യാക്കൂബ് വധം: വിധി ഇന്ന്, പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍
ആർഎസ്എസിന്‍റെ പ്രമുഖ നേതാക്കളാണ് കേസിലെ പ്രതികൾ. തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
കണ്ണൂർ: കീഴൂരിലെ സിപിഎം പ്രവർത്തകൻ യാക്കൂബ് കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. ആർഎസ്എസിന്‍റെ പ്രമുഖ നേതാക്കളാണ് കേസിലെ പ്രതികൾ. തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. 2006ലാണ് ആർഎസ്എസ് - ബിജെപി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്.
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. ആർഎസ്എസ് നേതാവ് ശങ്കരൻ മാസ്റ്റർ, മനോഹരൻ എന്നിവരടക്കം അടക്കം 16 പേരാണ് പ്രതികൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |