Asianet News MalayalamAsianet News Malayalam

'ഞാൻ ബ്രണ്ണനിലെ പൂർവ്വവിദ്യാ‍ർഥി, മഹത്തായ കലാലയ ചരിത്രത്തെ വക്രീകരിക്കരുത്'; വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയത്. 

v muraleedharan on pinarayi vijayan k sudhakaran brennen college fight
Author
Thiruvananthapuram, First Published Jun 19, 2021, 6:20 PM IST

തിരുവനന്തപുരം: ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗൂണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തില്‍ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂർവവിദ്യാർഥിയെന്ന നിലയിൽ എനിക്ക് പിണറായി വിജയനോടും കെ സുധാകരനോടും അഭ്യര്‍ഥിക്കാനുള്ളതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. 

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയത്. പിണറായിക്കെതിരെ വധ ശ്രമത്തിന് കേസെടുക്കണമെന്ന്  മുരളീധരൻ പറഞ്ഞു. കെ സുധാകരന്റെ വാർത്താ സമ്മേളനത്തിൽ തന്നെ പിണറായി വിജയൻ വെട്ടിയെന്ന കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെടുന്നത്.

Read More: ഗണ്‍മാനെ വാഹനത്തിൽ നിന്നും ഇറക്കിവിട്ട് മുരളീധരൻ, നടപടി അകമ്പടി വാഹനം നൽകാത്തതിൽ പ്രതിഷേധിച്ച്

ഇതിന് സുധാകരൻ തന്നെ മുൻകൈ എടുക്കണം. അതല്ല, മസാല ചേർക്കാനാണ് ഗോപിയെ വാർത്താസമ്മേളനത്തിൽ കൊണ്ടുവന്നതെങ്കിൽ അത് സുധാകരൻ പറയണം. കേരളത്തിന്‍റെ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസിഡൻറും തങ്ങള്‍ ഇരുവരും അടിസ്ഥാനപരമായി ഗൂണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു. കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ കൊലവിളി രാഷ്ട്രീയ ചരിത്രം പറയുന്ന മുഖ്യമന്ത്രിയെയാണോ കേരളം അര്‍ഹിക്കുന്നതെന്ന് ഇവിടുത്തെ ജനം ചിന്തിക്കട്ടെ. 

മുട്ടിൽ മരംകൊള്ള മറയ്ക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.പിണറായിയെ തല്ലിയെന്ന് ഒരു അഭിമുഖത്തിൽ സുധാകരൻ പറഞ്ഞതോടെയാണ് വിവാദത്തിന്റെ തുടക്കം. തുടർന്ന് അതിനുള്ള മറുപടിയുമായി മുഖ്യമന്ത്രി എത്തി. മകളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു എന്നതടക്കമുള്ള ഗുരുതര ആരോപണവുമായി വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരനും എത്തി. തട്ടിക്കൊണ്ടുപോകലടക്കമുള്ള ആരോപണങ്ങൾ തള്ളിയ സുധാകരൻ, ഓഫ് ദ റെക്കോർഡ് പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിൽ വാർത്തയായതെന്നും പറഞ്ഞു.

Follow Us:
Download App:
  • android
  • ios