Asianet News MalayalamAsianet News Malayalam

പാനൂരില്‍ തീര്‍ത്ഥ അനൂപിന് വിജയം; നെടിയക്കാട് വാര്‍ഡില്‍ വമ്പന്‍ അട്ടിമറി

സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമാണ് യുഡിഎഫ് നേടിയത്.

kerala byelection  to local body wards results full details joy
Author
First Published Dec 13, 2023, 1:48 PM IST

കണ്ണൂര്‍: പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തീര്‍ത്ഥ അനൂപിന് വിജയം. 2181 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തീര്‍ത്ഥ വിജയിച്ചത്. എല്‍ഡിഎഫ് അംഗമായിരുന്ന എന്‍എസ് ഫൗസിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫൗസിക്ക് 1851 വോട്ടായിരുന്നു കഴിഞ്ഞതവണ ലഭിച്ചത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നജ്മ തൈപ്പറമ്പത്തിന് 933 വോട്ടും ബിജെപിയുടെ കെപി സൗമ്യക്ക് 299 വോട്ടുമാണ് ലഭിച്ചത്. ചൊക്ലി പഞ്ചായത്തിലെ 3, 12, 14, 15, 16 എന്നീ വാര്‍ഡുകള്‍ ഉള്‍കൊള്ളുന്നതാണ് ചൊക്ലി ഡിവിഷന്‍. 

ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വമ്പന്‍ അട്ടിമറി. ആം ആദ്മി പാര്‍ട്ടിയിലെ ബീന കുര്യന്‍ നാലു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബീന കുര്യന്‍- 202, യുഡിഎഫിലെ സോണിയ ജോസ്- 198, എല്‍ഡിഎഫിലെ സതി ശിശുപാലന്‍- 27 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകള്‍. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് ആണ് ബീന പിടിച്ചെടുത്തത്. 13 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് രണ്ട്, ബിജെപി 1 എഎപി ഒന്ന് എന്ന നിലയാണ്.

സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമാണ് യുഡിഎഫ് നേടിയത്. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകള്‍ പിടിച്ചെടുത്തു. ഫലം വന്നതില്‍ 14 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. എല്‍ഡിഎഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ആം ആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകള്‍ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു.

ഫലങ്ങള്‍ പൂര്‍ണരൂപം: 

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ഡിവിഷനുകളും യുഡിഎഫ് പിടിച്ചെടുത്തു. കൂട്ടിക്കലില്‍ കോണ്‍ഗ്രസിലെ അനു ഷിജുവും ആനിക്കലില്‍ കോണ്‍ഗ്രസിലെ ഡാനി ജോസ് കുന്നത്തും ആണ് ജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലാണ് വിജയം. മലമ്പുഴ ബ്ലോക് പഞ്ചായത്ത് ആറാം ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. പ്രത്യുഷ് കുമാര്‍ വിജയിച്ചു.

തലനാട് പഞ്ചായത്ത് മേലടുക്കം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. സിപിഐഎമ്മിലെ കെ കെ ഷാജിയാണ് 22 വോട്ടിനു വിജയിച്ചത്. മേലടുക്കം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായിരുന്നു ചാള്‍സ് പി ജോയി തുടര്‍ച്ചയായി പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്.

ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്ദുള്‍ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. എസ്ഡിപിഐ അംഗമായിരുന്ന ഇ പി അന്‍സാരിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ടയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു വര്‍ഷം മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്ത അന്‍സാരിക്കു നഗരസഭ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

വെളിയന്നൂര്‍ പഞ്ചായത്ത് അരീക്കര വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു മാത്യു 19 വോട്ടിന് ജയിച്ചു. ആംആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 11 വോട്ടുകള്‍ മാത്രമാണ് നേടാനായത്. തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. സി അര്‍ച്ചന 184 വോട്ടിനു ജയിച്ചു.

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പരിയാരം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. എംകെ അലി 86 വോട്ടിനു എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൊയ്ദീന്‍ മാറാറിയെ തോല്‍പ്പിച്ചു. മുസ്ലിം ലീഗിലെ എംകെ യാക്കൂബ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫിന് ജയം. 251 വോട്ട് ഭൂരിപക്ഷത്തോടെ 413 വോട്ട് നേടിയ ഇടത് സ്ഥാനാര്‍ത്ഥി അജിമോന്‍ വിജയിച്ചു

ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തിലെ മാവടി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അനുമോള്‍ ആന്റണി 273 വോട്ടുകള്‍ക്ക് വിജയിച്ചു. യു ഡി എഫിനായി സുജ പ്രിന്‍സാണ് മത്സരിച്ചത്. അനുമോള്‍ ആന്റണിക്ക് 665 വോട്ടും സുജ പ്രിന്‍സിന് 392 വോട്ടും ലഭിച്ചു. ഒഴൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 51 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപി രാധ വിജയിച്ചത്. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പളളിപ്പാടം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി റഷീദ് തങ്ങള്‍ 93 വോട്ടുകള്‍ക്ക് വിജയിച്ചു.

