പ്രളയ ജലത്തോടൊപ്പം താറാവ് കര്‍ഷകന്റെ ജീവിതവും കണ്ണീര്‍ കടലായി. മഹാപ്രളയത്തില്‍ പതിമൂവായിരം താറാവുകള്‍ നഷ്ടപ്പെട്ട പരമ്പരാഗത താറാവ് കര്‍ഷകന്‍ പാവുക്കര തോട്ടുനിലത്ത് സജിയുടെ ജീവിതമാണ് കണ്ണീര്‍ കടലായി മാറിയത്. 

മാന്നാര്‍: പ്രളയ ജലത്തോടൊപ്പം താറാവ് കര്‍ഷകന്റെ ജീവിതവും കണ്ണീര്‍ കടലായി. മഹാപ്രളയത്തില്‍ പതിമൂവായിരം താറാവുകള്‍ നഷ്ടപ്പെട്ട പരമ്പരാഗത താറാവ് കര്‍ഷകന്‍ പാവുക്കര തോട്ടുനിലത്ത് (ഇടത്തേല്‍) സജി (45) യുടെ ജീവിതമാണ് കണ്ണീര്‍ കടലായി മാറിയത്. 

Add Asianetnews as a Preferred SourcegooglePreferred

21 രൂപ പ്രകാരം ഹാച്ചറികളില്‍ നിന്നും വാങ്ങി വളര്‍ത്തിയ 45 ദിവസം പ്രായമായ താറാവുകളാണ് പ്രളയത്തില്‍ നഷ്ടപ്പെട്ടത്. തീറ്റകള്‍, വള്ളം, തീറ്റയ്ക്കായുള്ള പാത്രങ്ങള്‍ എല്ലാം തന്നെ വെള്ളത്തില്‍ ഒഴുകിപോയി. താറാവ് കൃഷി നടത്തി ഉപജീവനം കഴിയുന്ന ഈ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് പ്രളയം ഉണ്ടാക്കിയത്.