നാലര വയസ് മുതൽ ഒന്നര വർഷത്തോളം മകളെ പീഡിപ്പിച്ച അച്ഛൻ ഒടുവിൽ പിടിയിൽ
ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അച്ഛനെ മറയൂര്‍ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു
ഇടുക്കി: മറയൂരിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ. ഒന്നര വർഷത്തോളമാണ് പ്രതി, തന്റെ മകളെ ലൈംഗീകമായി പീഡിപ്പിച്ചത്. അച്ഛന് പുറമെ അമ്മാവനും തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മൂന്നാര്‍ സ്വദേശിയായ 42കാരനെയാണ് മറയൂര്‍ പൊലീസ് പിടികൂടിയത്. മകളെ നാലര വയസ്സുള്ളപ്പോൾ മുതൽ ഇയാളെ പീഡീപ്പിക്കുകയായിരുന്നു.
പീഡന വിവരം പുറത്ത് പറയാതിരിക്കാൻ അമ്മയെയും ഭീഷണിപ്പെടുത്തി. അച്ഛനിൽ നിന്നുള്ള ഉപദ്രവം കൂടിയതോടെ കുട്ടിയെ അമ്മ ബാലഭവനിലാക്കി. അവധി ദിവസങ്ങളിൽ പോലും വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരില്ലായിരുന്നു. സംശയം തോന്നിയ അധികൃതര്‍ അമ്മയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ അമ്മാവനും പീഡിപ്പിച്ചെന്ന വിവരം പുറത്തുവന്നു.
ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അച്ഛനെ മറയൂര്‍ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു. അമ്മാവൻ ഇപ്പോൾ സ്ഥലത്തില്ല. ഇയാൾ തമിഴ്നാട്ടിലേക്ക് ജോലി ആവശ്യത്തിനായി പോയതാണ്. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും മറയൂര്‍ പൊലീസ് അറിയിച്ചു.