പോരുവഴി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ഷീബയാണ് വിജയിച്ചത്. എസ്ഡിപിഐ  അംഗം അന്‍സി നസീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 18 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ആറ്, എല്‍ഡിഎഫ് അഞ്ച്, ബിജെപി അഞ്ച്, എസ്ഡിപിഐ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. 

എറണാകുളം വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് 10-ാം വാര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. 88 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ബിനിത പീറ്റര്‍ വാര്‍ഡ് നിലനിര്‍ത്തിയത്. എറണാകുളം ജില്ലയില്‍ രണ്ട് പഞ്ചായത്തുകളിലെ രണ്ട് വാര്‍ഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഉപതെരഞ്ഞെടുപ്പില്‍ ഈ രണ്ടു സീറ്റുകളും യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു

പട്ടിത്തറ ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫിന് ടോസിലൂടെ നേടിയ സിറ്റിംഗ് സീറ്റ് നഷ്ടമായി. യുഡിഎഫിന്റെ കെ മുഹമ്മദ് വിജയിച്ചു. 142 വോട്ടിനാണ് ജയം. ഉമ്മന്നൂര്‍ വിലങ്ങറ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഹരിത അനില്‍ 69 വോട്ടിന് ജയിച്ചു. തഴവ പതിനെട്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 249 വോട്ടിന് എം. കണ്ണന്‍ ജയിച്ചു. കോഴിക്കോട് വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാര്‍ഡ് ചല്ലിവയല്‍ എല്‍ഡിഎഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ 110 വോട്ടിന് സിപിഎം ജയിച്ച വാര്‍ഡ് 311 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍ ബി പ്രകാശന്‍ ജയിച്ചു.

പത്തനംതിട്ട മല്ലപ്പുഴശ്ശേരി  പഞ്ചായത്തിലെ 12 ആം വാര്‍ഡ് കാഞ്ഞിരവേലി ഒരു വോട്ടിന് എല്‍ഡിഎഫ് വിജയം. അശ്വതി റ്റി നായര്‍ സിപിഐ സ്ഥാനാര്‍ഥി വിജയിച്ചു. സിപിഐ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചു മൂര്‍ത്തി വാര്‍ഡ് എല്‍ഡിഎഫിന് നഷ്ടമായി. യു ഡി എഫ് സ്ഥാനാര്‍ത്ഥി സതീഷ്‌കുമാര്‍ 325 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. മാള പഞ്ചായത്തിലെ കാവനാട് 14 ആം വാര്‍ഡില്‍ യുഡിഎഫിന് വിജയം. നിത ജോഷി 567 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. നിത 677 വോട്ട് നേടി. എല്‍ഡിഎഫ് സ്വതന്ത്രന്‍ ഇസ്മയില്‍ നമ്പൂരി മഠത്തിലിന് 110 വോട്ടാണ് കിട്ടിയത്. ബിജെപിയിലെ മണിക്കുട്ടന്‍ മംഗലത്തിന് 29 വോട്ട് മാത്രമേ കിട്ടിയുള്ളൂ. തുടര്‍ച്ചയായി കൗണ്‍സിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ജോഷിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്

ഒറ്റപാലം നഗരസഭ പാലാട്ട് റോഡ് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബി ജെ പി യിലെ പി സഞ്ജു മോന്‍ വിജയിച്ചു. പത്തനംതിട്ട - മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12 - വാര്‍ഡ് (കാഞ്ഞിരവേലി ) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അശ്വതി പി നായര്‍ ഒരു വോട്ടിന് വിജയിച്ചു. കോഴിക്കോട് വാണിമേല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. കോണ്‍ഗ്രസിലെ അനസ് നങ്ങാണ്ടി 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ ലീഗ് വിമതനായിരുന്നു ജയിച്ചത്. കൊറ്റങ്കര പഞ്ചായത്ത് വയനശാല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എസ് ശ്യാം 67 വോട്ടിന് വിജയിച്ചു.

കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ പുല്ലാളൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിംലീഗിലെ സിറാജ് ചെറുവലത്ത് 234 വോട്ടുകള്‍ക്കാണ് ജയിച്ചത്. കഴിഞ്ഞ തവണ 96 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് വിജയം. കായംകുളം നഗരസഭ 32-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സന്തോഷ് കണിയാം പറമ്പില്‍ വിജയിച്ചു. 187 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥി ടിഎ നാസറിനെ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടെന്‍സി മൂന്നാമതായി. ബിജെപിയുടെ സിറ്റിങ് വാര്‍ഡാണിത്. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍ വണ്ടൂര്‍ ബ്ലോക്ക് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുജന്യ ഗോപി 1452 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കണ്ണൊന്ന് തെറ്റി, ഫോണുമെടുത്ത് ഇസ മോൾ ഓടിയിറങ്ങിയത് മരണത്തിലേക്ക്, 3 വയസുകാരിയുടെ മരണത്തിൽ വിങ്ങി നാട് 

 

 

Latest Videos
Follow Us:
Download App:
  • android
  • ios