Asianet News MalayalamAsianet News Malayalam

'പ്രിയപ്പെട്ട പെൺകുട്ടി, ഈ മഹാരാജ്യം നിന്നോട്‌ ഒപ്പമുണ്ടെന്ന് ബിനീഷ് കൊടിയേരി'; ആദ്യം അച്ഛനില്ലാതെ വളരുന്ന കുഞ്ഞിന് നീതി കൊടുക്കെന്ന് ഫേസ്ബുക്ക് കമന്‍റുകള്‍

'ആദ്യം കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കൂ എന്നിട്ടാകാം നാട് നന്നക്കുന്നതെന്നാണ് ' ബിനീഷ് കൊടിയേരിക്കെതിരായ പ്രധാന ആരോപണം. 

bineesh kodiyeri's post in unnao rape case girls car accident troll in facebook
Author
Thiruvananthapuram, First Published Jul 29, 2019, 12:56 PM IST

തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തില്‍ കുട്ടിക്ക് ഐക്യദാര്‍ഢ്യവുമായി പോസ്റ്റിട്ട ബിനീഷ് കൊടിയേരിക്ക് ഫേസ്ബുക്കില്‍ പൊങ്കാല. 'ആദ്യം കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കൂ എന്നിട്ടാകാം നാട് നന്നക്കുന്നതെന്നാണ് ' ബിനീഷ് കൊടിയേരിക്കെതിരായ പ്രധാന ആരോപണം. 

bineesh kodiyeri's post in unnao rape case girls car accident troll in facebook

bineesh kodiyeri's post in unnao rape case girls car accident troll in facebook

2017 ജൂൺ നാലിന് ജോലി ആവശ്യവുമായി വീട്ടിലെത്തിയ തന്നെ ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെൻഗാർ ബലാത്സംഗം ചെയ്തെന്നായിരുന്നു അപകടത്തിൽപ്പെട്ട പതിനാറുകാരിയുടെ പരാതി. എന്നാല്‍ പരാതിയില്‍ നീതി ലഭിച്ചില്ലെന്നാരോപിച്ച് കുട്ടിയും പിതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വിഷയത്തിന് വാര്‍ത്താ പ്രധാന്യം നേടിയത്. എന്നാല്‍ അതിന് ശേഷം പലതവണയായി പെണ്‍കുട്ടിയും ബന്ധുക്കളും ആക്രമിക്കപ്പെട്ടു. കുട്ടിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.  

അമ്മാവനെ കാണാൻ റായ്ബറേലിയിലെ ജില്ലാ ജയിലിലേക്ക് പോകവെയാണ് ഞായറാഴ്ച, ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചത്. കാറിലുണ്ടായിരുന്ന കുട്ടിയുടെ രണ്ട് അമ്മായിമാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺക്കുട്ടിയും, അഭിഭാഷകനും ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് നിലനിർത്തുന്നത്.

