ഗായിക അമൃത സുരേഷ്, സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തി. നൂറു ശതമാനം ഇഷ്ടത്തോടെ തുടങ്ങിയ ആ ബന്ധം, മുന്നോട്ട് പോയാൽ പരസ്പര ബഹുമാനം നഷ്ടപ്പെട്ട് വഷളാകുമെന്ന തിരിച്ചറിവിൽ ഇരുവരും ചേർന്നാണ് പിരിയാൻ തീരുമാനിച്ചത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ അമൃതയുടേതായി പിഴ എന്നൊരു ആല്‍ബം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിപ്പോള്‍ ഏറെ ശ്രദ്ധനേടുകയാണ്. തതവസരത്തില്‍ ഗോപി സുന്ദറും താനും തമ്മില്‍ പിരിയാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് അമൃത ഇപ്പോള്‍.
ഒരുഘട്ടം എത്തിയപ്പോള്‍ പിരിയുന്നതാകും നല്ലതെന്ന് രണ്ടുപേരും തീരുമാനിച്ചെന്ന് പറഞ്ഞ അമൃത സുരേഷ്, തന്റെ അച്ഛന് കൊള്ളിവയ്ക്കാന്‍ ഗോപി സുന്ദറിന് യോഗം കാണുമായിരുന്നിരിക്കണമെന്നും പറയുന്നു. 100 ശതമാനവും ഇഷ്ടത്തോടും ആഗ്രഹത്തോടും കൂടിയായിരുന്നു ആ ബന്ധം തുടങ്ങിയതെന്നും അമൃത വ്യക്തമാക്കി.
അമൃതയുടെ വാക്കുകള്‍ ഇങ്ങനെ
100 ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനം ആയിരുന്നു അത്. എന്റെ സത്യസന്ധമായ ഇമോഷനായിരുന്നു അത്. നന്നായി വരണമെന്ന് ഞങ്ങളും ആഗ്രഹിച്ചിരുന്നു. ഒരുപാട് വര്‍ഷത്തിന് ശേഷം ഞാനെടുത്തൊരു തീരുമാനം ആയിരുന്നു അത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മ്യൂസിക് എന്ന കാര്യവും ഉണ്ട്. ഇത് നന്നായി പോകുമെന്ന് 100 ശതമാനവും ആഗ്രഹിച്ചിരുന്നു വിശ്വസിച്ചിരുന്നു. ഞാന്‍ അത്ര ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷത്തെ ഒരു വേദനയും ഉപദ്രവങ്ങളുമൊക്കെ കഴിഞ്ഞ് ഒരാള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ വരുമ്പോള്‍ വലിയൊരു കാര്യമാണ്. വ്യക്തിപരമായി എനിക്ക് സപ്പോര്‍ട്ട് ആയിരുന്നു അദ്ദേഹം. പ്രത്യേകിച്ച് അച്ഛന് മരിച്ച സമയത്ത് മകനെ പോലെ ഉണ്ടായിരുന്നു. അതൊന്നും എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യമാണ്. ആ വ്യക്തി ചിലപ്പോള്‍ എന്റെ ലൈഫില്‍ വന്നത് അച്ഛന് ചിലപ്പോഴൊരു മരുമകന് കര്‍മ്മങ്ങള്‍ ചെയ്യാനും കൊള്ളിവയ്ക്കാനും ഒക്കെ യോഗം ഉണ്ടായിരുന്നിരിക്കും. ആ ഒരു വര്‍ഷത്തിന് വേണ്ടി മാത്രം അദ്ദേഹം വന്നു. അതുകഴിഞ്ഞ് മുന്പോട്ട് പോയപ്പോള്‍ മനസിലായി ഇനിയും തുടര്‍ന്നാലത് ഇപ്പോഴുള്ള സ്നേഹം പോലും ഇല്ലാണ്ടാകും. പിന്നെ അത് ചീഞ്ഞ് അടിയായി. എന്തിനാ അങ്ങനെ പോണേ. ഞങ്ങള്‍ രണ്ടുപേരും കൂടി എടുത്ത തീരുമാനം ആണ് വേണ്ട എന്നത്. മൂവി വേള്‍ഡ് മീഡിയയോട് ആയിരുന്നു അമൃതയുടെ പ്രതികരണം.



