കോൺഗ്രസിൽ പൊട്ടിത്തെറിയില്ല; ജോസ് കെ മാണിയുമായി ഇനി ചർച്ചയ്ക്കില്ലെന്നും യുഡിഎഫ് കൺവീനർ
കെ മുരളീധരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ആൾകൂട്ട സമരങ്ങളില്ലെന്നത് എല്ലാവരുമായും ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ്. അടിയന്തര കാര്യങ്ങൾ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും തീരുമാനിക്കുമെന്നും എം എം ഹസൻ.
തിരുവനന്തപുരം: കോൺഗ്രസ്സിൽ പൊട്ടിത്തെറിയില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. ബെന്നി ബെഹനാന്റെ രാജി ധാരണയുടെ അടിസ്ഥാനത്തിലാണ്. ജോസ് കെ മാണിയുമായി ഇനി ചർച്ചയില്ല. മുന്നണിയിൽ മടങ്ങി വരണോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും ഹസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യുഡിഎഫ് വിപുലീകരിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. യുഡിഎഫിലേക്ക് വരണമെന്ന് എൻസിപി ആഗ്രഹം പ്രകടിപ്പിച്ചാൽ അക്കാര്യം ആലോചിക്കാം. ഒരാൾക്ക് ഒരു പദവി എന്ന നിർദ്ദേശം മുന്നോട്ട് വച്ചത് ഉമ്മൻ ചാണ്ടിയാണ്. എ ഗ്രൂപ്പിലോ പാർട്ടിയിലോ പൊട്ടിത്തെറിയില്ല.
കെ മുരളീധരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ആൾകൂട്ട സമരങ്ങളില്ലെന്നത് എല്ലാവരുമായും ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ്. അടിയന്തര കാര്യങ്ങൾ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും തീരുമാനിക്കുമെന്നും എം എം ഹസൻ പറഞ്ഞു.