കൊവിഡ് മാത്രമല്ല നിരന്തര ഹർത്താലും സമരവും തിങ്ങിനിറഞ്ഞ ഇടമാണ് ഗോഡ്സ് ഓൺ കണ്‍ട്രിയെന്നാണ് കേരളത്തെക്കുറിച്ച് നിലവില്‍ രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയുടെ അടക്കം ധാരണ
കൊച്ചി: രണ്ടു ദിവസത്തെ പരിപൂർണ പൊതുപണിമുടക്കിൽ (Strike) കടുത്ത ആശങ്ക രേഖപ്പെടുത്തി സംസ്ഥാനത്ത വ്യവസായ വാണിജ്യ മേഖല. ടൂറിസം രംഗത്തടക്കം വ്യവസായമേഖലയ്ക്ക് ശതകോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അടക്കം കണക്കുകൂട്ടുന്നത്. കൊവിഡ് തിരിച്ചടിയിൽ നിന്ന് കരകയറാനുളള തത്രപ്പാടിനിടെയാണ് പണിമുടക്ക് കൂടി വരുന്നത്
48 മണിക്കൂർ ജനജീവിതത്തെ ബന്ദിയാക്കിയുളള സമരത്തെയാണ് ജോസ് ഡൊമിനിക് അടക്കമുളള വ്യവസായികൾ ചോദ്യം ചെയ്യുന്നത്. പണിമുടക്കാൻ ആർക്കും അവകാശമുണ്ട്. എന്നാൽ പണിയെടുക്കാനുളള മറ്റൊരാളുടെ അവകാശത്തിൻമേൽ കടന്നുകയറരുത്. കേരളത്തിന്‍റെ വ്യവസായ വാണിജ്യ മേഖലയെ നിശ്ചലമാക്കുന്ന സമരത്തോട് യോജിപ്പില്ല. രാജ്യമൊട്ടാകെയാണ് പൊതു പണിമുടക്കെങ്കിലും വാണിജ്യ വ്യവസായ മേഖലയടക്കം നിശ്ചലമാകുന്ന ഗതികേട് കേരളത്തിലേ നടക്കു. കൊവിഡ് കാലത്ത് കേരളത്തിലെ ടൂറിസം മേഖലയടക്കം നേരിട്ട തിരിച്ചടി മറികടക്കാൻ കുറഞ്ഞത് 5 കൊല്ലമെങ്കിലും വേണമെന്നും ഇവര്‍ പറയുന്നു.
കൊവിഡ് മാത്രമല്ല നിരന്തര ഹർത്താലും സമരവും തിങ്ങിനിറഞ്ഞ ഇടമാണ് ഗോഡ്സ് ഓൺ കണ്‍ട്രിയെന്നാണ് കേരളത്തെക്കുറിച്ച് നിലവില്‍ രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയുടെ അടക്കം ധാരണ. ബിപിസിഎല്ലിലെ തൊഴിലാളി സമരം കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ തൊഴിൽ സ്തംഭിപ്പിച്ച് പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകൾ. വ്യവസായ വാണിജ്യമേഖല മാത്രമല്ല സിനിമാ മേഖലയടക്കമുളള വിനോദ മേഖലയും പണിമുടക്കിൽ നിന്ന് തങ്ങളെ ഒഴിണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബില്ലുകള്‍ ക്രമപ്രകാരമല്ല, സംഭാവന രേഖപ്പെടുത്തിയില്ല: വെള്ളനാട്ടെ കൊവിഡ് കൊള്ള സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളനാട് പഞ്ചായത്തിലെ (Vellanad Panchayath) ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍ററിലേക്ക് ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങള്‍ വാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബില്ലുകളിലും കണക്കുകളിലും കൃത്രിമം കാട്ടിയെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഒരേദിവസം വാങ്ങിയ അഞ്ചുകിലോ പഞ്ചസാരയ്ക്ക് 200 രൂപയും 400 രൂപയും വാങ്ങിയെന്നും കണ്ടെത്തി. വെള്ളനാട് പഞ്ചായത്തിലെ കൊവിഡിന്‍റെ മറവിലുള്ള വെട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
250 രോഗികളെ പ്രവേശിപ്പിച്ച വെള്ളനാട്ടെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍ററിന് 16 ലക്ഷം രൂപ ചെലവായപ്പോള്‍ ഇരട്ടി രോഗികളെ പ്രവേശിപ്പിച്ച സമീപ പഞ്ചായത്തുകള്‍ക്ക് പകുതി പോലും ചെലവായിരുന്നില്ല. വിവരാവകാശ നിയമപ്രകാരം സാധനങ്ങള്‍ വാങ്ങിയ ബില്ലുകള്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് വന്‍ വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതും ഏഷ്യാനെറ്റ് ന്യൂസ് അത് പുറത്തുകൊണ്ടുവന്നതും. വാര്‍ത്തയ്ക്ക് പിന്നാലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടര മാസം മുമ്പ് തന്നെ ബില്ലിലും കണക്കിലും തിരിമറി നടത്തി ലക്ഷങ്ങള്‍ വെട്ടിച്ചെന്ന റിപ്പോര്‍ട്ട് പഞ്ചായത്ത് ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തു. പക്ഷേ ഒരു നടപടിയും ഇന്നേവരെയില്ല. സംഭാവനകള്‍ സ്വീകരിച്ചതിന്‍റെ സ്റ്റോക്ക് രജിസ്റ്ററില്ല, വാങ്ങിയ സാധനങ്ങളുടെ ബില്ല് ക്രമപ്രകാരമല്ല, ഒരേ ദിവസത്തെ ബില്ലില്‍ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ഥ വില തുടങ്ങി അന്വേഷണ റിപ്പോര്‍ട്ടില്‍ ഗൗരവമുള്ള കുറേയേറെ കണ്ടെത്തലുകളുണ്ട്.
വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വെള്ളനാട് ശ്രീകണ്ഠന്‍ പ്രസിഡന്‍റായ സൊസൈറ്റിയില്‍ നിന്നാണ് പഞ്ചായത്ത് സാധനങ്ങള്‍ വാങ്ങിയത്. വ്യാജ ബില്ലുകളുണ്ടാക്കി നാലര ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും തെറ്റ് ചെയ്തില്ലെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സൊസൈറ്റി പ്രസിഡണ്ടുമായ വെള്ളനാട് ശ്രീകണ്ഠന്‍റെ പ്രതികരണം. തദ്ദേശ സ്ഥാപനങ്ങളില്‍ അഴിമതി കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വെള്ളനാട്ടെ കാര്യത്തില്‍ അനങ്ങുന്നേയില്ല. മന്ത്രി തന്നെ നിര്‍ദേശം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടാണ് നടപടിയെടുക്കാതെ പൂഴ്ത്തിവയ്ക്കുന്നതും.
