സുരേഷ് ഗോപിക്കിത് ദോഷമായി മാറാനാണ് സാധ്യതയെന്നും തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. ഇന്നലെയാണ് കോൺ​ഗ്രസിന് തിരിച്ചടി നൽകി പത്മജ ബിജെപിയിൽ ചേർന്നത്. 

തൃശൂർ: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ. പത്മജയുടെ പാർട്ടിമാറ്റം ആശയപരമല്ല, വിലപേശലാണെന്ന് തേറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്മജയ്ക്കൊപ്പം ഒരാളും പോകില്ല. സുരേഷ് ഗോപിക്കിത് ദോഷമായി മാറാനാണ് സാധ്യതയെന്നും തേറമ്പിൽ പറഞ്ഞു. ഇന്നലെയാണ് കോൺ​ഗ്രസിന് തിരിച്ചടി നൽകി പത്മജ ബിജെപിയിൽ ചേർന്നത്. 

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പാര്‍ട്ടിമാറ്റവും കാലു മാറ്റവും ആശയപരമല്ലെന്നും ലാഭകരമായ വിലപേശലാണ്. താനതില്‍ ഖിന്നനാണ്. പത്മജയുടെ പോക്ക് സര്‍പ്രൈസായിരുന്നു. പത്മജയ്ക്കൊപ്പം ഒരാളും പോവില്ല. കോണ്‍ഗ്രസിനത് ഗുണമായി വരും. പത്മജയെ വിശ്വസിച്ച സാധാരണ പ്രവര്‍ത്തകര്‍ ചേച്ചിയിത് ചെയ്തല്ലോ എന്ന് വാശിയോടെ ചിന്തിക്കാം. തെരഞ്ഞെടുപ്പ് കാലത്തെ ഈ കണ്‍ഫ്യൂഷന്‍ മൂന്നാലു ദിവസത്തിനപ്പുറം നില്‍ക്കില്ല. പ്രലോഭിച്ച് റാഞ്ചിയെടുക്കുന്നത് ജനാധിപത്യ രീതിയല്ല. സുരേഷ് ഗോപിക്കിത് ദോഷമാകാനും സാധ്യതയുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പിൽ പറഞ്ഞു. 

അതേസമയം, കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക. വടകരയിൽ ഷാഫി പറമ്പിലും ആലപ്പുഴയിൽ കെസി വേണുഗോപാലും സ്ഥാനാർത്ഥികളാകും. കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും.

പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ, നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മുരളി ഒഴിയുന്ന വടകരയിൽ കെ കെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിലിനെ ഇറക്കും. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. കണ്ണൂരിൽ കെ സുധാകരനും വീണ്ടും മത്സരിക്കും. ഈഴവ -മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയിൽ കെ സി വേണുഗോപാലെത്തും. സംഘടനാ ചുമതലയുള്ളതാണ് കെസിയുടെ കാര്യത്തിൽ അവസാനഘട്ടം വരെ പാർട്ടിയെ കുഴച്ചത്. എഐസിസി നേതൃത്വത്തിന്റെ നിർദ്ദേശം കേസി മത്സരിക്കട്ടെ എന്നായി. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും. 

തിരുവനന്തപുരത്ത്‌ ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബഹനാൻ, പാലക്കാട് വികെ ശ്രീകണ്ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവൻ, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിംഗ് എംപിമാർ വീണ്ടും മത്സരിക്കും. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിൽ ചിന്തയാണ് സർപ്രൈസ് സ്ഥാനാർത്ഥത്തിന് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിർദ്ദേശിച്ചത്. ടി എൻ പ്രതാപന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകും.

ഒരാളുടെ പേരിൽ 3 തിരിച്ചറിയൽ കാര്‍ഡ് വരെ; ആറ്റിങ്ങലിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് അടൂർ പ്രകാശ്

https://www.youtube.com/watch?v=Ko18SgceYX8