വരാപ്പുഴ കസ്റ്റഡി കൊലപാതകം; വിചാരണ ഇന്ന് ആരംഭിക്കും, പ്രതികള്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍
അന്നത്തെ വരാപ്പുഴ എസ്ഐ അടക്കം ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. 2018 ഏപ്രിൽ 9 ന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്.
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിന്‍റെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ. അന്നത്തെ വരാപ്പുഴ എസ്ഐ അടക്കം ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. 2018 ഏപ്രിൽ 9 ന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്.
റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ്, വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് എന്നിവരാണ് ആദ്യ നാല് പ്രതികൾ. വടക്കൻ പറവൂർ സിഐയായിരുന്നു ക്രിസ്പിൻ സാം അഞ്ചാം പ്രതിയാണ്. വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികൾ. ആദ്യത്തെ നാലു പ്രതികൾ ഏല്‍പ്പിച്ച മര്‍ദനമാണ് മരണകാരണമായതെന്ന് കുറ്റപത്രത്തിലുണ്ട്.