ആഭരണം പൊലീസ് കസ്‌റ്റഡയിൽ എടുക്കുകയും ബന്ധുവിനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു.
തിരുവനന്തപുരം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചെന്ന പരാതിയിൽ ബന്ധുവിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു. വെട്ടുകാട് ബാലനഗർ സ്വദേശിയായ വയോധികന്റെ 24 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്‌ടമായത്. ഇതിൽപ്പെടുന്ന ഒരു മാല സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചതായി കണ്ടെത്തി. വയോധികന്റെ അടുത്ത ബന്ധുവിൻ്റെ പേരിലാണ് ഇത് പണയപ്പെടുത്തിയിരുന്നത്. ഈ ആഭരണം പൊലീസ് കസ്‌റ്റഡയിൽ എടുക്കുകയും ബന്ധുവിനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. വയോധികൻ ആശുപത്രിയിൽ ചികിത്സയ്ക്കു പോയ സമയത്തായിരുന്നു വീട്ടിൽ താമസിച്ചിരുന്ന ബന്ധു ആഭരണങ്ങൾ മാറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്. മകൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
