പ്രിൻസിക്കും അന്തോണിക്കും ഇടയിൽ തർക്കം പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.  

തിരുവനന്തപുരം: വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസി എന്ന യുവതിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായ പ്രിൻസിയുടെ ഭർത്താവ് അന്തോണി ദാസനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിൻ്റെ അന്വേഷണം. ഇയാൾക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ ഇയാൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രിൻസിക്കും അന്തോണിക്കും ഇടയിൽ തർക്കം പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ.