ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച തലപ്പാടി–ചെങ്കള റോഡ്, ദേശീയപാതാ അതോറിറ്റിയുടെ 2026-ലെ കലണ്ടറിൽ രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി ഇടംപിടിച്ചു. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക റോഡാണിത്. 

കാസർകോട്: ദേശീയപാതാ അതോറിറ്റിയുടെ കലൻഡറിലെ രാജ്യത്തെ മികച്ച 12 റോഡുകളിൽ ഇടം നേടി കേരളത്തിലെ റോഡും. ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച തലപ്പാടി–ചെങ്കള റോഡാണ് രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി മാറിയത്. 2026ലെ കലൻഡറിൽ ഏപ്രിൽ മാസത്തെ ചിത്രമായാണ് റോഡ് സ്ഥാനം പിടിച്ചത്. കലൻഡറിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ഏക റോഡാണിത്. ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യം പൂർത്തിയായതും ഈ റീച്ചാണ്.

Add Asianetnews as a Preferred SourcegooglePreferred

ഈ റോഡിൽ പുലർത്തിയ ഗുണമേന്മയ്ക്കും അതോറിറ്റിയുടെ ആദരം സൊസൈറ്റിക്കു ലഭിച്ചിരുന്നു. ദേശീയപാതാ നിർമ്മാണത്തിൽ ഒരു സഹകരണസ്ഥാപനം കൈവരിച്ച മികവിന് 2024-ലെ ‘നാഷണൽ ഹൈവേ എക്സലൻസ് അവാർഡും’ ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു. ആദ്യമായി എടുക്കുന്ന എൻഎച്ച്എഐ കരാറിന് തന്നെ ഈ അംഗീകാരങ്ങൾ കിട്ടി എന്നത് തൊഴിലാളികളുടെ സഹകരണ സംഘമായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഉന്നതമായ തൊഴിൽ സംസ്ക്കാരത്തിനും നിർമ്മാണമികവിനും സമൂഹബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.

കാസർകോട്: ദേശീയപാതാ അതോറിറ്റിയുടെ കലൻഡറിലെ രാജ്യത്തെ മികച്ച 12 റോഡുകളിൽ ഇടം നേടി കേരളത്തിലെ റോഡും. ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച തലപ്പാടി–ചെങ്കള റോഡാണ് രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി മാറിയത്. 2026ലെ കലൻഡറിൽ ഏപ്രിൽ മാസത്തെ ചിത്രമായാണ് റോഡ് സ്ഥാനം പിടിച്ചത്. കലൻഡറിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ഏക റോഡാണിത്. ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യം പൂർത്തിയായതും ഈ റീച്ചാണ്.

ഈ റോഡിൽ പുലർത്തിയ ഗുണമേന്മയ്ക്കും അതോറിറ്റിയുടെ ആദരം സൊസൈറ്റിക്കു ലഭിച്ചിരുന്നു. ദേശീയപാതാ നിർമ്മാണത്തിൽ ഒരു സഹകരണസ്ഥാപനം കൈവരിച്ച മികവിന് 2024-ലെ ‘നാഷണൽ ഹൈവേ എക്സലൻസ് അവാർഡും’ ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു. ആദ്യമായി എടുക്കുന്ന എൻഎച്ച്എഐ കരാറിന് തന്നെ ഈ അംഗീകാരങ്ങൾ കിട്ടി എന്നത് തൊഴിലാളികളുടെ സഹകരണ സംഘമായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഉന്നതമായ തൊഴിൽ സംസ്ക്കാരത്തിനും നിർമ്മാണമികവിനും സമൂഹബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.