ഇ-സിഗരറ്റ് ഉപയോഗിച്ചാൽ ഹൃദയാഘാതം ഉണ്ടാകാമെന്ന് പഠനം
- ഇ-സിഗരറ്റ് ഉപയോഗിച്ചാൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകരാണ് ഇതിനെ സംബന്ധിച്ച് പഠനം നടത്തിയത്.
സാൻഫ്രാൻസിസ്കോ: ഇ-സിഗരറ്റ് എന്താണെന്നും ഇ- സിഗരറ്റ് ഉപയോഗിച്ചാലുള്ള ചില ദോഷവശങ്ങളെ കുറിച്ചും ഇപ്പോഴും പലർക്കും അറിയില്ല. പുകവലി നിർത്തുവാനുള്ള മാർഗമായാണ് പലരും ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നത്. എന്നാൽ ഇ-സിഗരറ്റ് ഉപയോഗിച്ചാൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില ഗവേഷകരാണ് ഇതിനെ സംബന്ധിച്ച് പഠനം നടത്തിയത്. അമേരിക്കൻ ജേർണൽ ഒാഫ് പ്രിവെന്റേറ്റീവ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. 69,452 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇ-സിഗരറ്റ് ഉപയോഗിക്കുന്ന മിക്കവരും സിഗരറ്റും വലിക്കാറുണ്ട്.
ആരോഗ്യത്തിന് ഹാനീകരമല്ലെന്നു ചിന്തിച്ച് ഇ- സിഗരറ്റ് വലിക്കുന്ന ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നാണ് മുതിർന്ന ഗവേഷകനായ സ്റ്റാന്ററ്റോൺ ഗ്ലാൻസ് പറയുന്നു. കാഴ്ച്ചയിൽ പേന പോലെയിരിക്കുന്ന ഒന്നാണ് ഇലക്ട്രോണിക് സിഗരറ്റ്. സാധാരണ സിഗരറ്റിലും ഇ-സിഗരറ്റിലും നിക്കോട്ടിനുണ്ട്.നിക്കോട്ടിന്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. ചില ഇ- സിഗരറ്റിൽ ദ്രാവകരൂപത്തിലാണ് നിക്കോട്ടിൻ ചേർത്തിരിക്കുന്നത്. ചുണ്ട് കറുക്കുക, പല്ലു കേടു വരിക തുടങ്ങിയ ദോഷവശങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റിനില്ല.