കായംകുളം കായലിൽ കൈകളും കാലുകളും കല്ലുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മ എന്ന സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് സംശയിക്കുന്നത്. ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കായംകുളം: കായംകുളം കായലിൽ അതീവ ദുരൂഹ സാഹചര്യത്തിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. കൈകളും കാലുകളും കല്ലുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കായലിൽ പൊങ്ങിയത്. കനകകുന്ന് പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മ എന്ന സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് ശക്തമായ സംശയം. വൃദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കായലിൽ കെട്ടിത്താഴ്ത്തിയതാണെന്നാണ് സംശയിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ല എന്ന് കാണിച്ച് ഇവരുടെ മകൾ പോലീസിൽ പരാതി നൽകിയിരുന്നു. മകളുടെ പരാതിയിൽ അന്വേഷണം തുടരുന്നതിനിടയിലാണ് ഇന്ന് കായംകുളം കായലിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്റെ കൈകളും കാലുകളും കല്ല് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലായിരുന്നു. വെള്ളത്തിൽ താഴ്ന്നുപോകാൻ വേണ്ടിയാണ് കല്ല് ഉപയോഗിച്ച് കെട്ടിയതെന്നാണ് സൂചന.

വിവരമറിഞ്ഞ് പzeലീസും ഫയർ ഫോഴ്‌സും ഉടനടി സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. കനകക്കുന്നിൽ നിന്നും കാണാതായ തങ്കമ്മ തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക നടപടികളിലേക്ക് പzeലീസ് കടന്നിട്ടുണ്ട്. വയോധികയെ കൊന്ന് കായലിൽ തള്ളിയതിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.