Asianet News MalayalamAsianet News Malayalam

'ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ മാപ്പ് അബദ്ധജടിലം, പിന്‍വലിക്കണം'; നാളെ മുതല്‍ സമരമെന്ന് താമരശ്ശേരി രൂപത

ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ അതിനു തയ്യാറായില്ല..ഇതിന് പിന്നിൽ ഗുഡാലോചന സംശയിക്കുന്നുവെന്നും  താമരശേരി ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ 

thamarassery bishop demand withdrawl of bufferzone map
Author
First Published Dec 18, 2022, 10:53 AM IST

കോഴിക്കോട്: ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന്  താമരശേരി രൂപത ആവശ്യപ്പെട്ടു. പുറത്തുവന്നത് അബദ്ധങ്ങൾ നിറഞ്ഞ റിപ്പോർട്ട്. നാളെ കോഴിക്കോട്ടെ മലയോര മേഖലകളിൽ സമരം തുടങ്ങും.  ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ  തയ്യാറായില്ലെന്ന് താമരശേരി രൂപത ബിഷപ്പ്  മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ പറഞ്ഞു .ഇതിന് പിന്നിൽ ഗുഡാലോചന സംശയിക്കുന്നു. കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍  അതിര്‍ത്തി നിശ്ചയിക്കണം എന്നാണ് സഭയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളൂ. ആര്‍ക്കും മനസ്സിലാകാത്ത ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇവിടെ പുറത്ത് വിട്ടിരിക്കുന്നത്.

 

കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാത്ത ഈ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് കൊടുക്കാനാകില്ല. ഉപഗ്രഹ സര്‍വ്വ റിപ്പോര്‍ട്ട് പിന്‍വലിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാതെ മന്ത്രിതല സമിതി നേരിട്ട് ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കണം. അതിജിവനത്തിനുള്ള അവകാശം നിഷേധിക്കരുത്. സാമാഹികാഘാത പഠനം നടത്തണം. സുപ്രീംകോടതിയില്‍ സാവകാശം തേടണം.കര്‍ഷകര്‍ക്ക് കൃഷിക്കും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ബഫർസോൺ വിഷയത്തിൽ പ്രമേയം പസാക്കി ബത്തേരി നഗരസഭയും രംഗത്തുവന്നു. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെടുന്നു. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത് . സുൽത്താൻബത്തേരി നഗരമാകെ ബഫർ സോൺ പരിധിയിലാണ് വരുന്നത്

ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടും. ഉടൻ ഉത്തരവ് ഇറങ്ങും.സെപ്റ്റംബർ 30 നായിരുന്നു അഞ്ചംഗകമ്മിറ്റി ഉണ്ടാക്കിയത്. ഡിസംബർ 30 നുള്ളിൽ അന്തിമ റിപ്പോർട്ട് നല്കാൻ ആയിരുന്നു നിർദേശം. ഉപഗ്രഹ സർവേക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആണ് റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം നൽകുന്നത്.ജനങ്ങളുടെ സംശയനിവാരണത്തിനായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സജ്ജമാക്കുന്ന ഹെൽപ് ഡെസ്കുകൾ അടുത്തയാഴ്ച പ്രവർത്തനം തുടങ്ങും.ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുന്നതി‍നും കൃത്യത ഉറപ്പാക്കാനുമാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.

ബഫ‍ർ സോൺ: കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

Follow Us:
Download App:
  • android
  • ios