെച്ചു, നിലത്ത് ടൈല് വിരിച്ചു. മേൽക്കൂര മറക്കാൻ ഷീറ്റ് ഉപയോഗിച്ചു. ചിലവ് വെറും 14,000 രൂപ മാത്രം. ഗുണം രണ്ടാണ്.കാത്തിരിപ്പ് കേന്ദ്രം മാത്രമല്ല പരിസരത്തെ പ്ലാസ്കിക് കുപ്പികളും ഒറ്റയടിക്ക് അപ്രത്യക്ഷമായി. 

Follow Us:
Download App:
  • android
  • ios