Thrikkakara Result Highlight: ഉമയ്ക്ക് ചരിത്ര വിജയം, ഇടതിന് തിരിച്ചടി; യുഡിഎഫിന് വൻ നേട്ടം
Summary
വലിയ ഭരണമാറ്റങ്ങൾക്ക് കാരണമാകില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ വളരെയേറെ സ്വാധീനിക്കും. ആദ്യറൗണ്ടുകളിൽ വൻ മുന്നേറ്റമാണ് ഉമ തോമസ് നടത്തുന്നത്. തത്സമയവിവരങ്ങൾ...
12:53 PM (IST) Jun 03
തൃക്കാക്കര അന്തിമ കണക്ക്
യുഡിഎഫ്
ഉമാ തോമസ് നേടിയത് 72767 വോട്ട് 2021 ൽ പി.ടി തോമസ് നേടിയത് 59839 വോട്ട് യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ട് കൂടി
എൽഡിഎഫ്
ഇടത് സ്ഥാനാർഥി ജോ ജോസഫ് നേടിയത് 47752 വോട്ട് കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ട് ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധന മാത്രം
ബിജെപി
ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ട് കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ട് ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു
12:43 PM (IST) Jun 03
പന്ത്രണ്ടാം റൗണ്ട് - വോട്ട് നില (ആദ്യ 8 ബൂത്ത്)
പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണലിൽ എട്ട് ബൂത്തുകൾ പൂർത്തിയായപ്പോൾ
ഉമാ തോമസ് 72767 ജോ ജോസഫ് 47752 എ എൻ രാധാകൃഷ്ണൻ 12955 അനിൽ നായർ 100 ജോമോൻ ജോസഫ് 384 സി പി ദിലീപ് നായർ 36 ബോസ്കോ കളമശേരി 136 മന്മഥൻ 101 നോട്ട 1111
ഉമ തോമസിന് 25015 വോട്ടിന്റെ ഭൂരിപക്ഷം
12:16 PM (IST) Jun 03
ഭൂരിപക്ഷം 24,300 കടന്നു
അവസാന റൗണ്ടിലെ വോട്ടെണ്ണലിന്റെ ഏറ്റവും ഒടുവിലത്തെ വിവരം ലഭിക്കുമ്പോൾ പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിൽ ഭാര്യ ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഉമയ്ക്ക് 24300 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പുറത്ത് വരുന്നതോടെ വ്യക്തമാകും.
12:13 PM (IST) Jun 03
പതിനൊന്നാം റൗണ്ട് വോട്ട് നില
ഉമാ തോമസ് 70098 ജോ ജോസഫ് 45834 എ എൻ രാധാകൃഷ്ണൻ 12588 അനിൽ നായർ 97 ജോമോൻ ജോസഫ് 376 സി പി ദിലീപ് നായർ 36 ബോസ്കോ കളമശേരി 134 മന്മഥൻ 99 നോട്ട 1078
12:12 PM (IST) Jun 03
തൃക്കാക്കരയിൽ വോട്ടെണ്ണൽ കഴിഞ്ഞു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചു. ഉമ തോമസ് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി വിജയിച്ചു. 24834 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
12:07 PM (IST) Jun 03
ഉമയുടെ ലീഡ് 24000 കടന്നു
അവസാന റൗണ്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉമയുടെ ലീഡ് 24114 ആയി ഉയർന്നു.
12:05 PM (IST) Jun 03
പത്താം റൗണ്ട് വോട്ട് നില
ഉമാ തോമസ് 63198
ജോ ജോസഫ് 40284
എ എൻ രാധാകൃഷ്ണൻ 11670
അനിൽ നായർ 87
ജോമോൻ ജോസഫ് 342
സി പി ദിലീപ് നായർ 34
ബോസ്കോ കളമശേരി 123
മന്മഥൻ 86
നോട്ട 954
12:03 PM (IST) Jun 03
'മന്ത്രിമാരുടെ കൂട്ടക്കരച്ചിൽ കാണാമായിരുന്നു': എകെ ആന്റണി
അഹങ്കാരികൾക്കും പിടിവാശി കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് തൃക്കാക്കരയിൽ യുഡിഎഫിന് കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സംസ്ഥാന സർക്കാർ വാർഷികം ജൂൺ മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
11:57 AM (IST) Jun 03
വീണ്ടും ലീഡുയർത്തി ഉമ തോമസ്
അവസാന റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് തൃക്കാക്കര മണ്ഡലത്തിൽ 23411 വോട്ടുകളുമായി മുന്നേറുകയാണ്.
11:55 AM (IST) Jun 03
വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടന്നു.
11:54 AM (IST) Jun 03
ബിജെപി വോട്ടുകൾ ഉമ തോമസിന് കിട്ടി: പിസി ജോർജ്
എല്ലാ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് പിസി ജോർജ്. വിജയം വിഡി സതീശന്റേത് മാത്രമല്ല. ബിജെപിയുടെ വോട്ടുകൾ പിണറായി വിരുദ്ധതയുടെ പേരിൽ ഉമ തോമസിന് ലഭിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തതിലും ജനത്തിന് അമർഷം ഉണ്ട്. തന്നെ അറസ്റ്റ് ചെയ്തത്തിലും ജനത്തിന് അമർഷം ഉണ്ട്. ഡോ ജോ ജോസഫിനെ രോഗികൾക്ക് ആവശ്യമുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം അശുപത്രിയിൽ തിരിച്ചെത്തി ഒപി പ്രവർത്തനം ആരംഭിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
ആമുഖങ്ങളില്ലാതെ കേരള വിദ്യാര്‍ഥി യൂണിയന്‍റെ സ്ഥാനാര്‍ഥി പരിചയ പുസ്തകത്തിന്റെ രണ്ടാംപേജില്‍ അച്ചടിച്ചുവന്ന ഒറ്റപ്പേര്. ഉമ. ഒറ്റപ്പാട്ടു കൊണ്ട് ആദ്യം പി.ടി. തോമസിന്‍റെ ഹൃദയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും കയറിച്ചെന്നു ഉമ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ, മണ്ഡലം രൂപീകൃതമായ ശേഷമുള്ള ഏറ്റവും റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് മുന്നേറുന്നത്. ഇപ്പോൾ 22483 വോട്ട് ഭൂരിപക്ഷം നേടിയിട്ടുണ്ട്. നേരത്തെ ബെന്നി ബെഹന്നാൻ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷത്തിലും മുകളിലാണിത്.
11:45 AM (IST) Jun 03
വിഡി സതീശനെ അഭിനന്ദിച്ച് അശോക് ഗെലോട്ട്
വി.ഡി.സതീശനെ അഭിനന്ദിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്. ഫോണിൽ വിളിച്ചാണ് രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ഗെലോട്ട് അഭിനന്ദനം അറിയിച്ചത്.