ഡിജിപിക്കെതിരെ ചെന്നിത്തല; 'ബെഹ്റ എല്ലാ അർഥത്തിലും തരം താഴ്ന്നുകൊണ്ടിരിക്കുന്നു'
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തിയ ഡിജിപിയാണ് നിലവിലുള്ളത്. അക്കൗണ്ടന്റെ ജനറലിന്റെ റിപ്പോർട്ടിൽ ഡിജിപിയുടെ അഴിമതികൾ വ്യക്തമായി പറയുന്നതുകൊണ്ടാണ് സർക്കാർ ആ റിപ്പോർട്ട് കോൾഡ് സ്റ്റോറേജിൽ വച്ചിട്ടുള്ളത്.
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ അർഥത്തിലും തരം താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലാണ് ചെന്നിത്തല ഡിജിപിക്കെതിരേ രംഗത്തെത്തിയത്.
സർക്കാർ നിർദ്ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാൻ തയാറാകുന്ന ഡിജിപിയാണ് കേരളത്തിലേത്. സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും തുറന്നുകാട്ടുന്ന പ്രതിപക്ഷ എംഎൽഎമാർക്കും നേതാക്കൾക്കുമെതിരെ കള്ളക്കേസെടുക്കാൻ ഡിജിപി തന്നെ മുൻ കൈ എടുക്കുന്നു. ഇത്തരം നടപടി അവസാനിപ്പിക്കാൻ ഡിജിപി തയാറാകണം.
യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ബെഹ്റയുടെ എല്ലാ കള്ളത്തരങ്ങളും അഴിമതിയും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കും. പലതരം പർച്ചേസിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുന്ന ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനു പ്രത്യുപകരമായിട്ടാണ് പി.ടി.തോമസ്, കെ.എം.ഷാജി തുടങ്ങിയ എംഎൽഎമാർക്കും മറ്റു നിരവധി നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കാരണം. വി.ഡി.സതീശൻ എംഎൽഎയ്ക്കെതിരേയും കേസുമായി വരാൻ ഇതാണ് കാരണം.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തിയ ഡിജിപിയാണ് നിലവിലുള്ളത്. അക്കൗണ്ടന്റെ ജനറലിന്റെ റിപ്പോർട്ടിൽ ഡിജിപിയുടെ അഴിമതികൾ വ്യക്തമായി പറയുന്നതുകൊണ്ടാണ് സർക്കാർ ആ റിപ്പോർട്ട് കോൾഡ് സ്റ്റോറേജിൽ വച്ചിട്ടുള്ളത്.
കള്ളക്കേസുകൾ എടുത്ത് എൽഡിഎഫ് സർക്കാറിനെതിരേയുള്ള യുഡിഎഫിന്റെ പോരാട്ടം പിന്നോട്ടു കൊണ്ടുപോകാം എന്നുള്ളത് വ്യാമോഹമാണ്. സർക്കാരിന് വേണ്ടി എന്ത് അഴിമതിയും നടത്തുന്ന ഡിജിപിയെ നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സർക്കാർ നിർദ്ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാൻ തയ്യാറാകുന്ന ഡിജിപി യാണ് ഇന്ന് കേരളത്തിലുള്ളത്. കേരളത്തിലെ...
Posted by Ramesh Chennithala on Monday, 2 November 2020