സുപ്രീം കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതോടെ റാം കീഴടങ്ങിയേക്കുമെന്ന് സൂചന.

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഡോക്ടർ എം കെ റാം ആന്ധ്രാ പ്രദേശിൽ തന്നെയാണ് ഒളിവിൽ തുടരുന്നതെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണ സംഘം. സുപ്രീം കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതോടെ റാം കീഴടങ്ങിയേക്കുമെന്ന് സൂചന. അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രയിൽ തുടരുകയാണ്. ക്രൈംബ്രാഞ്ചിലെ കൂടുതൽ ഉദ്യോഗസ്ഥർ ഉടൻ ആന്ധ്രക്ക് തിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോളേജിലെ പാത്തോളജി വിഭാഗം മുൻ മേധാവിയും അധ്യാപകനുമായ ഡോ. എം.കെ. റാം അടക്കമുള്ളവർ നിതിനെ സഹപാഠികളുടെ മുന്നിൽ വച്ച് ജാതിപരമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിരുന്നതായും, അതിനെ തുടർന്ന് ലോൺ ആപ്പ് ഏജന്റുമാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പ്രിൻസിപ്പലിന്റെ ഓഫീസിൽ വിളിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.