റുവാണ്ടയിൽ ബ്ലീച്ചിംഗ് ക്രീമുകൾ, ഫെയര്‍നസ് ക്രീമുകൾ എന്നിവ നിരോധിച്ചു
ബ്ലീച്ചിംഗ് ക്രീമുകൾ, ഫെയര്‍നസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ റുവാണ്ട സർക്കാർ നിരോധിച്ചു. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിരോധനം. ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളാണ് സർക്കാർ പൂർണമായി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചാൽ ക്യാൻസർ പോലുള്ള മാരക അസുഖങ്ങൾ പിടിപെടാം.
മുഖം വെളുക്കാനും തിളക്കമുള്ളതാക്കാനും നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ന് വിപണിയിലുണ്ട്. പലരും അതിന്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ് ഉപയോഗിക്കുന്നത്. കെമിക്കലുകൾ അടങ്ങിയ ബ്ലീച്ചിംഗ് ക്രീമുകൾ, ഫെയര്‍നസ് ക്രീമുകളാണ് കടകളിൽ വിൽക്കപ്പെടുന്നത്. ഇവയുടെ ഉപയോഗം ക്യാൻസറിന് പോലും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ബ്ലീച്ചിംഗ് ക്രീമുകൾ, ഫെയര്‍നസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ റുവാണ്ട സർക്കാർ നിരോധിച്ചു. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിരോധനം. നിരോധനം പൂർണമായി നടപ്പിലാക്കാൻ സർക്കാർ നിരവധി ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളാണ് സർക്കാർ പൂർണമായി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചാൽ ക്യാൻസർ പോലുള്ള മാരക അസുഖങ്ങൾ പിടിപെടാം. ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ കടകളിൽ നിന്ന് പിടികൂടാൻ സർക്കാർ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബ്ലീച്ചിംഗ് ക്രീം, സോപ്, ലോഷൻ, ഫെയര്‍നസ് ക്രീം ഉൾപ്പെടെ 5000ത്തോളം സൗന്ദര്യവർദ്ധക വസ്തുക്കൾ വിവിധ ബ്യൂട്ടി ഷോപ്പുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
കെമിക്കലുകൾ അടങ്ങിയ ക്രിമുകൾ ഉപയോഗിച്ചാൽ ഫംഗസ് അണുബാധ, കരൾ രോഗങ്ങൾ, മാനസിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2011ൽ മാലിയിൽ 25 ശതമാനം സ്ത്രീകളും നെെജീരിയയിൽ 77 ശതമാനം സ്ത്രീകളും ഫെയർനസ് ക്രീം, ബ്ലീച്ചിംഗ് ക്രീം എന്നിവ സ്ഥിരമായി ഉപയോഗിച്ച് വരുന്നതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.