Asianet News MalayalamAsianet News Malayalam

കിഫ്ബി സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ചെന്നിത്തലയുടെ മറുപടി

കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ല. ധനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത് തെറ്റായിപ്പോയി. ജനങ്ങൾ സർക്കാരിനെ അട്ടിമറിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ramesh chennithala reaction to cm pinarayi statement on kifb cag report
Author
Thiruvananthapuram, First Published Nov 25, 2020, 12:16 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കിഫ്ബിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ല. ധനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത് തെറ്റായിപ്പോയി. ജനങ്ങൾ സർക്കാരിനെ അട്ടിമറിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ആര് സർക്കാരിനെ അട്ടിമറിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനങ്ങളാണ് സർക്കാരിനെ അട്ടിമറിക്കാൻ പോകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങൾ സർക്കാരിനെ അട്ടിമറിക്കും. ചെന്നിത്തല പറഞ്ഞു. 

കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് കിഫ്ബിക്കെതിരെ ഇ്പപോൾ നടക്കുന്ന നീക്കങ്ങൾ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് കിഫ്ബി. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. ചില വാദങ്ങൾ ചിലർ ഉയർത്താൻ ശ്രമിക്കുന്നു. ധനകാര്യ മന്ത്രി വിശദമായി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ആവർത്തിച്ച് പറയാനുള്ളത്, കിഫ്ബിയെ തകർക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ല. കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണത്. സാധാരണ കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ ഉണ്ടാകാറില്ല. അങ്ങിനെ ഉണ്ടായത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെയും സർക്കാരിനെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങുന്ന പ്രശ്നമേയില്ല.

കിഫ്ബി ഈ എൽഡിഎഫ് സർക്കാർ സ്ഥാപിച്ചതല്ല. 1999 ൽ അന്നത്തെ ഇടത് സർക്കാരാണ് ഇത് സ്ഥാപിച്ചത്. അന്ന് മുതൽ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. ഒരു തവണ ഇടത് സർക്കാരിന്റെ കാലത്തും രണ്ട് തവണ പിന്നീട് വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. 1999ലാണ് ആദ്യമായി കടം എടുത്തത്. അന്ന് 13.25 ശതമാനം പലിശയായിരുന്നു. 507.06 കോടി എടുത്തു. പിന്നീട് 2002 ൽ 10.05 ശതമാനം പലിശക്ക് 10.74 കോടി എടുത്തു. 2003 ൽ 11 ശതമാനം പലിശക്ക് 505.91 കോടി എടുത്തു.

അന്ന് കടമെടുത്ത പണം സംസ്ഥാന ട്രഷറിയിൽ ഇടാമായിരുന്നു. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിന്റെ ദൈനംദിന ചെലവിനായിഈ തുക ചെലവാക്കി. അതുകൊണ്ട് കിഫ്ബി പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞില്ല. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമായ സ്ഥാപനമാണ്. അല്ലെന്നത് വ്യാജപ്രചാരണം. ഒരു സ്ഥാപനം അതിന്റെ വാർഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സർക്കാർ ഖജനാവിൽ നിന്നും കിട്ടുന്നുവെങ്കിൽ സിഎജി ഓഡിറ്റിന് വിധേയമാണ്. അതിന് ആരുടെയും അനുവാദം വേണ്ട.

ഇത് പ്രകാരം ഈ സർക്കാരിന്റെ കാലത്ത് നാല് തവണ ഓഡിറ്റ് നടന്നിട്ടുണ്ട്. ഇത് വ്യക്തമായപ്പോ പുതിയ വാദമാണ് ചിലർ ഉയർത്തുന്നത്. കിഫ്ബിയുടെ വാർഷിക ചെലവ് ഇനിയും ഉയരുമല്ലോ. അപ്പോൾ 75 ശതമാനം വരവ് സർക്കാരിൽ നിന്നാവില്ലല്ലോ. അപ്പോ സിഎജി ഓഡിറ്റിൽ നിന്ന് പുറത്താകുമല്ലോ. ഒരിക്കൽ തുടങ്ങിയാൽ ശതമാന കണക്കിൽ താവ്ന്നാലും തുടർന്നും ഈ ഓഡിറ്റ് തുടരാം. അത് കഴിഞ്ഞാൽ സിഎജി ഓഡിറ്റ് തുടരണമെന്ന് സർക്കാരിന് സിഎജിയോട് ആവശ്യപ്പെടാം മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. 15ാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശം സംസ്ഥാന താത്പര്യം കണ്ടാവണം. ദുരിതാശ്വാസ നിധി വിനിയോഗിക്കുന്നതിന് കൂടുതൽ ഇളവ് വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


 

Follow Us:
Download App:
  • android
  • ios