Asianet News MalayalamAsianet News Malayalam

വിവാഹിതനാണെന്നും കുട്ടിയുണ്ടെന്നും മറച്ചുവച്ചു; പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് 21കാരൻ, അറസ്റ്റ്

പൊലീസിന്‍റെ കൗൺസിലിംഗിൽ അഖിൽ നിർബന്ധിച്ച് ലൈംഗിക പീഡനം നടത്തിതായി പെൺകുട്ടി മൊഴി നൽകി. അഖിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവ് ആണെന്നുമുള്ള കാര്യം മറച്ച് വച്ച് ആണ് പെൺകുട്ടിമായി ബന്ധം വെച്ചത്.

21 year old  arrested for raping a girl by pretending to be in love
Author
First Published Jan 27, 2023, 10:02 PM IST

തിരുവനന്തപുരം: വിവാഹിതൻ എന്നത് മറച്ചു വെച്ച് വിവാഹ വാഗ്ദാനം നൽകി പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം കമലേശ്വരം ആര്യൻ കുഴിയിൽ സ്വദേശി അഖിൽ (21) നെയാണ് വിതുര പൊലീസ് പിടികൂടിയത്. പ്രതി വിവാഹിതനും ആറ് മാസം പ്രായമുള്ള കുട്ടിയുടെ അച്ഛനുമാണ് എന്ന് വിതുര പൊലീസ് പറഞ്ഞു. വിതുര സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇക്കഴിഞ്ഞ 24നാണ് മാതപിതാക്കൾ വിതുര പൊലീസിൽ പരാതി നൽകുന്നത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും എറുണാകുളത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസിന്‍റെ കൗൺസിലിംഗിൽ അഖിൽ നിർബന്ധിച്ച് ലൈംഗിക പീഡനം നടത്തിതായി പെൺകുട്ടി മൊഴി നൽകി. അഖിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവ് ആണെന്നുമുള്ള കാര്യം മറച്ച് വച്ച് ആണ് പെൺകുട്ടിമായി ബന്ധം വെച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് പീഡനത്തിന് കേസെടുത്തു.

അഖിൽ രണ്ട് വർഷം മുമ്പ് വട്ടിയൂർക്കവിൽ ഒരു ഭക്ഷണ ഡെലിവറി സ്ഥാപനത്തിൽ ജോലി നോക്കവെ മറ്റോരു പെൺകുട്ടിയുമായി പ്രണയത്തിൽ ആകുകയും തുടർന്ന് ഈ പെൺകുട്ടിയുമായി ഒളിച്ചോടുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപ്പെട്ട് ഇരുവരുടെയും വിവാഹം നടത്തി കൊടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ സുരക്ഷാ ജീവനക്കാരനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂറ്റനാട് വാവനൂർ സ്വദേശി തുമ്പിപുറത്ത് വീട്ടിൽ പ്രജീഷ് കുമാറിനെയാണ് പോക്സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാർ. ഈ സൗഹൃദം മുതലെടുത്താണ് ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിരയാക്കിയത്. 

പെണ്‍കുട്ടി നേരിട്ടത് കൊടിയ പീഡനം; രണ്ടാം പ്രതി ആത്മഹത്യ ചെയ്തു, ഒന്നാം പ്രതിക്ക് 27 വർഷം തടവ് ശിക്ഷ

Follow Us:
Download App:
  • android
  • ios