025 ജൂൺ 9 ന് തിരുവനന്തപുരത്തെ ഹോട്ടൽ ഫോർട്ട് മാനറിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്

തിരുവനന്തപുരം: അസോസിയേഷൻ ഓഫ് മോഡൽസ് ആൻഡ് ഓർഗനൈസേഴ്‌സ് (എ എം ഒ) യുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. ജിഷ്ണു ചന്ദ്രയെ ചെയർമാനായും ലിജിൻ രാജിനെ പ്രസിഡന്‍റായും ആരതി മീനൂസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗും ചേർന്നു. 2025 ജൂൺ 9 ന് തിരുവനന്തപുരത്തെ ഹോട്ടൽ ഫോർട്ട് മാനറിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വരാനിരിക്കുന്ന ടേമിലേക്കുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി പുതിയ നേതൃത്വം എ എം ഒയുടെ എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗം വിളിച്ചുകൂട്ടി. എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുകയും എല്ലാ പങ്കാളികളിൽ നിന്നും സജീവ പങ്കാളിത്തം നേടുകയും ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

2025 ലെ എ എം ഒയുടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ വിവരങ്ങൾ ചുവടെ

ചെയർമാൻ : ജിഷ്ണു ചന്ദ്ര

പ്രസിഡന്‍റ് : ലിജിൻ രാജ്

വൈസ് പ്രസിഡന്‍റ് : പ്രെറ്റി റോണി

സെക്രട്ടറി : ആരതി മീനൂസ്

ജോയിന്‍റ് സെക്രട്ടറി : രാഹുൽ കൃഷ്ണൻ

ട്രഷറർ: രാഹുൽ പ രാജൻ

പി ആർ ഒ : അമൽ മോഹൻ

എ എം ഒയുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹേഷ് മോഹൻ, ഡോ. പ്രിൻസി സന്ദീപ്, ഷംന ഷെമ്മി, അഡ്വ. അതുൽ മോഹൻ, ഡോ. രാംജിത്ത് എ എൽ, ഷബ് ജാൻ, സുമേഷ് മോനൂസ്, മഹാദേവൻ വി കെ, ജിജി കൃഷ്ണ, ബ്ലെസൻ കെ എം എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രീയക്ക് മേൽനോട്ടം വഹിച്ചത്.

ഫാഷൻ, മോഡലിംഗ് വ്യവസായത്തിലെ മികവിനായി അസോസിയേഷൻ ഓഫ് മോഡൽസ് ആൻഡ് ഓർഗനൈസേഴ്‌സ് തുടർന്നും പരിശ്രമിക്കുമെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു. പ്രൊഫഷണലിസം, സുരക്ഷ, മോഡലുകളുടെയും സംഘാടകരുടെയും ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എ എം ഒ ഭാരവാഹികൾ വ്യക്തമാക്കി. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കുന്നതിനും സുരക്ഷിതവുമായ ഒരു അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പ്രവർത്തിക്കുമെന്നും, അസോസിയേഷനെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ നേതൃത്വം സജ്ജമാണെന്നും ഭാരവാഹികൾ വിവരിച്ചു. എല്ലാ അംഗങ്ങളും സമർപ്പിച്ച വിശ്വാസത്തിന് എ എം ഒ എക്‌സിക്യൂട്ടീവ് ടീം നന്ദി അറിയിക്കുകയും ചെയ്തു. വ്യവസായത്തിൽ തുടർച്ചയായ വളർച്ചയും നവീകരണവും നൽകി വിജയകരമായ ഒരു കാലാവധി പൂർത്തിയാക്കാനാകുമെന്നും എ എം ഒ എക്സിക്യൂട്ടീവ് പ്രത്യാശ പ്രകടപ്പിച്ചു.