'' പൂന്തോട്ടത്തില്‍ പാറ്റകളൊരുപാടുണ്ടെന്ന് ഭാര്യ പരാതിപ്പെട്ടു. അവയെ കൊന്നുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്''

പാറ്റകളെ കൊല്ലാന്‍ മുറ്റത്തിന്‍റെ ഒരു മൂലയില്‍ തീയിട്ടതാണ് 48കാരനായ ബ്രസീല്‍ സ്വദേശി സെസര്‍ ഷ്മിറ്റ്സ്. എന്നാല്‍ പാറ്റകള്‍ ചത്തില്ലെന്ന് മാത്രമല്ല, അവിടെ നടന്നത് ഒരു പൊട്ടിത്തെറിയായിരുന്നു. മുറ്റത്ത് പിടിപ്പിച്ച പുല്‍ത്തകിടിയെല്ലാം നശിക്കുന്നതിലേക്കാണ് ആ അബദ്ധം കൊണ്ടെത്തിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'' പൂന്തോട്ടത്തില്‍ പാറ്റകളൊരുപാടുണ്ടെന്ന് ഭാര്യ പരാതിപ്പെട്ടു. അവയെ കൊന്നുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്'' സെസര്‍ പറഞ്ഞു. 

പാറ്റയുടെ ഉറവിടം കണ്ടെത്തി തീയിടാനാണ് സെസര്‍ ശ്രമിച്ചത്. അവിടെ ദ്രാവകമൊഴിച്ച് തീയിട്ടു. എന്നാല്‍ സെസറിന് ആ പ്രാണികളെ മുഴുവന്‍ കൊല്ലാനായില്ല, പകരം പുല്‍ത്തകിടി നശിക്കുകയും ചെയ്തു. 

തീയിട്ടതും അവിടെ പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങള്‍ സെസറുടെ വീടിന്‍റെ സിസിടിവിയില്‍ നിന്ന് ലഭിച്ചു. ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ഇതുവരെ 26 ലക്ഷം പേരാണ് കണ്ടത്. 

Scroll to load tweet…