ബിനീഷ് കൊടിയേരിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

"ഉന്നോവ പെൺകുട്ടി"
അവൾക്കിന്നൊരു പേരില്ല, അവളുടെ പേരു പറയാൻ പാടില്ല.ബലാൽസംഘക്കേസിൽ ഇരയാണവൾ. ലോകത്തിനു മുന്നിൽ പേരു നഷ്ടപ്പെട്ടവൾ. ഇന്ന് കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നു. അവൾ ജീവനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു. മകളെ യോഗി ആദിത്യനാദിന്റെ വിശ്വസ്തനും എം എൽ എ യുമായ കുൽദീവ്‌ സെൻഗാർ നിരന്തരമായ പീഢനത്തിനു വിദേയമാക്കിയിരുന്നു എന്ന് പരാതി പറയാൻ പൊലിസ്‌ സ്റ്റേഷനിലെത്തിയ പിതാവിനെ അപഹസിച്ചു പരിഹസിച്ചു ദേഹോദ്രവം ഏൽപ്പിച്ചു അവർ ക്രൂരമായി രസിച്ചു. അവസാനം നീതിപാലകർ തന്നെ അദ്ദേഹത്തെ ലോക്കപ്പിൽ വച്ച്‌ കൊന്നു. ഈ ആഘാതത്തിലും പിന്മാറാത്ത അവളെ പലരീതിയിലും വേട്ടക്കാർ ദ്രോഹിച്ചു. കുടുംബക്കാരെ മുഴുവൻ ജയിലിലാകി. ഇന്നലെ അമ്മാവനെ ജയിലിൽ സന്ദർശിച്ച ശേഷം മടങിയ കുടുംബത്തെ മുഴുവനായി ട്രക്കിടിപ്പിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചു. അവളുടെ അമ്മയും ബന്ധുവും സംഭവസ്ഥലത്തു മരണപ്പെട്ടു. അവളും അഡ്വ്വേക്കേറ്റ്‌ ഉൾപ്പെടെ ഗുരുതര പരുക്കുകളോടെ മരണത്തൊട്‌ മല്ലടിക്കുന്നു.അവളുടെ സംരക്ഷണത്തിനായി കോടതി നിർദ്ദേശിച്ച പൊലീസ്കാരേ ഒഴിവാക്കി ഈ കൃത്യം നടത്താനുണ്ടായ കാരണം പകൽ പോലെ സത്യമല്ലേ. ഇരയേ തന്നെ ഇല്ലാതാക്കാനുള്ള ബിജെപ്പിക്കാരുടെ രീതിക്ക്‌ മാറ്റമില്ലല്ലോ, അതല്ലേ കഴിഞ്ഞ ദിവസം ആർ എസ്സ്‌ എസ്സുകാരനും കുടുംബവും ഒരു പെൺകുട്ടിയെ കൊന്ന് ഉപ്പിലിട്ട്‌ വച്ചത്‌ നാം കണ്ടത്‌. ഉന്നോവ പെൺകുട്ടിയുടെ അപകടത്തിനു മണിക്കൂറുകൾക്ക്‌ മുന്നേ ബി ജേപി നേതാക്കമ്മാരുടെ അശ്ലീല വീഡിയോ പുറത്ത്‌ വിട്ട്‌ അത്‌ വൈറലാക്കുന്നത്‌ വഴി ഈ കൊലപാതകങ്ങൾ മറയ്ക്കുവാൻ ശ്രമിച്ചിരുന്നത്‌ ആരുടെ കണ്ണിൽ പൊടിയിടാനാണു.അച്ഛനേയും അമ്മയേയും കൊന്നു ഇനി അവൾ മാത്രമാണു ഉള്ളത്‌. ആ ജീവന്റെ കാര്യത്തിൽ ഒരുറപ്പുമില്ല.. തലമുറകളൊളം ജീവൻ കൈമാറെണ്ട ഒരു കുടുംബത്തിനെ ഒന്നടങ്കം ഇല്ലാതാക്കാൻ ശ്രമിച്ച നിങ്ങൾ ഏത്‌ ദൈവത്തിനു വേണ്ടിയാണു സംസാരിക്കുന്നത്‌? ഏത്‌ അമ്പലത്തിലാണു വൃതമിരിക്കുന്നത്‌? കപടഭക്തരേ നിങ്ങൾ ഒരു ദൈവത്തോടും പ്രാർത്ഥിക്കില്ല ഒരിടത്തും വൃതവുമിരിക്കില്ല.. നിങ്ങൾക്ക്‌ പണമാണു ദൈവം, പണമാണു വൃതം.. പണത്തിനും അധികാരത്തിനു വേണ്ടി നിങ്ങൾ ദൈവത്തെ കൂട്ടു പിടിക്കുന്നു. മതത്തെ കൂട്ടുപിടിക്കുന്നു. ഉന്നോവയിലെ പെൺ കുട്ടിക്ക്‌ ആയുസ്സും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതക്കെതിരേ പോരാടാൻ കരുത്ത്‌ ഉണ്ടാകട്ടേ എന്ന് നമുക്‌ പ്രത്യാശിക്കാം..പ്രിയപ്പെട്ട പെൺകുട്ടി ഇനി നി ഒറ്റക്കല്ല.. ഈ മഹാരാജ്യം നിന്നോട്‌ ഒപ്പമുണ്ട്.
 

 

 

Follow Us:
Download App:
  • android
  • ios