മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ
തിരുവനന്തപുരം: നിരക്ക് വര്‍ധന (fair charger hike)ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ(private bus) അനിശ്ചിതകാല പണിമുടക്ക് തുടങ്ങി(indefinite strike). പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. കൂടുതൽ കെ എസ് ആർ ടി സികൾ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വലിയ തോതിൽ സർവീസ് തുടങ്ങിയിട്ടില്ല.
മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്.
ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും സമരം ബാധിച്ചിട്ടുണ്ട് .ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്
പാലക്കാട് ജില്ലയിൽ KSRTC 14 അധിക സർവീസുകൾ നടത്തുന്നുണ്ട്. ഇന്ന് ആകെ 163 സർവീസുകളാണ് അയക്കുന്നത്. തിരക്ക് കൂടുതലുള്ള മേഖലകളിലേക്ക് കൂടുതൽ ബസ്സുകൾ അയക്കാനാണ് തീരുമാനം. അതേസമയം കോഴിക്കോട് കെഎസ്ആർടിസി അധിക സർവീസ് നടത്തില്ല. ജീവനക്കാരും ബസുകളും കുറവെന്ന് ഉദ്യോഗസ്ഥർ , ബസുകൾ ആവശ്യമെങ്കിൽ റീഷെഡ്യുൾ ചെയ്യും, ഇതോടെ യാത്രാ ക്ലേശം രൂക്ഷമാകും എന്നുറപ്പായി
എറണാകുളം ജില്ലയിൽ കെഎസ്ആർടിസി അധിക സർവീസ് നടത്തുന്ന കാര്യം തീരുമാനമായിട്ടില്ല. തിരക്ക് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അധിക സർവീസ് നടത്തുന്നതും റീ ഷെഡ്യൂൾ ചെയ്യുന്നതും പരിഗണിക്കുംഓപ്പറേറ്റിങ് ജീവനക്കാരുടെ അവധി നിയന്ത്രിച്ച് വേണമെങ്കിൽ കൂടുതൽ സർവീസ് നടത്താനുള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്
കണ്ണൂരിൽ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ലാത്തത് ജനത്തെ ഏറെ ബാധിച്ചിട്ടുണ്ട്. KSRTC അധിക സർവീസും നടത്തില്ല. കോട്ടയം ജില്ലയിലും പണിമുടക്ക് പൂർണമാണ്.. സ്വകാര്യ ബസുകൾ ഒന്നും നിരത്തിൽ ഇല്ല.. ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി. നിലവിൽ അധിക സർവീസുകൾ നടത്തുന്നില്ല..തിരക്ക് പരിശോധിച്ചശേഷം മാത്രമേ കൂടുതൽ സർവീസുകൾ നടത്തണോ എന്ന് തീരുമാനിക്കു.
ഹ്രസ്വദൂര യാത്രകൾക്കായി സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന കോട്ടയം ജില്ലയിൽ യാത്രാക്ലേശം വരും മണിക്കൂറുകളിൽ കൂടാനാണ് സാധ്യത.. അങ്ങനെ സംഭവിച്ചാൽ അധിക സർവീസുകൾ നടത്താനായി കെഎസ്ആർടിസി തയ്യാറെടുക്കുന്നുണ്ട്
അതേസമയം തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം
മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുകയാണ്.
വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർധന സാധാരണക്കാർക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർധനയിൽ എൽ ഡി എഫി ന്‍റെ അനുമതിയും വൈകുകയാണ്. വരും ദിവസങ്ങളിൽ ഓട്ടോ ടാക്സി പണി മുടക്കും തുടങ്ങിയേക്കും
വർധന തത്വത്തിൽ അംഗീകരിച്ചതാണ്, സമ്മർദപ്പെടുത്താമെന്ന് കരുതണ്ട; കെഎസ്ആർടിസി സർവീസ് കൂട്ടും -ഗതാഗതമന്ത്രി
തിരുവനന്തപുരം: സർക്കാരിനെ സമ്മർദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ്,ഓട്ടോ ടാക്സി പണിമുടക്കുമായി മുന്നോട്ട് പോയാൽ കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും.
ചാർജ് വർധന സർക്കാർ അംഗീകരിച്ചതാണ്. അത് എപ്പോൾ എങ്ങനെ വേണം എന്നതിൽ ചർച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സർക്കാരിനെ സമ്മർദപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
