രാവിലെ പത്ത് മണിക്ക് പ്രതാപനാണ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തി ആദ്യം ഹാജരായത്. പിന്നാലെ ഒരു മണിയോടെ ശ്രീനയും ഇഡിക്ക് മുന്നിൽ ഹാജരായി

തൃശൂര്‍: തൃശൂരിലെ ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസിലെ പ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെ.ഡി പ്രതാപനും, കമ്പനിയുടെ സിഇഒയും പ്രതാപന്‍റെ ഭാര്യയുമായ ശ്രീനയും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. രാവിലെ പത്ത് മണിക്ക് പ്രതാപനാണ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തി ആദ്യം ഹാജരായത്. പിന്നാലെ ഒരു മണിയോടെ ശ്രീനയും ഇഡിക്ക് മുന്നിൽ ഹാജരായി. തൃശൂരിലെ വീട്ടിൽ ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതൽ ഒളിവിലായിരുന്നു പ്രതാപനും ശ്രീനയും.കോടതിയിൽ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കവെ ഇഡി ഓഫീസില്‍ ഹാജരാകാമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടെ എന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു.പ്രതികളെ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലാണ് വൈകിട്ടും തുടരുന്നത്. മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തി മൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി.

പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടി. ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. 

കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് ശിൽപയുടെ മെസേജ്, കൃത്യം നടത്തിയശേഷം കാറില്‍ മടക്കം, കൂടുതൽ വിവരങ്ങൾ പുറത്ത്

Child Missing | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews